Connect with us

kerala

ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ കൊലപാതകം; പോലീസ് ഗൗരവം ഉള്‍ക്കൊണ്ടില്ലെന്ന് കെ.സുധാകരന്‍ എംപി

മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതും ഹൃദയഭേദകവുമായ ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്.

Published

on

അഞ്ചു വയസ്സുകാരിയുടെ കൊലപാതകിയെ കസ്റ്റഡിയില്‍ കിട്ടിയശേഷം പോലീസ് നടത്തിയ അന്വേഷണം അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ കൈയില്‍ കിട്ടിയിട്ടും അന്വേഷണത്തില്‍ അമാന്തം ഉണ്ടായി എന്നതില്‍ തര്‍ക്കമില്ല. നിര്‍ണായകമായ മണിക്കൂറുകളാണ് നടപടികളില്ലാതെ കടന്നുപോയത്. ആ കുരുന്നിന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ആഭ്യന്തരവകുപ്പിന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞു.

മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതും ഹൃദയഭേദകവുമായ ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. ലഹരിയുടെ അതിപ്രസരവുമായി ഇതിനെ കൂട്ടിയോജിപ്പിക്കാന്‍ അധികൃതര്‍ വ്യഗ്രത കാട്ടുമ്പോള്‍, ലഹരി വസ്തുക്കളുടെ വ്യാപാരം വ്യാപിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതു വിസ്മരിച്ചു കൂടാ. മദ്യം പരമാവധി വ്യാപിപ്പിക്കുന്ന നയമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വ്യാപകമായ അതിക്രമങ്ങളാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഉണ്ടായിട്ടുള്ളത്. ഗവ. മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ കോഴിക്കോട് സ്വദേശിനി നീതി തേടി നാലു മാസത്തിനിടെ കയറിയത് 50 ഓഫിസുകളിലാണ്. പ്രതികള്‍ക്ക് പാര്‍ട്ടി കൊടുക്കുന്ന സംരക്ഷണം ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരള പോലീസിനെ സിപിഎം രാഷ്ട്രീയവല്‍ക്കരിച്ച് നിഷ്‌ക്രിയമാക്കി.

ഉപജീവനമാര്‍ഗ്ഗം തേടി കേരളത്തില്‍ എത്തിയ ഒരു കുടുംബത്തിനാണ് അവരുടെ പ്രതീക്ഷയായിരുന്നു സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടത്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാനും അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

Published

on

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.

ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.

മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.

Continue Reading

kerala

വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി

വാട്ട്സ്ആപ്പ് ചാറ്റുകള്‍ ‘കാര്യമായ തെളിവുകള്‍’ ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു.

Published

on

വാട്ട്സ്ആപ്പ് ചാറ്റുകള്‍ ‘കാര്യമായ തെളിവുകള്‍’ ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു.

12 പ്രതികള്‍ പൊതുവായുള്ള അഞ്ച് കേസുകളിലും, തെളിവായി പ്രോസിക്യൂഷന്‍ വാട്ട്സ്ആപ്പ് ചാറ്റുകളെ വളരെയധികം ആശ്രയിച്ചിരുന്നു.

കലാപം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹങ്ങള്‍ കണ്ടെടുത്ത ഒമ്പത് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ ഇവ ഉള്‍പ്പെടുന്നു. ബാക്കിയുള്ള നാല് കേസുകളില്‍ ഒരെണ്ണം വെറുതെവിട്ടു, മൂന്നെണ്ണം പ്രതികളുടെ അന്തിമ വാദങ്ങളുടെയും മൊഴികളുടെയും ഘട്ടത്തിലാണ്.

കലാപത്തില്‍ 53 പേര്‍ മരിക്കുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കുറ്റപത്രം അനുസരിച്ച്, പ്രതികളിലൊരാളായ ലോകേഷ് സോളങ്കി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ എഴുതി: ”നിങ്ങളുടെ സഹോദരന്‍ 9 മണിക്ക് 2 മുസ്ലീം പുരുഷന്മാരെ കൊന്നു.” സോളങ്കിയുടെ ചോദ്യം ചെയ്യലില്‍ മറ്റ് ആളുകളുടെ അറസ്റ്റിലേക്ക് നയിച്ചു, ഒടുവില്‍ അവര്‍ ഒമ്പത് കൊലപാതകങ്ങളില്‍ പ്രതികളായിരുന്നു.

പ്രതികളെ വെറുതെവിട്ടുകൊണ്ട് കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി (എഎസ്ജെ) പുലസ്ത്യ പ്രമാചല അഞ്ച് ഉത്തരവുകളിലും കുറിച്ചു: ”ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ കണക്കുകൂട്ടലില്‍ ഒരു ഹീറോ ആകുക എന്ന ഉദ്ദേശത്തോടെ മാത്രമേ ഇത്തരം പോസ്റ്റുകള്‍ ഗ്രൂപ്പില്‍ ഇടുന്നത്.”
പ്രതികളെ വെറുതെ വിട്ടപ്പോള്‍ വിശ്വസനീയമായ സാക്ഷികളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി.

ഹാഷിം അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത കേസില്‍ ഏപ്രില്‍ 30ന് കോടതി ദൃക്സാക്ഷികളില്ലെന്ന് പറയുകയും 12 പ്രതികളെ വെറുതെ വിടുകയും ചെയ്തു.

മാര്‍ച്ച് 28 ന് പ്രസ്താവിച്ച മറ്റൊരു വിധിന്യായത്തില്‍, ‘അമീന്റെ കൊലപാതകത്തെക്കുറിച്ച് ഉറപ്പാണ്, എന്നാല്‍ കൊലപാതക സംഭവത്തെക്കുറിച്ച് ഉറപ്പില്ല’ എന്ന് കോടതി അഭിപ്രായപ്പെട്ടു.

ഭുരെ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28 ന് പുറപ്പെടുവിച്ച മറ്റൊരു വിധിന്യായത്തില്‍, ‘ഭൂരെയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സാക്ഷികളാരും കണ്ടിട്ടില്ലെന്ന്’ കോടതി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 27 ലെ മറ്റൊരു വിധിന്യായത്തില്‍, ‘ഹംസ (കലാപ ഇര) കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഉറപ്പില്ല’ എന്ന് കോടതി അഭിപ്രായപ്പെട്ടു.
മെയ് 13-ന് പുറപ്പെടുവിച്ച ഒരു വിധിയില്‍, എഎസ്ജെ പ്രമാചല കോടതി എല്ലാ പ്രതികളെയും കൊലക്കേസില്‍ കുറ്റവിമുക്തനാക്കി, എന്നാല്‍ പരസ്യമായ ദ്രോഹത്തിന് കാരണമാകുകയും ശത്രുത വളര്‍ത്തുകയും ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതിന് സോളങ്കിയെ ശിക്ഷിച്ചു.

Continue Reading

kerala

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതും, ചില ഭാഗങ്ങളില്‍ മരവെട്ടുകളും വഴിത്തടങ്ങള്‍ തടസപ്പെട്ടതും കണക്കിലെടുത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

ഈ അവധി വിനോദത്തിനായി പുറത്തേക്ക് പോവാനല്ലെന്നും സുരക്ഷിതമായി വീടിനകത്ത് ഇരിക്കാന്‍ വേണ്ടിയുള്ളതാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

Continue Reading

Trending