Connect with us

india

ദക്ഷിണേന്ത്യയിലെ ആദ്യ വിസ്റ്റഡോം കോച്ച് ട്രെയിന്‍ മംഗളൂരുവില്‍

Published

on

മംഗളൂരു: മംഗളൂരുവില്‍ നിന്ന് കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലേക്കുള്ള വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങി. പകല്‍ സമയങ്ങളില്‍യാത്രക്കാര്‍ക്ക് പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായാണ്. മംഗളൂരു ജംഗ്ഷന്‍-യശ്വന്തപൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്നാണ് പേര്.

44 സീറ്റുകള്‍ വീതമുള്ള രണ്ട് വിസ്റ്റഡോം കോച്ചുകള്‍ ട്രെയിനില്‍ ഉണ്ടാകും. വിശാലവും വലുതും സുതാര്യവുമായ ഗ്ലാസ് വിന്‍ഡോകളിലൂടെ പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗി അടുത്തറിഞ്ഞ് ആസ്വദിക്കാനാകും.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയി(ഐസിഎഫ്)ലാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. മേല്‍ക്കൂരയും ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍, അഗ്‌നി സുരക്ഷാ ഉപകരണങ്ങള്‍, എല്‍ഇഡി, ഓവന്‍, റഫ്രിജറേറ്റര്‍, മള്‍ട്ടിടയര്‍ഡ് സ്റ്റീല്‍ ലഗേജ് അലമാര, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റുകള്‍ എന്നിവയുണ്ട്. കൂടാതെ, കോച്ചുകളില്‍ ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകളും വാഷ്‌റൂമുകളും ഉണ്ട്.

റെയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിസ്റ്റഡോം കോച്ചുകളുടെ ആദ്യ സര്‍വീസ് കഴിഞ്ഞ ദിവസം മംഗളൂരു ജംഗ്ഷന്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഫഌഗ് ഓഫ് ചെയ്തു. എംപി, എംഎല്‍എ, മേയര്‍, റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ; ഗ്യാരൻ്റി വെറും കള്ളത്തരം: മല്ലികാർജുൻ ഖർഗെ

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം വിമര്‍ശിക്കുന്നതെന്നു ചോദിച്ച ഖാര്‍ഗെ അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറഞ്ഞ ബിജെപി മറുവശത്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയാണെന്നും ആരോപിച്ചു.

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ് ലിംകള്‍ക്ക് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്. തനിക്ക് 5 കുട്ടികളുണ്ട്. അധ്വാനിച്ചാണ് അവരെ വളര്‍ത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പോയി. അദ്ദേഹം ഇന്ത്യാ ചരിത്രം വായിക്കണം. രാജ്യത്തെ ഒക്കെട്ടായി നിര്‍ത്താന്‍ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത്. കേരളം രാജ്യത്തെ രാഷ്ട്രീയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നേതാക്കളെയെല്ലാം ജയിലിലിടുകയാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. തൊഴിലില്ലായ്മയെ പറ്റി ഒരക്ഷരം മോദി മിണ്ടുന്നില്ല. പണപെരുപ്പം വര്‍ധിക്കുകയാണ്. 2014-ലെയും ഇപ്പോഴത്തെയും ഇന്ധന ഗ്യാസ് വില താരതമ്യം ചെയ്തു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ എന്ത് ചെയ്തു? കേരളത്തില്‍ എന്ത് ചെയ്യുമെന്നാണ് പറയുന്നത്?. തരൂര്‍ പാര്‍ട്ടിയുടെ ശക്തിയാണ്. അടൂര്‍ പ്രകാശ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം മികച്ചവരാണെന്നും 20 സീറ്റിലും വിജയിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.

Continue Reading

india

മോദിക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന് അനക്കമില്ല; കോൺഗ്രസ് നിയമനടപടിക്ക്

തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് പുനഃസ്ഥാപിക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

Published

on

നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് പാർട്ടി നിയമവഴി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്. തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് പുനഃസ്ഥാപിക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യാനാണ് കോൺഗ്രസ് പ്രകടനപത്രികയിലുള്ളതെന്ന മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ഇപ്പോൾ കുറഞ്ഞ പ്രതീക്ഷ മാത്രമേയുള്ളൂ -അവർ പറഞ്ഞു.

അതേസമയം, പ്രകടനപത്രിക സംബന്ധിച്ച മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തി. മോദിയുടെ ഭരണകാലയളവിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനത്തിലധികവും ജനസംഖ്യയുടെ ഒരു ശതമാനം പേർക്കാണ് ലഭിച്ചത്.

രാജ്യത്തെ 21 കോടീശ്വരന്മാരുടെ സ്വത്തിന്റെ കണക്കെടുത്താൽ 70 കോടി ഇന്ത്യക്കാരുടേതിന് തുല്യമാണ്. എല്ലാവരെയും ഉൾക്കൊണ്ടുള്ള സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇൻഡ്യ സഖ്യ സർക്കാറിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിനുശേഷമുള്ള നിരാശ മറികടക്കാനാണ് യഥാർഥ പ്രശ്നങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവെച്ച് കള്ളങ്ങളും വിദ്വേഷപ്രചാരണവുമായി മോദി രംഗത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

‘മികച്ച സ്ഥാനാർഥി’; ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Published

on

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്.

‘കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥികളാണെന്നും ഇവിടങ്ങളിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, ജയരാജനെ തള്ളി രം​ഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു.

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇ.പിയുടെ പ്രസ്താവന സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.

ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബിജെപിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജൻ രം​ഗത്തെത്തി. ഇടതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന അർഥത്തിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.

Continue Reading

Trending