Connect with us

india

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെ, സര്‍വ്വീസുകളുടെ സമയത്തില്‍ അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ

ചില ഷെഡ്യൂളുകള്‍ രണ്ട് മണിക്കൂറോളം വെെകിയായിരിക്കും പുറപ്പെടുന്നത്

Published

on

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെ, സര്‍വ്വീസുകളുടെ സമയത്തില്‍ അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ; യാത്രക്കാര്‍ക്ക് സന്ദേശങ്ങള്‍ എത്തിതുടങ്ങി; ചില വിമാനങ്ങള്‍ നേരത്തെ പുറപ്പെടും .

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രചെയ്യാന്‍ ടിക്കറ്റെടുത്തിരിക്കുന്നവര്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ് അധികൃതരുടെ നടപടി. ഒന്നുകില്‍ സാങ്കേതിക തകരാര്‍ അല്ലെങ്കില്‍ സര്‍വ്വീസ് റദ്ദാക്കല്‍ അതുമല്ലെങ്കില്‍ സമയം വൈകിയുളള പുറപ്പെടല്‍. എന്നാല്‍ ഇപ്പോള്‍ അടുത്ത പുതിയ അടവുമായി എത്തിയിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇപ്പോള്‍ സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തിരിക്കുകയാണ്. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെയാണ് വിമാന സമയത്തില്‍ മാറ്റം വന്നിരിക്കുന്നത്. ചില വിമാനങ്ങള്‍ നേരത്തെ പുറപ്പെടും. എയര്‍ ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചില ഷെഡ്യൂളുകള്‍ രണ്ട് മണിക്കൂറോളം വെെകിയായിരിക്കും പുറപ്പെടുന്നത്.

കുവെെറ്റിനും കരിപ്പൂരിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സമയത്തിലും മാറ്റം. സമയമാറ്റം സംബന്ധിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ടിക്കറ്റ് എടുത്തവര്‍ ഉണ്ടെങ്കില്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടണം. കരിപ്പൂരിൽ നിന്നും രാവിലെ 8.10, 9.50 എന്നിങ്ങനെയുള്ള സമയങ്ങളില്‍ പുറപ്പെടുന്ന വിമാനം ഈ മാസം 18 മുതല്‍ മാര്‍ച്ച്‌ 18വരെ രാവിലെ 7.40ന് ആയിരിക്കും പുറപ്പെടുക. കുവെെറ്റില്‍ നിന്നും ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന വിമാനം ഫെബ്രുവരി 18 മുതല്‍ രാവിലെ 11.20നായിരിക്കും പുറപ്പെടുക. ആറു മണി ആകുമ്പോഴേക്കും വിമാനം കരിപ്പൂരിൽ എത്തും. റണ്‍വേ പണി നടക്കുന്നതിനാല്‍ കരിപ്പൂർ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് വിലക്കുണ്ട്.

കുവെെറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജനുവരി 15 മുതല്‍ നേരത്തെ എത്തുന്നുണ്ട്. സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് പുറപ്പെടുന്ന കുവെെറ്റ് എക്സ്പ്രസിന്റെ സമയം 9. 50 ആക്കി ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാസം 18 മുതല്‍ രാവിലെ 7. 40നായിരിക്കും വിമാനം പുറപ്പെടുക. കരിപ്പൂർ വിമാനത്താവളത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഇല്ല. മിക്ക വിമാനങ്ങളും രാവിലെയാണ് പുറപ്പെടുന്നത്.എമിഗ്രേഷന്‍ വിഭാഗത്തില്‍ ജീവനക്കാര്‍ കുറവാണ്. അതുകൊണ്ട് തന്നെ പലപ്പോഴും നടപടികള്‍ വെെകുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. രാവിലെ 10 മണിക്ക് മുന്നെ വിമാനങ്ങള്‍ പുറപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് വെെകുന്നേരും ആയിരിക്കും വിമാനങ്ങള്‍ പുറപ്പെടുന്നത്. വിമാനം പുറപ്പെടുന്ന സമയം നേരത്തേ ആക്കിയത് പ്രവാസികള്‍ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, തുടര്‍ച്ചയായ വിമാനം വൈകലും റദ്ദാക്കലുമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നാണ് പ്രവാസികളുടെ ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍

രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മാരിയപ്പന്‍ മുനിരാജിനെ താക്കീത് ചെയ്തിരുന്നു.

പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്‍ കാത്തുനിന്നത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യക്ക് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല: വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

Published

on

വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അസം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്,’ അദ്ദേഹം പറഞ്ഞു, ഇന്ത്യക്ക് ഒരു ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല. അതിന്റെ നാഗരിക ധാര്‍മ്മികത ഇതിനകം അതിനെ പ്രതിഫലിപ്പിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെയും സാംസ്‌കാരിക സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത ഭഗവത്, ആത്മവിശ്വാസം, ജാഗ്രത, ഒരാളുടെ ഭൂമിയോടും സ്വത്വത്തോടും ഉള്ള ഉറച്ച ബന്ധം എന്നിവയ്ക്ക് ആഹ്വാനം ചെയ്തു.

നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികളുടെ മാനദണ്ഡം ഉള്‍പ്പെടെയുള്ള സന്തുലിത ജനസംഖ്യാ നയത്തിന്റെ ആവശ്യകത, ഭിന്നിപ്പിക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Continue Reading

india

ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്.

Published

on

പാലന്‍പൂര്‍: ഗുജറാത്തിലെ അഹമ്മദാബാദ് ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഒരു ദിവസം മാത്രം പ്രായമായ പുതുജാത കുഞ്ഞും പിതാവും ഡോക്ടറും നഴ്സും ഉള്‍പ്പെടുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്, കൂടുതല്‍ വിദഗ്ധ ചികിത്സക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്ന കുഞ്ഞിനെ തുടര്‍ന്ന് നില വഷളായതിനാല്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുപോകാന്‍ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്സുമടങ്ങിയ ആംബുലന്‍സ് എത്തിയതെന്ന് ആരവല്ലി എസ്.പി. മനോഹര്‍ സിംഗ് ജഡേജ അറിയിച്ചു.

ശിശുവിന്റെ പിതാവ് ജിഗ്‌നേഷ് മോച്ചി (38), കുടുംബാംഗങ്ങള്‍ എന്നിവര്‍ യാത്രതിരിച്ച ആംബുലന്‍സ് മൊദാസയില്‍ നിന്ന് ചില കിലോമീറ്റര്‍ മാത്രം പിന്നിട്ടപ്പോള്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടായി. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ അഗ്‌നിശമന സേന എത്തുംമുമ്പ് തന്നെ കുഞ്ഞും പിതാവും ഡോക്ടറായ 30 കാരനായ രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയയും 23 കാരിയായ നഴ്സ് ഭൂരി മനാത്തും വെന്തുമരിച്ചു.

അപകടസമയം ഡ്രൈവര്‍ കാബിനില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ഡി ദാബി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആംബുലന്‍സ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും, വരുത്തിയ അനന്തരഫലങ്ങള്‍ പ്രദേശവാസികളെയും ആരോഗ്യവ്യവസ്ഥയെയും നടുക്കിയിരിക്കുകയാണ്.

Continue Reading

Trending