kerala
എം.എസ്.എഫ് ക്യാമ്പസ് കാരവൻ; ക്യാമ്പസുകളിൽ വിദ്യാർത്ഥി കോട്ടകളുണ്ടാവണം: പി.കെ.നവാസ്
മലപ്പുറം: കലാലയങ്ങളിൽ ഏകാധിപത്യ ശൈലിയിൽ എസ്.എഫ്.ഐ ചെങ്കോട്ടകൾ പണിയുമ്പോൾ അതിനെ പ്രതിരോധിക്കാൻ ക്യാമ്പസുകളിൽ ജനാധിപത്യ വിദ്യാർത്ഥി കോട്ടകളുണ്ടാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്. ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ ക്യാമ്പസ് തിരഞ്ഞെടുപ്പോടനുബന്ധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ യാത്രയുടെ അഞ്ചാം ദിവസത്തിലെ സമാപനം അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകാധിപത്യമല്ല ജനാധിപത്യമാണ് വിദ്യാർത്ഥികൾ ഉയർത്തിപിടിക്കേണ്ടതെന്നും അതിനാണ് എം.എസ്.എഫ് നിലകൊള്ളുന്നത് പി.കെ.നവാസ് പറഞ്ഞു. എസ്.എഫ്.ഐ അധികാരത്തിൻ്റെ പിറകെ പോകുമ്പോൾ എം.എസ്.എഫ് അവകാശ ലംഘനങ്ങൾക്കെതിരെ വിദ്യാർത്ഥികളോടൊപ്പം മുന്നിൽ നിന്ന് പോരാട്ടം നടത്തുന്നതിൻ്റെ സാക്ഷ്യപ്പെടുത്തലാണ് കഴിഞ്ഞകാല ക്യാമ്പസ് തിരഞ്ഞെടുപ്പുകളിൽ എം.എസ്.എഫിനുണ്ടായ ഉജ്ജ്വല വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സർക്കാരിൻ്റെ വിദ്യാഭാസ വിരുദ്ധ നയങ്ങൾക്കും എസ്.എഫ്.ഐയുടെ വിദ്യാർത്ഥി വിരുദ്ധ മനോഭാവങ്ങൾക്കെതിരെയുമുള്ള വിധിയെഴുത്താകും ഈ വരുന്ന ക്യാമ്പസ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ അഞ്ചാം ദിവസം മങ്കട ഗവ: കോളേജിൽ നിന്ന് തുടങ്ങി ചെറുകുളമ്പ് ഐ.കെ.ടി.എം കോളേജ്, രാമപുരം ജെംസ് കോളേജ്, തിരൂർക്കാട് നസ്റ കോളേജ്, പെരിന്തൽമണ്ണ പി.ടി.എം ഗവ: കോളേജ്, പൂപ്പലം എം.എസ്.ടി.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി അങ്ങാടിപ്പുറം ഗവ: പോളിടെക്നിക് കോളേജിൽ അവസാനിച്ചു. നൂറു കണക്കിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മികച്ച സ്വീകരണമാണ് എല്ലായിടത്തും ക്യാമ്പസ് കാരവന് ലഭിച്ചത്.
മുസ്‌ലിംലീഗ് മങ്കട മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ്, ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥ വൈസ് ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജാഥ കോർഡിനേറ്റർമാരായ എം.എസ്.എഫ് ജില്ലാ ഭാരവാഹികൾ പി.ടി.മുറത്ത്, ടി.പി.നബീൽ, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജർ എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ നിസാം.കെ.ചേളാരി, ടെക്ക്ഫഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പർ റഹീസ് ആലുങ്ങൽ, ആഷിഖ് പാതാരി, എം.ശാക്കിർ, ആസിഫ് കൂരി, അറഫ ഉനൈസ്, ആദിൽ എടുവമ്മൽ, സൽമാൻ ഒടമല, ഹഫാർ കുന്നപ്പള്ളി, നബീൽ വട്ടപ്പറമ്പ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ജാഥയുടെ ആറാം ദിവസമായ ഇന്ന് മലപ്പുറം ഗവ: കോളേജ്, മലപ്പുറം ഗവ: വനിത കോളേജ്, മേൽമുറി എം.സി.ടി ലോ കോളേജ്, മേൽമുറി പ്രിയദർശ്ശിനി കോളേജ്, അത്താണിക്കൽ എം.ഐ.സി കോളേജ്, പൂക്കൊളത്തൂർ പ്രിസ്റ്റൻവാലി കോളേജ്, മഞ്ചേരി എച്ച്.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.
kerala
നിയുക്ത ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന്‍ എം.പി
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ കൊച്ചിൻ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി. എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെയും യു.ഡി.എഫ് നേതാക്കളുടെയും കൂടെയായിരിന്നു എം.പിയുടെ കൂടിക്കാഴ്ച.

രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും സമുദായങ്ങൾക്കിടയിലെ സ്‌നേഹവും സഹിഷ്ണുതയും കൂടുതൽ ദൃഢമാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി പങ്കുവെക്കാനും സാധിച്ചുവെന്ന് അഡ്വ. ഹാരിസ് ബീരാൻ മാധ്യമങ്ങളെ അറിയിച്ചു. പുതിയ മെത്രാനായി ഡിസംബർ 7ന് സ്ഥാനമേൽക്കുന്ന ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ നേരിൽക്കണ്ട് ആശംസകൾ അറിയിക്കുന്നതിനോടൊപ്പം ഭാവിയിൽ പരസ്പരം എല്ലാ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തതാനും സാധിച്ചതായി എം പി കൂട്ടിച്ചേർത്തു.

നിയുക്ത മൈത്രാന്റെ പ്രാതലിനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കെ സി വേണുഗോപാലിന്റെയും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് കൺവീനർ ഡൊമനിക് പ്രസന്റെഷൻ, മുസ്ലിം ലീഗ് കൊച്ചി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ, കെ പി സി സി ജന. സെക്രട്ടറി അഭിലാഷ് തുടങ്ങിയ മുതിർന്ന നേതാക്കളുടെയും കൂടെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ചത്.
kerala
കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു
പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂര്‍ പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തില്‍ കാറില്‍ നിന്ന് ഇറക്കി രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബിഹാര്‍ സ്വദേശി അനില്‍, നിയാസ്, രത്നാകരന്‍ എന്നിവര്‍ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
kerala
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍
രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ.
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ. നവംബര്‍ 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്‌കരിച്ചു.
പിതാവ്: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). മാതാവ്: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി). വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകളാണ് പൂജ.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
News20 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india22 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

