Connect with us

Culture

പാര്‍ലമെന്റില്‍ എത്താത്ത ബി.ജെ.പി എം.പിമാര്‍ക്ക് മോദിയുടെ ശാസന

Published

on

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്‍മഭൂമി തര്‍ക്കത്തിന് കോടതിക്ക് പുറത്ത് സമവായമാകാം എന്ന നിര്‍ദേശത്തെ അംഗീകരിക്കാനാവില്ലെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും സുന്നി വഖഫ് ബോര്‍ഡും വ്യക്തമാക്കി. അതേസമയം നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകളും രംഗത്തെത്തി. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തില്‍ കോടതി പരിഹാരം കാണണമെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സുന്നി വഖഫ് ബോര്‍ഡും തീരുമാനത്തെ എതിര്‍ത്തു. കോടതി തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്യാബ് ജീലാനി പറഞ്ഞു.

സുപ്രീംകോടതിയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. ചര്‍ച്ചകള്‍ക്കായി പുറത്തു നിന്നുള്ള ഒരു മധ്യസ്ഥന്റെ ആവശ്യമില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്നു പറഞ്ഞാല്‍ ഞങ്ങള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ചര്‍ച്ച ചെയ്ത് പരാജയപ്പെട്ട കാര്യമാണിതെന്നും പ്രശ്‌നത്തിന് നിയമപരമായ പരിഹാരം കാണുന്നതിനാണ് കോടതിയെ സമീപിച്ചതെന്നും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോ.എസ്. ക്യു.ആര്‍ ഇല്യാസ് അഭിപ്രായപ്പെട്ടു. അതേസമയം കോടതി നിര്‍ദേശം ശരിയായ ദിശയിലേക്കുള്ള ചലനമാണെന്നായിരുന്നു ബാബരി കേസില്‍ ആദ്യം മുതല്‍ ഇടപെട്ടിരുന്ന അന്തരിച്ച ഹാഷിം അന്‍സാരിയുടെ മകന്‍ ഇഖ്ബാല്‍ അന്‍സാരിയുടെ പ്രതികരണം. എന്നാല്‍ ഇത് വൈകാരിക വിഷയമാണെന്നും കോടതിക്കു പുറത്തെ പ്രശ്‌നപരിഹാരം നേരത്തെ തന്നെ പരാജയപ്പെട്ടതാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ധൃതിയില്ലെന്നുമായിരുന്നു മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ ഖാലിദ് റഷീദിന്റെ പ്രതികരണം. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ രാമജന്മ സ്ഥലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കേസിലെ മറ്റൊരു കക്ഷിയായ രാം ലല്ല വിരാജ്മാനു വേണ്ടി കോടതി ഹാജരായ മദന്‍ മോഹന്‍ പാണ്ഡേ പറഞ്ഞു. തങ്ങള്‍ക്കു കൂടി യോജിച്ച തരത്തിലുള്ള പ്രശ്‌ന പരിഹാരമാണ് കൊണ്ടുവരുന്നതെങ്കില്‍ അതിനെ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്തെത്തി. സമവായ നിര്‍ദേശം ഉന്നതകോടതിയുടെ ഏറ്റവും നല്ല തീരുമാനമാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നു തന്നെയാണ് ബി.ജെ. പിയും ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന ബി. ജെ.പി നേതാവും നിയമ വകുപ്പ് സഹമന്ത്രിയുമായ പി.പി ചൗധരി അഭിപ്രായപ്പെട്ടു. കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതിയും പറഞ്ഞു. ആര്‍.എസ്.എസും വി. എച്ച്.പിയും കോടതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കാന്‍ കോടതി നിര്‍ദേശം കാരണമാകുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ്ശര്‍മ പറഞ്ഞു.
മോദി കേന്ദ്രത്തിലും യോഗി ആദിത്യനാഥ് സംസ്ഥാനത്തും ഭരിക്കുമ്പോള്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending