Connect with us

Views

അവസാന പന്തില്‍ മുംബൈ

Published

on

 
ഹൈദരാബാദ്: ടെന്‍ഷന്‍… ടെന്‍ഷന്‍… ടെന്‍ഷന്‍…. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഐ.പി.എല്‍ ഫൈനല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒരു റണ്ണിന്റെ അതിനാടകീയ വിജയം. വിജയിക്കാന്‍ 130 റണ്‍സ് മാത്രം ആവശ്യമായിരുന്ന പൂനെ എളുപ്പത്തില്‍ കിരീടത്തിലേക്ക് നീങ്ങവെ മുംബൈ നടത്തിയ രാജകീയ തിരിച്ചുവരവില്‍ അവസാന പന്താണ് വിജയമുറപ്പിച്ചത്. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ അവസാന പന്തില്‍ ജയിക്കാന്‍ പൂനെക്കാവശ്യം നാല് റണ്‍സായിരുന്നു. മൂന്ന് റണ്‍സ് നേടിയാല്‍ മല്‍സരം ടൈ. പക്ഷേ മൂന്നാം റണ്ണിനായുള്ള ശ്രമത്തില്‍ പൂനെ റണ്ണൗട്ടായപ്പോള്‍ നാടകീയതക്ക് അവസാനം. 51 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്ന സ്റ്റീവന്‍ സ്മിത്ത് മൂന്നാം പന്തില്‍ പുറത്തായതാണ് പൂനെക്ക് ആഘാതമായത്. അതിന് തൊട്ട് മുമ്പുളള പന്തില്‍ മനോജ് തിവാരിയെയും ടീമിന് നഷ്ടമായിരുന്നു. ഡാന്‍ കൃസ്റ്റ്യനും വാഷിംഗ്ടണ്‍ സുന്ധറുമായിരുന്നു പിന്നെ ക്രീസില്‍. മിച്ചല്‍ ജോണ്‍സന്റെ അഞ്ചാം പന്ത് കൃസ്റ്റിയന്‍ ബൗണ്ടറി കടത്തിയപ്പോള്‍ അവസാന പന്തില്‍ നാല് റണ്‍സ് ലക്ഷ്യം. ഈ പന്തിലാണ് സുന്ദര്‍ റണ്ണൗട്ടായത്. ടോസ് മുംബ ഇന്ത്യന്‍സിനായിരുന്നു. പിച്ചിന്റെ മന്ദഗതി രണ്ടാമത് ബാറ്റിംഗ് ദുഷ്‌ക്കരമാക്കുമെന്ന് കരുതി രോഹിത് ശര്‍മ ബാറ്റിംഗിന് തീരുമാനിക്കുകയായിരുന്നു. പക്ഷേ അദ്ദേഹവും മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധനയും ഗ്യാലറിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അന്ധാളിച്ച തുടക്കമായിരുന്നു ടീമിന്റേത്. ഐ.പി.എല്‍ പത്താം പതിപ്പിന്റെ ബൗളര്‍ എന്ന വിശേഷണം ഇതിനകം സ്വന്തമാക്കിയ ഗുജറാത്തുകാരന്‍ സീമര്‍ ജയദേവ് ഉന്‍ദക്തിന്റെ സുന്ദര സൂപ്പര്‍ ബൗളിംഗില്‍ മുന്‍നിര തരിപ്പണമാവുന്ന കാഴ്ച്ച. ആദ്യ ഓവറില്‍ തന്നെ പാര്‍ത്ഥീവ് പട്ടേലിനെയും ഫില്‍ സിമണ്‍സിനെയും വരിഞ്ഞ് മുറുക്കിയ ജയദേവ് തന്റെ രണ്ടാം ഓവറില്‍ രണ്ട് പേരെയും പുറത്താക്കി. പന്തിന്റെ വേഗം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ത്ഥീവ് പട്ടേല്‍ ഉയര്‍ത്തയടിക്കാനാണ് ശ്രമിച്ചത്. പക്ഷേ ശ്രാദുല്‍ ഠാക്കുറിന്റെ കരങ്ങളിലേക്ക് അനായാസമായ ക്യാച്ച്. രണ്ട് പന്ത് കഴിഞ്ഞ് തന്റെ നാലാം പന്തില്‍ അദ്ദേഹമെടുത്ത റിട്ടേണ്‍ ക്യാച്ചായിരുന്നു ഫൈനലിലെ സമ്മോഹന മുഹൂര്‍ത്തം. ഫില്‍ സിമണ്‍സിനെ വേഗതയില്‍ പരിഭ്രാന്തനാക്കിയ ബൗളര്‍- ബാറ്റില്‍ തട്ടി അധികം ഉയരാതിരുന്ന പന്തിനായി ഡൈവ് ചെയ്തതായിരുന്നില്ല ശ്രദ്ധേയം-ഒരു കൈയ്യില്‍ പന്തുമായി മലക്കം മറിഞ്ഞിട്ടും പന്തിനെ കൈവിടാതിരുന്നതായിരുന്നു.
രണ്ട് വിക്കറ്റിന് എട്ട് റണ്‍സ് എന്ന നിലയില്‍ ടീം തരിപ്പണമായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നായകന്റെ ഉത്തരവാദിത്വവുമായി ക്രീസില്‍ വന്ന രോഹിത് ആത്മവിശ്വാസത്തിലും പരിഭ്രാന്തി പ്രകടിപ്പിച്ചു. നല്ല നാല് ബൗണ്ടറികള്‍ക്ക് ശേഷം അനവസരത്തിലുള്ള ഷോട്ടില്‍ അദ്ദേഹം ആദം സാംബക്ക് വിക്കറ്റ് നല്‍കുമ്പോള്‍ അവിടെ നഷ്ടമായത് മുംബൈയുടെ ഊര്‍ജ്ജമായിരുന്നു. റായിഡുവിന്റെ റണ്ണൗട്ട് കാര്യങ്ങള്‍ ഗുരുതരമാക്കി. കുനാല്‍ പാണ്ഡെ പ്രകടിപ്പിച്ച ആക്രമണവീര്യം മാത്രമാണ് ടീം ടോട്ടല്‍ 100 കടത്തിയത്. ചാമ്പ്യന്‍ഷിപ്പിലുടനീളം നിരാശപ്പെടുത്തിയ കരണ്‍ പൊലാര്‍ഡ് (7), ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പെട്ടെന്ന് മടങ്ങിയിട്ടും കുനാല്‍ നടത്തിയ ചെറുത്തുനില്‍പ്പിന് സാക്ഷിയായി മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമുണ്ടായിരുന്നു. 129 റണ്‍സ് എന്ന മുംബൈ സ്‌ക്കോര്‍ ഫൈനലിന് യോജിച്ചതായിരുന്നില്ല. പക്ഷേ പ്രതീക്ഷ കൈവിടാതെ അവര്‍ കളിച്ചു. ഫീല്‍ഡിംഗ് പാളിച്ചകളുണ്ടായിട്ടും ടീം പ്രതീക്ഷ കാത്തു. അജിങ്ക്യ രഹാനെ 44 ല്‍ പുറത്തായി. ഫൈനലുകളിലെ താരമായി മഹേന്ദ്ര സിംഗ് ധോണിക്ക് പത്ത് റണ്‍സ് നേടാനാണ് കഴിഞ്ഞത്. അപ്പോഴും സ്റ്റീവന്‍ സ്മിത്ത് ക്രീസിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുറത്താവലാണ് ടീമിന് തിരിച്ചടിയായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതിക്ക് 19 പൈസ സര്‍ച്ചാര്‍ജ് ഡിസംബറിലും

കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

Published

on

വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

ഒക്ടോബര്‍ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്‍ യൂണിറ്റിന് യഥാര്‍ഥത്തില്‍ 24 പൈസ ചുമത്തണം. എന്നാല്‍ സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്‍ ബോര്‍ഡിനെ അനുവദിച്ചുള്ളൂ.

Continue Reading

EDUCATION

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവാർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന് 

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്.

Published

on

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന്. മികച്ച ക്യാമ്പസ് മാഗസിന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡാണ് പി.എം ഹനീഫ് മെമ്മോറിയൽ അവർഡ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന അവർഡ് നിർണയത്തിലൂടെയാണ് പ്രസ്തുത മാഗസിൻ തെരഞ്ഞെടുത്തത്.

ക്യാമ്പസ് മാഗസിനുകൾ പുതിയ കാലത്തെ ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗാത്മക ഇടപെടലുകളും പ്രതിരോധവുമാണ് ക്യാമ്പസ് മാഗസിനുകൾ നിർവഹിക്കുന്ന സാമൂഹിക ഉത്തരവാദിത്വം. കലാലയങ്ങളിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ തന്നെ കലാലയങ്ങൾക്ക് പുറത്തുള്ള രാഷ്ട്രീയ, സാമൂഹിക ജീവിതങ്ങളെയും പ്രശ്നങ്ങളെയും വിലയിരുത്താൻ ക്യാമ്പസ് മാഗസിനുകൾ പ്രാപ്തമാക്കുന്നു.

അവാർഡ് നേടിയ മാഗസിനും പുതിയ കാലത്തെ സാമൂഹിക ജീവിതങ്ങളെ കൃത്യമായി നിരീക്ഷിച്ച് ക്രിയാത്മകമായ വിലയിരുത്തലും വിമർശനവും നടത്തുന്നുണ്ട്. പൊള്ളയായ ചിന്തകളോട് കലഹിക്കുന്നതോടൊപ്പം യാഥാർത്ഥ്യ ബോധത്തോടെ സംവദിക്കാനും മാഗസിൻ ശ്രമിക്കുന്നു.

അവസാനഘട്ടത്തിൽ തെരഞ്ഞെടുത്ത മാഗസിനുകളിൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് മാഗസിൻ ‘തിരിഞ്ഞ് തിരിഞ്ഞ് തിരിഞ്ഞ് ‘, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മാഗസിൻ ‘വെള്ളിരേഖ’, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മാഗസിൻ ‘ ഒന്നേ സമം രണ്ട്’, എന്നീ മാഗസിനുകൾ പ്രത്യേക ജൂറി പ്രശംസക്ക് അർഹമായി. അവാർഡിന്റെ ആദ്യ പതിപ്പിൽ തന്നെ ക്യാമ്പസ് മാഗസിനുകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

Continue Reading

Film

മമ്മൂട്ടി നായകനായെത്തുന്ന ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി.

Published

on

മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും. മിഥുന്‍ മാനുവല്‍ തോമസാണ് ആക്ഷന്‍- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ടര്‍ബോയ്ക്ക് തിരക്കഥയെഴുതുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും ഒരു സിനിമയില്‍ ഒന്നിക്കുമ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയിലാണ്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് താരം എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ്- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ടര്‍ബോ. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. തമിഴില്‍ നിന്നും അര്‍ജുന്‍ ദാസും തെലുങ്കില്‍ നിന്നും സുനിലും വന്നതോട് കൂടി പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് സിനിമ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Continue Reading

Trending