Connect with us

gulf

പേമാരി ഭീതി പടര്‍ത്തിയ നിമിഷങ്ങള്‍; ജിദ്ദയിലെ പ്രളയത്തില്‍ നഷ്ട പരിഹാരം നല്‍കും

സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്‌തൊഴിഞ്ഞത്.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്‌തൊഴിഞ്ഞത്. ചെങ്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന വിശുദ്ധ ഗേഹങ്ങളിലേക്കുള്ള പ്രവേശനകവാട നഗരം മിനിറ്റുകള്‍ക്കകമാണ് വെള്ളകെട്ടുകള്‍ക്ക് കീഴടങ്ങിയത്. 2009 ലെ വന്‍ പ്രളയത്തെ അനുസ്മരിപ്പിക്കുമാറ് ശക്തമായ മലവെള്ള പാച്ചിലാണുണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മഴയില്‍ ഉച്ചക്ക് രണ്ടു മണിവരെ 179 മില്ലിമീറ്റര്‍ മഴയാണ് ജിദ്ദയില്‍ ലഭിച്ചത്. ജിദ്ദയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിച്ക്കുന്നത്. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ 2009ലെ പ്രളയത്തില്‍ 90 മില്ലിമീറ്ററാണ് മഴ രേഖപെരുത്തിയിരുന്നത്. ഒരു വര്‍ഷം ശരാശരി ലഭിക്കേണ്ട മഴയാണ് എട്ട് മണിക്കൂറിനകം ജിദ്ദയില്‍ തിമിര്‍ത്തു പെയ്തത് . പേമാരിയില്‍ പെട്ട് രണ്ടു പേര്‍ക്ക് ജീവഹാനി നേരിട്ടെങ്കിലും അധികൃതരുടെ സമയോചിതമായ ഇടപെടലുകളും മുന്നറിയിപ്പും മൂലമാണ് ദുരന്തമുഖത്ത് നിന്ന് ജിദ്ദയിലുള്ളവരെ രക്ഷപെടുത്തിയത് . ജിദ്ദയിലെ അല്‍ജാവേദ് ഡിസ്ട്രിക്ടിലാണ് കൂടുതല്‍ ദുരിതമുണ്ടായത്.

കനത്ത മഴയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.നഷ്ടം കണക്കാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ ഗവര്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററിലാണ് ദുരന്തത്തില്‍ പെട്ടവര്‍ അപേക്ഷിക്കേണ്ടതെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു .

എട്ട് മണിക്കൂര്‍ നീണ്ട മഴ ശമിച്ചതോടെ പ്രളയത്തില്‍ പെട്ട പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും മലവെള്ളപ്പാച്ചിലില്‍ പെട്ട ഭാഗങ്ങളില്‍ വാഹനങ്ങള്‍ ഉള്‍പ്പടെ ഒഴുകിയെത്തിയ വസ്തുക്കളുടെയും മറ്റും കൂമ്പാരങ്ങളാണ്. റോഡിലും മറ്റു ഭാഗങ്ങളിലും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. അടച്ചിട്ടിരുന്ന ജിദ്ദ മക്ക ഹൈവേ ഗതാഗതത്തിന് തുറന്നു കൊടുത്തതായി അധികൃതര്‍ അറിയിച്ചു. മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് വരുന്നവരും മക്കയിലേക്ക് പോകുന്നവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്‍കരുതലുകളെടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടച്ചിട്ടിരുന്ന ജിദ്ദ തായിഫ് റോഡും ഇന്നലെ തുറന്നു.

നഗരത്തിന്റെ നല്ലൊരു ഭാഗം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. നിരവധി കാറുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ ഒഴുകിപോയി. ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. കോരിച്ചൊരിഞ്ഞ മഴയില്‍ രണ്ട് പേര്‍ക്ക് ജീവഹാനിയും നേരിട്ടു. മരങ്ങള്‍ കടപുഴകി വീണത് മൂലം നിരവധി വാഹനങ്ങളാണ് തകര്‍ന്നത് .

122ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായ 2009ലെ പ്രളയകാലത്തിന് തുല്യമായ അനുഭവങ്ങള്‍ക്കായിരുന്നു ജിദ്ദയിലെ മലയാളികള്‍ വ്യാഴാഴ്ച്ച സാക്ഷ്യം വഹിച്ചത് . പ്രവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് വാഹനങ്ങള്‍ ഒലിച്ചുപോയതുമൂലം നഷ്ടപ്പെടുകയോ റോഡില്‍ വെള്ളത്തില്‍ കുടുങ്ങി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. പലേടങ്ങളിലും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ മലയാളികള്‍ തെരുവിലിറങ്ങിയ ദൃശ്യങ്ങള്‍ കാണാമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ദുരിതം നിറഞ്ഞ കാഴ്ച്ചകള്‍ പൊതുസമൂഹത്തിലേക്ക് നേരിട്ടെത്തിക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അപകടങ്ങളില്‍ പെടാതെ സുരക്ഷിതരാക്കാനും പ്രവാസികള്‍ രംഗത്തുണ്ടായിരുന്നു . ജിദ്ദയിലെ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കിയത് മൂലം ദുരന്ത മുഖത്ത് നിന്ന് വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കി നിര്‍ത്താന്‍ അധികൃതര്‍ക്കായി. ലോകകപ്പ് ഫുട്ബാളിലെ അട്ടിമറി വിജയത്തില്‍ ലഭിച്ച അവധി ആഘോഷിച്ച് പുലര്‍ന്നപ്പോഴാണ് പേമാരിയുടെ വരവ്. കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കായി രാജ്യമൊട്ടുക്കും നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ജിദ്ദയെ കൂടാതെ മക്ക,മദീന, യാമ്പു, തായിഫ് തുടങ്ങിയ നഗരങ്ങളിലും സഊദിയുടെ മറ്റു നഗരങ്ങളിലും കനത്ത മഴ ലഭിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ചെര്‍പ്പുളശ്ശേരി കെഎംസിസി ‘നോമ്പൊര്‍ക്കല്‍ 2024’ വേറിട്ടതായി

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു.

Published

on

ഷാര്‍ജ: കെഎംസിസി ചെര്‍പ്പുളശേരി മുനിസിപ്പല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ‘നോമ്പര്‍ക്കല്‍ 2024’ എന്ന പേരില്‍ ഷാര്‍ജ പത്തായം ഹാളില്‍ നടത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി മുന്‍ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ നിര്‍വഹിച്ചു.

ചെയര്‍മാന്‍ ഷമീര്‍ പറക്കാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ജന.സെക്രട്ടറി റിയാസ് ടി.പി സ്വാഗതമാശംസിച്ചു. മുഹമ്മദ് റാഫി ഖുര്‍ആന്‍ പരായണം നത്തി.

ചെര്‍പ്പുളശേരി മുനിസിപ്പലില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഫീക് മഠത്തിപ്പറമ്പില്‍, അസ്‌ലം ആലിക്കല്‍, ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹംസ അന്തൂര്‍ പറമ്പില്‍ എന്നിവരെ സിദ്ദീഖ് വീട്ടിക്കാട്, ഇര്‍ഷാദ് മാര്‍ഗര, നിയാസ് ഇളയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ജില്ലാ ട്രഷറര്‍ ഇബ്രാഹിം തൊട്ടിങ്ങല്‍, നജീബ്, സലീം, ഷഫീക്.ടി ആശംസ നേര്‍ന്നു. ഷഫീഖ് മഠത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു.

Continue Reading

FOREIGN

അൽ മുന സ്കൂൾ കെജി ഗ്രേഡുയേഷൻ സംഘടിപ്പിച്ചു

രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

Published

on

ദമ്മാം : അൽ മുന ഇന്റർനാഷണൽ സ്കൂൾ നഴ്സറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത സയ്ദ് മുഈൻ അലി ശിഹാബ് തങ്ങൾ പാണക്കാട് ചടങ്ങ് ഉത്ഘാടനം ചെയ്തു. അമ്മമാരുടെ മടിത്തട്ടിൽ നിന്നും അദ്യാപികമാരുടെ കൈകളിൽ ഏല്പിച്ച പിഞ്ചു പൈതങ്ങൾ ഇന്ന് എഴുത്തിനും വായനക്കും അപ്പുറം മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന സംസ്‌കൃത വിഭാഗമാക്കി എടുക്കുന്നതിൽ സ്ഥാപനവും അധ്യാപകരും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്നും ചടങ്ങ് ഉത്ഘാടനം ചെയ്ത കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി വിദ്യാഭ്യാസ മേഖലയിൽ അൽ മുന സ്കൂൾ ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു.

മനോഹരമായ ഗ്രാജുവേഷൻ ഗൗണും തൊപ്പിയും അണിഞ്ഞ കൊച്ചു ബിരുദ ധാരികൾ അതിഥികളിൽ നിന്നും അവരുടെ പ്രഥമ ബിരുദം കരസ്ഥമാക്കി. തികഞ്ഞ ആത്മ വിശ്വാസത്തോടെയും അഭിമാന ബോധത്തോടെയും സ്റ്റേജിൽ അണിനിരന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിനു ഏറെ ആവേശം പകർന്നു.

സീനിയർ വിദ്യാര്ഥികള്ക്ക് ആശംസകൾ നേർന്നു കൊണ്ട് എൽ കെ ജി വിദ്യാർത്ഥികൾ അവതരിപിച്ച സംഘ നൃത്തം ഏറെ ആസ്വാദ്യകരമായി.
കെ ജി വിദ്യാർതികളുടെ ബിരുദം സ്വീകരിച്ചു കൊണ്ട് തങ്ങളുടെ അധ്യാപികമാർക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രസംഗങ്ങൾ ഏറെ കൗതുകം പകർന്നു.

പ്രിസിന്സിപൽ കാസ്സിം ഷാജഹാൻ അദ്യക്ഷ പ്രഭാഷണം നടത്തി. ജനറൽ മാനേജർ പി വി അബ്ദുൽ റഹിമാൻ, മാനേജർ കാദർ മാസ്റ്റർ സാമൂഹ്യ പ്രവർത്തകരായ ആലിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം ഓമശ്ശേരി, പ്രധാന അധ്യാപകരായ വസുധ അഭയ്, പ്രദീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. അഡ്മിൻ മാനേജർ സിറാജ് , ഉണ്ണീൻ കുട്ടി, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. കെ ജി കോഡിനേറ്റർ ശകുന്തള ജോശ്ശി സ്വാഗതവും റുബീന പർവീൻ നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ തിങ്കളാഴ്ച നോമ്പ് ഒന്ന്

റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

Published

on

അബുദാബി: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ നാളെ തിങ്കള്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ റമദാന്‍ വ്രതം ചൊവ്വാഴ്ചയാണ് ആരംഭിക്കുകയെന്ന് ഒമാന്‍ മതകാര്യാലയം അറിയിപ്പില്‍ വ്യക്തമാക്കി.

Continue Reading

Trending