Connect with us

Culture

ആഹ്ലാദമല്ല, ബി.ജെ.പിക്ക് ആശ്വാസം മാത്രം

Published

on

ന്യൂഡല്‍ഹി: മൂന്നു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നല്‍കുന്നത് ആശ്വാസത്തിനുള്ള വക മാത്രം. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ലഭിച്ച പ്രതീക്ഷയുടെ നേരിയ തുരുത്ത് മാത്രമായാണ് ബി.ജെ.പി വൃത്തങ്ങള്‍ പോലും തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. ത്രിപുരയിലേത് മാത്രമാണ് ബി.ജെ.പിക്ക് ആഘോഷമാക്കാന്‍ കഴിയുന്ന വിജയം. പശ്ചിമബംഗാള്‍ മാതൃകയില്‍ ഇടതുപക്ഷം ദീര്‍ഘകാലമായി ഭരിച്ച സംസ്ഥാനത്ത് ഒന്നുമില്ലായ്മയില്‍ നിന്നാണ് ബി.ജെ.പി അധികാരത്തിന്റെ പടിചവിട്ടുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നും 60 നിയമസഭാ മണ്ഡലങ്ങള്‍ വീതം മാത്രമുള്ള ചെറിയ സംസ്ഥാനങ്ങളാണ്. ചെറിയൊരു ഓളം സൃഷ്ടിക്കാമെന്നതിനപ്പുറം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശക്തി ഈ സംസ്ഥാനങ്ങള്‍ക്കില്ല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ച ശക്തമായ മുന്നേറ്റത്തോടെ രാഹുല്‍ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പ്രതീതി സൃഷ്ടിച്ചിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍. കനത്ത തോല്‍വിയാണ് ഇവിടെ ബി.ജെ.പിയെ കാത്തിരുന്നത്. ഇതിനിടെ ലഭിച്ച വിജയം എന്ന നിലയിലാണ് ത്രിപുര, നാഗാലാന്റ്, മേഘാലയ ഫലങ്ങള്‍ ബി.ജെ.പിക്ക് ആശ്വാസം പകരുന്നത്.

ഇതില്‍ തന്നെ നാഗാലാന്റില്‍ നിലവില്‍ ബി.ജെ.പി ഉള്‍പ്പെടുന്ന നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന്റെ(എന്‍.പി.എഫ്) നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യമാണ് ഭരണത്തിലുള്ളത്. എന്‍.പി.എഫുമായി തെറ്റിപ്പിരിഞ്ഞ് മുന്‍ മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ് രൂപീകരിച്ച എന്‍.ഡി.പി.പിയെ കൂട്ടുപിടിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തനിച്ചു മത്സരിച്ച എന്‍.പി.എഫ് 27 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പിയും എന്‍.ഡി.പി.പിയും ചേര്‍ന്ന് നേടിയതും 27 സീറ്റാണ്. ചെറു കക്ഷികളെ കൂട്ടുപിടിച്ച് എന്‍.പി.എഫ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഫലത്തില്‍ നാഗാലാന്റില്‍ ബി.ജെ.പി പ്രതിപക്ഷത്തിരിക്കേണ്ടി വരും.

മേഘാലയയില്‍ ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. മുകുള്‍ സാങ്മയില്‍ ഹിമാലയന്‍ ജനത ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ മറ്റു കക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണ ഉറപ്പാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഇതിന്റെ നേട്ടം സ്വന്തമാക്കാനാകൂ.

പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നതില്‍ ബി.ജെ.പിക്ക് സന്തോഷിക്കാന്‍ വകയുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ചവിട്ടുപടി എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിശേഷിപ്പിച്ചത്. നാലു സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. ബി.ജെ.പി 20ലധികം സംസ്ഥാനങ്ങളിലും. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി പൂര്‍ത്തിയായാലേ ഇക്കാര്യത്തില്‍ ബി.ജെ.പിക്കും സന്തോഷത്തിന് വകയുള്ളൂ.

കര്‍ണാടകയില്‍ 2018 പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ ഫലം പുറത്തുവന്ന മൂന്നു സംസ്ഥാനങ്ങളിലെയും മൊത്തം നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിയാല്‍ 180 സീറ്റേ ആകുന്നുള്ളൂ. എന്നാല്‍ കര്‍ണാടകയില്‍ മാത്രം 244 സീറ്റുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇരു പക്ഷവും മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. 2018 അവസാനത്തോടെ മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായിരിക്കും ഇവിടെ തെരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ 230ഉം രാജസ്ഥാനില്‍ 200ഉം നിയമസഭാ സീറ്റുകളുണ്ട്. രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അതിദയനീയ തോല്‍വിയാണ് രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി നേരിട്ടത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്നത് നിര്‍ണായകമാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ് നിയസമഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് കൂടി നടത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോട് യോജിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ തൊട്ടു പിന്നാലെ വരുന്ന പൊതുതെരഞ്ഞെടുപ്പിനെയും അത് ബാധിക്കുമെന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending