Connect with us

gulf

പേമാരി ഭീതി പടര്‍ത്തിയ നിമിഷങ്ങള്‍; ജിദ്ദയിലെ പ്രളയത്തില്‍ നഷ്ട പരിഹാരം നല്‍കും

സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്‌തൊഴിഞ്ഞത്.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്‌തൊഴിഞ്ഞത്. ചെങ്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന വിശുദ്ധ ഗേഹങ്ങളിലേക്കുള്ള പ്രവേശനകവാട നഗരം മിനിറ്റുകള്‍ക്കകമാണ് വെള്ളകെട്ടുകള്‍ക്ക് കീഴടങ്ങിയത്. 2009 ലെ വന്‍ പ്രളയത്തെ അനുസ്മരിപ്പിക്കുമാറ് ശക്തമായ മലവെള്ള പാച്ചിലാണുണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മഴയില്‍ ഉച്ചക്ക് രണ്ടു മണിവരെ 179 മില്ലിമീറ്റര്‍ മഴയാണ് ജിദ്ദയില്‍ ലഭിച്ചത്. ജിദ്ദയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിച്ക്കുന്നത്. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ 2009ലെ പ്രളയത്തില്‍ 90 മില്ലിമീറ്ററാണ് മഴ രേഖപെരുത്തിയിരുന്നത്. ഒരു വര്‍ഷം ശരാശരി ലഭിക്കേണ്ട മഴയാണ് എട്ട് മണിക്കൂറിനകം ജിദ്ദയില്‍ തിമിര്‍ത്തു പെയ്തത് . പേമാരിയില്‍ പെട്ട് രണ്ടു പേര്‍ക്ക് ജീവഹാനി നേരിട്ടെങ്കിലും അധികൃതരുടെ സമയോചിതമായ ഇടപെടലുകളും മുന്നറിയിപ്പും മൂലമാണ് ദുരന്തമുഖത്ത് നിന്ന് ജിദ്ദയിലുള്ളവരെ രക്ഷപെടുത്തിയത് . ജിദ്ദയിലെ അല്‍ജാവേദ് ഡിസ്ട്രിക്ടിലാണ് കൂടുതല്‍ ദുരിതമുണ്ടായത്.

കനത്ത മഴയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.നഷ്ടം കണക്കാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ ഗവര്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററിലാണ് ദുരന്തത്തില്‍ പെട്ടവര്‍ അപേക്ഷിക്കേണ്ടതെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു .

എട്ട് മണിക്കൂര്‍ നീണ്ട മഴ ശമിച്ചതോടെ പ്രളയത്തില്‍ പെട്ട പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും മലവെള്ളപ്പാച്ചിലില്‍ പെട്ട ഭാഗങ്ങളില്‍ വാഹനങ്ങള്‍ ഉള്‍പ്പടെ ഒഴുകിയെത്തിയ വസ്തുക്കളുടെയും മറ്റും കൂമ്പാരങ്ങളാണ്. റോഡിലും മറ്റു ഭാഗങ്ങളിലും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. അടച്ചിട്ടിരുന്ന ജിദ്ദ മക്ക ഹൈവേ ഗതാഗതത്തിന് തുറന്നു കൊടുത്തതായി അധികൃതര്‍ അറിയിച്ചു. മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് വരുന്നവരും മക്കയിലേക്ക് പോകുന്നവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്‍കരുതലുകളെടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടച്ചിട്ടിരുന്ന ജിദ്ദ തായിഫ് റോഡും ഇന്നലെ തുറന്നു.

നഗരത്തിന്റെ നല്ലൊരു ഭാഗം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. നിരവധി കാറുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ ഒഴുകിപോയി. ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. കോരിച്ചൊരിഞ്ഞ മഴയില്‍ രണ്ട് പേര്‍ക്ക് ജീവഹാനിയും നേരിട്ടു. മരങ്ങള്‍ കടപുഴകി വീണത് മൂലം നിരവധി വാഹനങ്ങളാണ് തകര്‍ന്നത് .

122ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായ 2009ലെ പ്രളയകാലത്തിന് തുല്യമായ അനുഭവങ്ങള്‍ക്കായിരുന്നു ജിദ്ദയിലെ മലയാളികള്‍ വ്യാഴാഴ്ച്ച സാക്ഷ്യം വഹിച്ചത് . പ്രവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് വാഹനങ്ങള്‍ ഒലിച്ചുപോയതുമൂലം നഷ്ടപ്പെടുകയോ റോഡില്‍ വെള്ളത്തില്‍ കുടുങ്ങി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. പലേടങ്ങളിലും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ മലയാളികള്‍ തെരുവിലിറങ്ങിയ ദൃശ്യങ്ങള്‍ കാണാമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ദുരിതം നിറഞ്ഞ കാഴ്ച്ചകള്‍ പൊതുസമൂഹത്തിലേക്ക് നേരിട്ടെത്തിക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അപകടങ്ങളില്‍ പെടാതെ സുരക്ഷിതരാക്കാനും പ്രവാസികള്‍ രംഗത്തുണ്ടായിരുന്നു . ജിദ്ദയിലെ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കിയത് മൂലം ദുരന്ത മുഖത്ത് നിന്ന് വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കി നിര്‍ത്താന്‍ അധികൃതര്‍ക്കായി. ലോകകപ്പ് ഫുട്ബാളിലെ അട്ടിമറി വിജയത്തില്‍ ലഭിച്ച അവധി ആഘോഷിച്ച് പുലര്‍ന്നപ്പോഴാണ് പേമാരിയുടെ വരവ്. കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കായി രാജ്യമൊട്ടുക്കും നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ജിദ്ദയെ കൂടാതെ മക്ക,മദീന, യാമ്പു, തായിഫ് തുടങ്ങിയ നഗരങ്ങളിലും സഊദിയുടെ മറ്റു നഗരങ്ങളിലും കനത്ത മഴ ലഭിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു

കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

Published

on

ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

Continue Reading

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending