Culture
കൊട്ടിഘോഷിച്ച മോദിയുടെ കൊട്ലര്‍ അവാര്‍ഡ് വ്യാജമെന്ന്; പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രഥമ ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അതു നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദത്തില്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് വര്‍ഷത്തില്‍ നല്കുന്ന അവാര്‍ഡ് എന്ന രീതിയില്‍ മോദിക്ക് ഏര്‍പ്പെടുത്തിയ ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡാണ് വിവാദത്തിലായിരിക്കുന്നത്.
സാമ്പത്തിക, സാമൂഹിക, സാങ്കേതിക മേഖലകളില്‍ മോദി, രാജ്യത്തിന് നല്കിയ നല്കിയ മഹത്തായ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്നാണ് ഇതോടൊപ്പമുള്ള പ്രശസ്തി പത്രത്തില്‍ പറയുന്നത്. അതേ സമയം മോദിക്ക് നല്കിയ പുരസ്കാരം വ്യാജമെന്ന ആരോപണവുമായി പ്രശസ്ത ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദി വയര്‍’ രംഗത്തെത്തി. ഡബ്ല്യൂ.എം.എസ് സ്ഥാപകനായ ഫിലിപ് കോട്ലറുടെ പേരില്‍ വര്‍ഷങ്ങളായി പരസ്യ-മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് അവരുടെ നേട്ടങ്ങള്‍ പരിഗണിച്ച് പുരസ്കാരങ്ങള്‍ നല്‍കിവരുന്നത്. എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഫിലിപ്പ് കോട്ലര് സ്ഥാപനത്തിന്റെ പുരസ്കാരം മുമ്പ് നല്‍കിയതായി അറിവില്ല. വര്‍ഷങ്ങളായി നല്കി വരുന്ന എന്ന് മോദി തന്നെ ട്വീറ്റില്‍ കുറിച്ച അവാര്‍ഡ് ആദ്യമായി ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും ‘ദി വയര്‍’ പരിഹസിക്കുന്നു. പുരസ്കാരവുമായി ബന്ധപ്പെട്ടുള്ള ഒരു വിവരം പോലും ഡബ്ല്യൂ.എം.എസിന്റെ ഔദ്യോഗിക സൈറ്റിലടക്കം ലഭ്യമല്ലെന്നും ദി വയര്‍ പറയുന്നു.
പാതു മേഖലാ സ്ഥാപനമായ ഗെയ്ല് ഇന്ത്യ, ബാബാ രാംദേവിന്റെ പതഞ്ജലി, ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെന്റ റിപബ്ലിക് ടി.വി എന്നിവര്‍ സ്പോണ്സര് ചെയ്ത പരിപാടിയിലായിരുന്നു മോദിക്ക് പുരസ്കാരം നല്‍കിയത്.
I want to congratulate our PM, on winning the world famous “Kotler Presidential Award”!
In fact it’s so famous it has no jury, has never been given out before & is backed by an unheard of Aligarh company.
Event Partners: Patanjali & Republic TV 🙂https://t.co/449Vk9Ybmz
— Rahul Gandhi (@RahulGandhi) January 15, 2019
അതിനിടെ അവാര്‍ഡിനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
“ലോകോത്തര അവാര്‍ഡായ ‘കൊറ്റ്ലര് പുരസ്കാരം’ നേടിയ എന്റെ പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ജൂറി ഇല്ലാത്ത ഒരവാര്‍ഡ് ആയതിനാലും മുമ്പൊരിക്കരിക്കലും നല്‍കിയിട്ടില്ല എന്നതിനാലും തന്നെ അത് വളരെ പ്രശസ്തമായ ഒരവാര്‍ഡ് തന്നെയാണ്. കൂടാതെ പതഞ്ജലിയും റിപ്പബ്ലിക് ടിവി സ്പോണ്സര് ചെയ്ത ഒരു പരിപാടി കൂടിയാണല്ലോ…”, ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും മോദിക്ക് ലഭിച്ച പുരസ്കാരത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളുമായി എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ തെരഞ്ഞെടുത്ത ജൂറി അംഗങ്ങളെ കുറിച്ചുള്ള പരമര്ശമില്ലെന്നും ഏത് സ്ഥാപനമാണ് നല്‍കിയതെന്നതിനെ കുറിച്ച് പോലും അറിയിപ്പില്ലെന്നും ദി വയര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരസ്യ-മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് നല്കുന്ന ഫിലിപ് കോട്ലര് അവാര്‍ഡിന് മത്സരാര്‍ഥികളെ സാധാരണ പ്രത്യേക നോമിനേഷന് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഒരു ലക്ഷം രൂപയിലധികം ഓരോരുത്തരും അവാര്‍ഡിന് പരിഗണിക്കാനുള്ള ഫീസായി ഈടാക്കും. ഇതിന്റെ വിവരങ്ങള്‍ അവരുടെ വെബ്സൈറ്റുകളില്‍ പരസ്യപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്കിയ പുതിയ പുരസ്കാരത്തെ കുറിച്ച് ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങളില്‍ വന്നതല്ലാതെ അത് കൈമാറിയതിനെ കുറിച്ചോ, നല്‍കാനുള്ള സാഹചര്യത്തെ കുറിച്ചോ അവരുടെ വെബ്സൈറ്റുകളിലോ മറ്റോ വിവരണം നല്‍കിയിട്ടില്ലെന്നും ദി വയര്‍ വെളിപ്പെടുത്തി.
മന്ത്രി പിയൂഷ് ഗോയല്‍ മോദിക്ക് ഇതുവരെ ലഭിച്ച ആറ് പുരസ്കാരങ്ങള്‍ പേരെടുത്ത് പറഞ്ഞായിരുന്നു പോസ്റ്റ് ഇട്ടത്. ഇതില്‍ ഡബ്ല്യൂ.എം.എസിന്റെ പുരസ്കാരം ഒഴിച്ച് ബാക്കി നാലെണ്ണം വിവിധ രാജ്യങ്ങള്‍ നല്കിയതായിരുന്നു. ഒന്ന് യുനൈറ്റഡ് നേഷന്‍സും. എന്നാല്‍ ആറാമത്തെ പുരസ്കാരമായ പ്രഥമ ഫിലിപ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രി നല്‍കിയിട്ടില്ല.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര് എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-
india7 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
