Connect with us

Culture

പള്ളികളില്‍ അംഗശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന വെള്ളം പുനരുപയോഗിക്കണമെന്ന് ആവശ്യം

Published

on

ദോഹ: പള്ളികളില്‍ വുളൂഅ്(അംഗശുദ്ധി)നായി ഉപയോഗിക്കുന്ന വെള്ളം പുനചംക്രമണത്തിന് വിധേയമാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍(സിഎംസി) അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ സംസ്‌കരിക്കുന്ന വെള്ളം പള്ളികളുടെയും സമീപപ്രദേശങ്ങളിലെയും സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും ജലസേചനത്തിനായി ഉപയോഗിക്കണം. സിഎംസി വൈസ് ചെയര്‍മാന്‍ ഹമദ് ബിന്‍ ലഹ്ദാന്‍ അല്‍മുഹന്നദിയാണ് ഈ വിഷയം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തിയത്. വെള്ളം പാഴായിപ്പോകുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. രാജ്യത്ത് ഹരിതസ്ഥലങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കാനും ചെടികളുടെയും മറ്റും വളര്‍ച്ചയ്ക്കും സഹായകമാകും. ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവ സംയുക്തമായി പുനരുപയോഗ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.

സിഎംസി അംഗങ്ങള്‍ ഈ ആവശ്യത്തെ അഭിനന്ദിക്കുകയും സര്‍വീസ് ആന്റ് യൂട്ടിലിറ്റീസ് കമ്മിറ്റിക്കായി കൈമാറുകയും ചെയ്തിട്ടുണ്ട്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനാല്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങളില്‍ ജിസിസി മാനദണ്ഡങ്ങള്‍ ഒഴിവാക്കി ഖത്തര്‍, രാജ്യാന്തര മാനദണ്ഡങ്ങള്‍ ബാധകമാക്കണമെന്നും സിഎംസിയില്‍ ആവശ്യമുയര്‍ന്നു. ജിസിസി സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കുന്നത് സഊദിയില്‍ നിന്നായതിനാല്‍ അവ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ ടയറുകളുടേതുള്‍പ്പടെ ഇറക്കുമതിയില്‍ തല്‍ക്കാലം ജിസിസി മാനദണ്ഡം ഒഴിവാക്കണമെന്നാണ് ആവശ്യം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്റേര്‍ഡ്‌സ് ആന്റ് മെട്രോളജി എന്നിവയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ദുഖാനിലും അബുസംറയിലും ഒട്ടക ചന്തയും അറവുശാലയും സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം നടത്തണമെന്നും സിഎംസി ആവശ്യപ്പെട്ടു. ക്യാമല്‍ ഫാമുകള്‍ക്ക് വേഗത്തില്‍ എത്തിപ്പെടാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇവിടെ ഒട്ടകചന്ത സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending