Connect with us

india

ശശി തരൂരും മെഹുവ മൊയ്ത്രയും ഒരുപക്ഷത്ത്; മറുപക്ഷത്ത് ബി.ജെ.പി എം.പി നിഷികാന്ത് ദുബേ- ട്വിറ്ററില്‍ ചേരിതിരിഞ്ഞ് ‘ഫേസ്ബുക്ക് യുദ്ധം’

രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ഫേസ്ബുക്കില്‍ നിന്ന് വിശദീകരണം തേടണം എന്നായിരുന്നു തരൂരിന്റെ ആവശ്യം.

Published

on

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തില്‍ എം.പിമാര്‍ തമ്മില്‍ വാക്‌പോര്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മെഹുവ മൊയ്ത്ര, ബി.ജെ.പി എം.പി നിഷികാന്ത് ദുബേ എന്നിവരാണ് ട്വിറ്ററില്‍ ‘ഫേസ്ബുക്ക് യുദ്ധം’ നടത്തിയത്. ആരോപണത്തില്‍ ഫേസ്ബുക്കിനെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കണമെന്ന തരൂരിന്റെ ആവശ്യമാണ് വാക് പോരിന് കളമൊരുക്കിയത്.

പാര്‍ലമെന്റിന്റെ ഐ.ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തരൂരിന്റെ ആവശ്യം ദുബേയെ ചൊടിപ്പിച്ചു. ആധികാരികമല്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എങ്ങനെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തരൂരിനെതിരെ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്തയക്കണമെന്നും ബി.ജെ.പി എം.പി മറ്റു ബി.ജെ.പി അംഗങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ഫേസ്ബുക്കില്‍ നിന്ന് വിശദീകരണം തേടണം എന്നായിരുന്നു തരൂരിന്റെ ആവശ്യം. ഇതോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയായ ദുബേ, തരൂര്‍ രാഹുല്‍ഗാന്ധിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്ന് കുറ്റപ്പെടുത്തി. അംഗങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായ തീരുമാനമാണ് ചെയര്‍മാന്‍ കൈക്കൊള്ളുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

ദുബേയുടെ പ്രതികരണത്തിന് മറുപടി നല്‍കിയത് മെഹുവ മൊയ്ത്രയാണ്. താനും ഐ.ടി കമ്മിറ്റി അംഗമാണ്. ഈ അജണ്ട നേരത്തെ എല്ലാവരും സമ്മതിച്ച് ഉള്‍പ്പെടുത്തിയതാണ്. സ്പീക്കറുടെ അനുമതിക്കായി ഈ വര്‍ഷം തുടക്കത്തില്‍ സമര്‍പ്പിച്ചതും. ഫേസ്ബുക്ക് താത്പര്യങ്ങള്‍ക്ക് അനുസൃതമായി ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു- അവര്‍ പറഞ്ഞു.

മെഹുവയോട് തരൂര്‍ പ്രതികരിച്ചത് ഇങ്ങനെ; ‘നിങ്ങള്‍ സമ്പൂര്‍ണമായി ശരിയാണ്. സമിതിയുടെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ദുബേയുടെ ശ്രമം. ഇങ്ങനെ പൊതുജന താത്പര്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാട് അസാധാരണമാണ്’.

നേരത്തെ, ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ് എന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

Trending