Culture
കൊട്ടിഘോഷിച്ച മോദിയുടെ കൊട്‌ലര്‍ അവാര്‍ഡ് വ്യാജമെന്ന്; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രഥമ ഫിലിപ്പ് കോട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അതു നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദത്തില്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് വര്‍ഷത്തില്‍ നല്‍കുന്ന അവാര്‍ഡ് എന്ന രീതിയില്‍ മോദിക്ക് ഏര്‍പ്പെടുത്തിയ ഫിലിപ്പ് കോട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡാണ് വിവാദത്തിലായിരിക്കുന്നത്.
സാമ്പത്തിക, സാമൂഹിക, സാങ്കേതിക മേഖലകളില്‍ മോദി, രാജ്യത്തിന് നല്‍കിയ നല്‍കിയ മഹത്തായ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്നാണ് ഇതോടൊപ്പമുള്ള പ്രശസ്തി പത്രത്തില്‍ പറയുന്നത്. അതേ സമയം മോദിക്ക് നല്‍കിയ പുരസ്‌കാരം വ്യാജമെന്ന ആരോപണവുമായി പ്രശസ്ത ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദി വയര്‍’ രംഗത്തെത്തി. ഡബ്ല്യൂ.എം.എസ് സ്ഥാപകനായ ഫിലിപ് കോട്‌ലറുടെ പേരില്‍ വര്‍ഷങ്ങളായി പരസ്യ-മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് അവരുടെ നേട്ടങ്ങള്‍ പരിഗണിച്ച് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഫിലിപ്പ് കോട്ലര്‍ സ്ഥാപനത്തിന്റെ പുരസ്‌കാരം മുമ്പ് നല്‍കിയതായി അറിവില്ല. വര്‍ഷങ്ങളായി നല്‍കി വരുന്ന എന്ന് മോദി തന്നെ ട്വീറ്റില്‍ കുറിച്ച അവാര്‍ഡ് ആദ്യമായി ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും ‘ദി വയര്‍’ പരിഹസിക്കുന്നു. പുരസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഒരു വിവരം പോലും ഡബ്ല്യൂ.എം.എസിന്റെ ഔദ്യോഗിക സൈറ്റിലടക്കം ലഭ്യമല്ലെന്നും ദി വയര്‍ പറയുന്നു.
പാതു മേഖലാ സ്ഥാപനമായ ഗെയ്ല്‍ ഇന്ത്യ, ബാബാ രാംദേവിന്റെ പതഞ്ജലി, ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെന്റ റിപബ്ലിക് ടി.വി എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയിലായിരുന്നു മോദിക്ക് പുരസ്‌കാരം നല്‍കിയത്.
I want to congratulate our PM, on winning the world famous “Kotler Presidential Award”!
In fact it’s so famous it has no jury, has never been given out before & is backed by an unheard of Aligarh company.
Event Partners: Patanjali & Republic TV
https://t.co/449Vk9Ybmz
— Rahul Gandhi (@RahulGandhi) January 15, 2019
അതിനിടെ അവാര്‍ഡിനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
“ലോകോത്തര അവാര്‍ഡായ ‘കൊറ്റ്‌ലര്‍ പുരസ്‌കാരം’ നേടിയ എന്റെ പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ജൂറി ഇല്ലാത്ത ഒരവാര്‍ഡ് ആയതിനാലും മുമ്പൊരിക്കരിക്കലും നല്‍കിയിട്ടില്ല എന്നതിനാലും തന്നെ അത് വളരെ പ്രശസ്തമായ ഒരവാര്‍ഡ് തന്നെയാണ്. കൂടാതെ പതഞ്ജലിയും റിപ്പബ്ലിക് ടിവി സ്‌പോണ്‍സര്‍ ചെയ്ത ഒരു പരിപാടി കൂടിയാണല്ലോ…”, ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും മോദിക്ക് ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളുമായി എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ തെരഞ്ഞെടുത്ത ജൂറി അംഗങ്ങളെ കുറിച്ചുള്ള പരമര്‍ശമില്ലെന്നും ഏത് സ്ഥാപനമാണ് നല്‍കിയതെന്നതിനെ കുറിച്ച് പോലും അറിയിപ്പില്ലെന്നും ദി വയര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരസ്യ-മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഫിലിപ് കോട്‌ലര്‍ അവാര്‍ഡിന് മത്സരാര്‍ഥികളെ സാധാരണ പ്രത്യേക നോമിനേഷന്‍ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഒരു ലക്ഷം രൂപയിലധികം ഓരോരുത്തരും അവാര്‍ഡിന് പരിഗണിക്കാനുള്ള ഫീസായി ഈടാക്കും. ഇതിന്റെ വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ പരസ്യപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പുതിയ പുരസ്‌കാരത്തെ കുറിച്ച് ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങളില്‍ വന്നതല്ലാതെ അത് കൈമാറിയതിനെ കുറിച്ചോ, നല്‍കാനുള്ള സാഹചര്യത്തെ കുറിച്ചോ അവരുടെ വെബ്‌സൈറ്റുകളിലോ മറ്റോ വിവരണം നല്‍കിയിട്ടില്ലെന്നും ദി വയര്‍ വെളിപ്പെടുത്തി.
മന്ത്രി പിയൂഷ് ഗോയല്‍ മോദിക്ക് ഇതുവരെ ലഭിച്ച ആറ് പുരസ്‌കാരങ്ങള്‍ പേരെടുത്ത് പറഞ്ഞായിരുന്നു പോസ്റ്റ് ഇട്ടത്. ഇതില്‍ ഡബ്ല്യൂ.എം.എസിന്റെ പുരസ്‌കാരം ഒഴിച്ച് ബാക്കി നാലെണ്ണം വിവിധ രാജ്യങ്ങള്‍ നല്‍കിയതായിരുന്നു. ഒന്ന് യുനൈറ്റഡ് നേഷന്‍സും. എന്നാല്‍ ആറാമത്തെ പുരസ്‌കാരമായ പ്രഥമ ഫിലിപ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രി നല്‍കിയിട്ടില്ല.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
News3 days ago
ഗസ്സയില്‍ പട്ടിണി മരണങ്ങള് 29 ആയതായി പലസ്തീന് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്