Connect with us

kerala

ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി വിരമിച്ചു

Published

on

 

കോഴിക്കോട്: എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസറ്റും പ്രമുഖവാഗ്മിയുമായ ചന്ദ്രിക പത്രാധിപര്‍ സി.പി.സൈതലവി സര്‍വീസില്‍നിന്ന് വിരമിച്ചു. 1978ല്‍ മലപ്പുറം മക്കരപറമ്പ് ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ചന്ദ്രികയുടെ പ്രാദേശിക ലേഖകനായി മാധ്യമപ്രവര്‍ത്തനരംഗത്തേക്കിറങ്ങിയ സൈതലവി 43 വര്‍ഷം ചന്ദ്രികയുടെ ഭാഗമായി നിന്നതിനുശേഷമാണ് ഒരുദശാബ്ദത്തോളം കാലത്തെ പത്രാധിപ പദവിയില്‍നിന്ന് പടിയിറങ്ങുന്നത്. മലപ്പുറം റിപ്പോര്‍ട്ടര്‍, ജില്ലാബ്യൂറോ ചീഫ്, അസോ.എഡിറ്റര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. കേരളസര്‍ക്കാരിന്റെ മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍, സ്‌കോള്‍ കേരള ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന സാക്ഷരതാമിഷന്‍ ഗവേണിംഗ് ബോഡി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാനപ്രവര്‍ത്തകസമിതിയംഗം, വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധസംഘടനകളുടെ സാരഥി തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്. ചന്ദ്രികയിലെ പതിറ്റാണ്ടുകളായുള്ള ‘എഴുതാപ്പുറം’ എന്ന പംക്തി ഏറെ ശ്രദ്ധപിടിച്ചുപറ്റി. വിഖ്യാതമായ മലപ്പുറം ഭാഷാസമരത്തിലെ പങ്കാളിയാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഓര്‍മയുടെ തലക്കെട്ടുകള്‍, സീതിസാഹിബ് വഴിയും വെളിച്ചവും, അടയാത്ത വാതില്‍, ജമാഅത്തെ ഇസ്‌ലാമി, മതം,സമൂഹം,സംസ്‌കാരം, ശിഹാബ് തങ്ങള്‍ (സമാഹാരം) തുടങ്ങിയ ഗ്രന്ഥങ്ങളും സമാഹരിക്കപ്പെടാത്ത ആയിരത്തില്‍പരം ലേഖനങ്ങളും നിരവധി സെമിനാര്‍ പ്രബന്ധങ്ങളുമുണ്ട്.സഊദി കെ.എം.സി.സി സി.എച്ച് മുഹമ്മദ്‌കോയ പുരസ്‌കാരം, യു.എ.ഇ കെ.എം.സി.സി റഹീംമേച്ചേരി പുരസ്‌കാരം, ജിദ്ദ റഹീം മേച്ചേരി പുരസ്‌കാരം, ശിഹാബ് തങ്ങള്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായി.

ചന്ദ്രിക ദിനപത്രത്തിന്റെ പ്രഥമ പത്രാധിപര്‍ കെ.കെ മുഹമ്മദ് ഷാഫി മുതല്‍ എല്ലാ പത്രാധിപന്മാരുടെയും, മലബാര്‍ കലാപത്തില്‍ നാടുകടത്തപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍, കേരള രാഷ്ട്രീയത്തിലെയും പ്രത്യേകിച്ച് മുസ്‌ലിംലീഗിലെയും പഴയകാല നേതാക്കള്‍, മതപണ്ഡിതന്മാര്‍, സാംസ്‌കാരിക നായകര്‍, മുസ്്്‌ലിംലീഗിന്റെ ആദ്യകാല സംഘാടകരായ സാധാരണക്കാര്‍ എന്നിവരുടെയും ജീവചരിത്രങ്ങള്‍ വിശദമായ അഭിമുഖങ്ങളിലൂടെ പുതുതലമുറക്ക് കൈമാറി. മക്കരപറമ്പ് ഹൈസ്‌കൂള്‍ യൂണിറ്റ് എം.എസ്.എഫ് സെക്രട്ടരിയായാണ് പൊതുരംഗത്തെത്തിയത്. പെരിന്തല്‍മണ്ണ താലൂക്ക് എം. എസ്.എഫ് ജന.സെക്രട്ടറി, ജില്ലാ എം.എസ്.എഫ് സെക്രട്ടറി, ട്രഷറര്‍, ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ്, മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ യൂത്ത്‌ലീഗ് സാമൂഹികപഠനകേന്ദ്രം ഡയറക്ടര്‍, മുസ്്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റിയുടെ സീതിസാഹിബ് പഠനകേന്ദ്രം അസി.ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. മക്കരപറമ്പ് പഞ്ചായത്ത് മുസ്‌ലിംലീഗ്പ്രസിഡന്റും ജനറല്‍സെക്രട്ടറിയുമായിരുന്നു. വിവിധ സാംസ്‌കാരികവേദികളുടെ സ്ഥാപകനും സംഘാടകനുമാണ്. പെരിന്തല്‍മണ്ണ, മലപ്പുറം ഗവ.കോളജുകളിലായാണ് വിദ്യാഭ്യാസം. ദീര്‍ഘകാലമായി മക്കരപ്പറമ്പ് മഹല്ല്പ്രസിഡന്റാണ്. പത്തിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മക്കരപറമ്പിലെ പരേതരായ ചിരുതപറമ്പില്‍ ഉണ്ണിക്കോയ, പട്ടിക്കാടന്‍ പാത്തുമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ പ്രസീന. മക്കള്‍: അഫ്താബ് ദാനിഷ്, അദീബ്‌റഷ്ദാന്‍, അഫ്ഹം ജരീഷ്, അര്‍ഹം ദര്‍വീശ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുലിനായി പ്രിയങ്ക ഇന്ന് വയനാട്ടില്‍; പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ആവേശമാക്കാന്‍ യുഡിഎഫ്

ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

Published

on

വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 11.45 ന് കല്‍പ്പറ്റ കമ്പളക്കാടും ഉച്ചയ്ക്ക് 1.15 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയിലും തുടര്‍ന്ന് 2.45 ന് വണ്ടൂരിലും നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കാ ഗാന്ധി സംസാരിക്കുമെന്ന് യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

 

 

Continue Reading

kerala

ഇന്ത്യ മുന്നണി വിജയിക്കണം; കെ.ജി.എസ്‌

പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Published

on

ഇന്ത്യ മുന്നണി വിജയിക്കണമെന്ന് പ്രശസ്ത കവി കെ.ജി.എസ്. അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പേജിലാണ് ഇന്നലെ ഈ പോസ്റ്റിട്ടത്. പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Continue Reading

kerala

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.

 

Continue Reading

Trending