Connect with us

kerala

എം.എസ്.എഫ് ദക്ഷിണകേരള സ്റ്റുഡന്റ്സ് പാർലമെന്റ് സമാപിച്ചു.

മണ്ഡലം ജില്ലാ തലത്തിലെ സംഘടനയുടെ ഭാവി പദ്ധതികളും സംസ്ഥാന കമ്മിറ്റി പാർലമെന്റിന് മുമ്പിൽ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം അവതരിപ്പിച്ച കരടിന് പാർലമെന്റ് അംഗീകാരം നൽകി. രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിലായി പതിമൂന്ന് പേപ്പറുകൾ ക്യാമ്പിൽ ചർച്ച ചെയ്തു. തെക്കൻ ജില്ലകളിൽ സംഘടനക്ക് പുതിയ കേഡർ പദ്ധതിയും പാർലമെന്റ് പ്രഖ്യാപിച്ചു.

Published

on

എം.എസ്.എഫ് ദക്ഷിണ കേരള സ്റ്റുഡന്റ്സ് പാർലമെന്റ് സമാപിച്ചു. രണ്ട് ദിവസം നീണ്ടു നിന്ന് പാർലമെന്റ് പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് നടന്നത്. തെക്കൻ ജില്ലകളിലെ സംഘടനയുടെ പ്രവർത്തനങ്ങൾ പാർലമെന്റ് വിലയിരുത്തി. സംഘടനാ തലത്തിലും ക്യാമ്പസ് തലത്തിലും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന പദ്ധതികൾ പാർലമെന്റിൽ അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം അംഗീകാരം നൽകുകയും ചെയ്തു.

തെക്കൻ ജില്ലകളുടെ പ്രവർത്തനങ്ങളിൽ പാർലമെന്റ് സംതൃപ്തി അറിയിച്ചു. കൂടെ ജില്ലകൾക്കുള്ള ഭാവി പദ്ധതികളുടെ രൂപരേഖയും സംസ്ഥാന കമ്മിറ്റി നൽകി. കേരളാ സർവകലാശാല അടക്കമുള്ള തെക്കൻ ജില്ലകളിലെ സർവകലാശാലകളിലും കോളേജുകളിലും സംഘടനയെ കൂടുതൽ സജീവമാക്കാനുള്ള ഒരുക്കങ്ങളും പ്രവർത്തന പദ്ധതിയും പാർലമെന്റ് ചർച്ച ചെയ്തു. പുതിയ അധ്യായന വർഷം കോളേജുകളിൽ യൂണിറ്റ് കമ്മിറ്റികൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞതിൽ പാർലമെന്റ് പ്രശംസ രേഖപ്പെടുത്തി.

മണ്ഡലം ജില്ലാ തലത്തിലെ സംഘടനയുടെ ഭാവി പദ്ധതികളും സംസ്ഥാന കമ്മിറ്റി പാർലമെന്റിന് മുമ്പിൽ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം അവതരിപ്പിച്ച കരടിന് പാർലമെന്റ് അംഗീകാരം നൽകി. രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിലായി പതിമൂന്ന് പേപ്പറുകൾ ക്യാമ്പിൽ ചർച്ച ചെയ്തു. തെക്കൻ ജില്ലകളിൽ സംഘടനക്ക് പുതിയ കേഡർ പദ്ധതിയും പാർലമെന്റ് പ്രഖ്യാപിച്ചു.

സമാപന സെഷൻ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സജൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക് , ഭാരവാഹികളായ ബിലാൽ റഷീദ്, ഫിറോസ് പള്ളത്ത്, അൽത്താഫ് സുബൈർ, പി.എ ജവാദ്, ഇർഷാദ് മൊഗ്രാൽ, അൽ റെസിൻ, അഡ്വ. കെ തൊഹാനി, റുമൈസ റഫീഖ് എന്നിവർ വിവിധ സെഷനുകളിൽ നേതൃത്വം നൽകി.അംജദ് കുറിപ്പള്ളി, ഫിറോസ് ഖാൻ, തൗഫീഖ്, തൻസീർ,ഗദ്ദാഫി, അസ്ലഹ്, തൗഫീഖ് കുളപാടം, ഉവൈസ് ഫൈസി, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഫയാസ്, അജ്മൽ കെ.എം, ആഷിഖ് റഹിം, റമീസ് മുതിരക്കാലയിൽ, സി.കെ ഷാമിർ, ആരിഫ് പാലയൂർ, സദ്ദാം ഹരിപ്പാട്, അഡ്വ. അജാസ് സലീം എന്നിവർ പങ്കെടുത്തു.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം.

Published

on

തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.

 

Continue Reading

kerala

‘കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനില്‍’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ?: വി.ടി ബല്‍റാം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ ഇങ്ങനെ മനപൂര്‍വ്വം കാര്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ? അതും സീബ്ര ലൈനിലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയര്‍ക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.

 

Continue Reading

Trending