Connect with us

kerala

എം.എസ്.എഫ് ദക്ഷിണകേരള സ്റ്റുഡന്റ്സ് പാർലമെന്റ് സമാപിച്ചു.

മണ്ഡലം ജില്ലാ തലത്തിലെ സംഘടനയുടെ ഭാവി പദ്ധതികളും സംസ്ഥാന കമ്മിറ്റി പാർലമെന്റിന് മുമ്പിൽ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം അവതരിപ്പിച്ച കരടിന് പാർലമെന്റ് അംഗീകാരം നൽകി. രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിലായി പതിമൂന്ന് പേപ്പറുകൾ ക്യാമ്പിൽ ചർച്ച ചെയ്തു. തെക്കൻ ജില്ലകളിൽ സംഘടനക്ക് പുതിയ കേഡർ പദ്ധതിയും പാർലമെന്റ് പ്രഖ്യാപിച്ചു.

Published

on

എം.എസ്.എഫ് ദക്ഷിണ കേരള സ്റ്റുഡന്റ്സ് പാർലമെന്റ് സമാപിച്ചു. രണ്ട് ദിവസം നീണ്ടു നിന്ന് പാർലമെന്റ് പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് നടന്നത്. തെക്കൻ ജില്ലകളിലെ സംഘടനയുടെ പ്രവർത്തനങ്ങൾ പാർലമെന്റ് വിലയിരുത്തി. സംഘടനാ തലത്തിലും ക്യാമ്പസ് തലത്തിലും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന പദ്ധതികൾ പാർലമെന്റിൽ അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം അംഗീകാരം നൽകുകയും ചെയ്തു.

തെക്കൻ ജില്ലകളുടെ പ്രവർത്തനങ്ങളിൽ പാർലമെന്റ് സംതൃപ്തി അറിയിച്ചു. കൂടെ ജില്ലകൾക്കുള്ള ഭാവി പദ്ധതികളുടെ രൂപരേഖയും സംസ്ഥാന കമ്മിറ്റി നൽകി. കേരളാ സർവകലാശാല അടക്കമുള്ള തെക്കൻ ജില്ലകളിലെ സർവകലാശാലകളിലും കോളേജുകളിലും സംഘടനയെ കൂടുതൽ സജീവമാക്കാനുള്ള ഒരുക്കങ്ങളും പ്രവർത്തന പദ്ധതിയും പാർലമെന്റ് ചർച്ച ചെയ്തു. പുതിയ അധ്യായന വർഷം കോളേജുകളിൽ യൂണിറ്റ് കമ്മിറ്റികൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞതിൽ പാർലമെന്റ് പ്രശംസ രേഖപ്പെടുത്തി.

മണ്ഡലം ജില്ലാ തലത്തിലെ സംഘടനയുടെ ഭാവി പദ്ധതികളും സംസ്ഥാന കമ്മിറ്റി പാർലമെന്റിന് മുമ്പിൽ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം അവതരിപ്പിച്ച കരടിന് പാർലമെന്റ് അംഗീകാരം നൽകി. രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിലായി പതിമൂന്ന് പേപ്പറുകൾ ക്യാമ്പിൽ ചർച്ച ചെയ്തു. തെക്കൻ ജില്ലകളിൽ സംഘടനക്ക് പുതിയ കേഡർ പദ്ധതിയും പാർലമെന്റ് പ്രഖ്യാപിച്ചു.

സമാപന സെഷൻ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സജൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക് , ഭാരവാഹികളായ ബിലാൽ റഷീദ്, ഫിറോസ് പള്ളത്ത്, അൽത്താഫ് സുബൈർ, പി.എ ജവാദ്, ഇർഷാദ് മൊഗ്രാൽ, അൽ റെസിൻ, അഡ്വ. കെ തൊഹാനി, റുമൈസ റഫീഖ് എന്നിവർ വിവിധ സെഷനുകളിൽ നേതൃത്വം നൽകി.അംജദ് കുറിപ്പള്ളി, ഫിറോസ് ഖാൻ, തൗഫീഖ്, തൻസീർ,ഗദ്ദാഫി, അസ്ലഹ്, തൗഫീഖ് കുളപാടം, ഉവൈസ് ഫൈസി, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഫയാസ്, അജ്മൽ കെ.എം, ആഷിഖ് റഹിം, റമീസ് മുതിരക്കാലയിൽ, സി.കെ ഷാമിർ, ആരിഫ് പാലയൂർ, സദ്ദാം ഹരിപ്പാട്, അഡ്വ. അജാസ് സലീം എന്നിവർ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

kerala

മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.

Published

on

കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

Published

on

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

സ്‌പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര്‍ കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ് കുറയ്‌ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.

പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി.

എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.

Continue Reading

Trending