Connect with us

kerala

ഉദ്യോഗാര്‍ത്ഥികളെയും നിരവധി സ്ത്രീകളെയും വഞ്ചിച്ച ആള്‍ പിടിയിലായി

Published

on

 

പയ്യോളി: ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയ കണ്ണൂര്‍ തളിപ്പറമ്പിലെ അരിയില്‍ പൂത്തറമ്മല്‍ ബാവുക്കാട്ട് പവിത്രന്‍ (61)പയ്യോളി പോലീസിന്റെ പിടിയിലായി. താഹിര്‍ എന്ന പേരിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. തുറയൂര്‍ സ്വദേശിയായ 26കാരന് സിഐഎസ്എഫില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ഇയാളെ ഇന്നലെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. കായികക്ഷമത പരീക്ഷ വിജയിച്ച ഉേദ്യാഗാര്‍ത്ഥിക്ക് റാങ്ക് ലിസ്റ്റില്‍ പേര്‍ വരുത്താമെന്ന് പറഞ്ഞാണ് ഇയാള്‍ പണം കൈക്കലാക്കിയത്. പവിത്രന്‍ എന്ന പേരിലാണ് പ്രതി പരാതിക്കാരനുമായി ബന്ധം സ്ഥാപിക്കുന്നത്.

2018 ഡിസംബറില്‍ കുന്ദമംഗലത്തെ ഹോട്ടലില്‍ അഞ്ച് ലക്ഷവും 2020 ജനുവരിയില്‍ മാവൂര്‍ റോഡില്‍ കാറില്‍ വെച്ച് രണ്ട് ലക്ഷവുമാണ് പ്രതി കൈപ്പറ്റിയത്. ഈ രണ്ട് സമയത്തും വാങ്ങുന്ന തുകയുടെ ചെക്ക് പരാതിക്കാരന് നല്‍കി വിശ്വാസ്യത പിടിച്ച് പറ്റിയിരുന്നു. പിന്നീട് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച കാര്യം പറഞ്ഞ് ജോലിക്കാര്യം നീട്ടികൊണ്ട് പോയതോടെ ഉദ്യോഗാര്‍ത്ഥി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് പ്രതിക്കെതിരെ യുവാവ് പയ്യോളി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. 2021 ഏപ്രില്‍ 21 നാണ് പയ്യോളി പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കൃത്യമായ മേല്‍വിലാസമോ സ്ഥിരമായുള്ള മൊബൈല്‍ നമ്പറോ ഇല്ലാത്തത് കാരണം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്. കുന്ദമംഗലത്തെ ഹോട്ടലില്‍ വെച്ചും മാവൂര്‍ റോഡില്‍ കാറില്‍ വെച്ചുമാണ് ഇയാള്‍ക്ക് സിഐഎസ്എഫ് ജോലിക്ക് പണം നല്‍കിയത്. ഈ രണ്ട് സംഭവങ്ങളിലും പ്രതിക്ക് പണം നല്‍കുന്നത് പരാതിക്കാരനായ യുവാവ് രഹസ്യ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതാണ് കേസ് അന്വേഷണത്തിന് തുണയായത്.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ മാവൂര്‍ പെരുവയലില്‍ വാടക വീട്ടില്‍ താമസിക്കുന്ന മാനന്തവാടി സ്വദേശിനിയും ഇയാളുടെ നാലാമത്തെ ഭാര്യയുമായ സക്കീനയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇവിടെ വരാറില്ലെന്ന് മനസ്സില്ലായതോടെ ഇവരുടെ പേരില്‍ എടുത്ത മറ്റൊരു സിം താമരശ്ശേരി അടിവാരം ചിപ്പിലിത്തോടുള്ള സ്ഥലത്തുള്ള ഒരാള്‍ ഉപയോഗിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ മനസ്സിലാക്കി.പയ്യോളി എസ്‌ഐ എന്‍.കെ. ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രഞ്ജിത്ത് എന്നിവര്‍ ചിപ്പിലിത്തോട് എത്തി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒരു ബാഗുമായി ഒരു വീട്ടില്‍ നിന്ന്! പുറത്തിറങ്ങുന്നതാണ് കണ്ടത്. തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത് പയ്യോളി സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.ഇയാളുടെ ബാഗില്‍ നിന്ന്! പവിത്രന്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും താഹിര്‍ എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. മൂസ മകന്‍ താഹിര്‍ എന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുളത്. മൊബൈല്‍ നമ്പര്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി സ്ത്രീകളെ ഇയാള്‍ വിവാഹം ചെയ്തിട്ടുള്ളതായി മനസ്സിലായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

എസ്.ഐ.ആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍

നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

Published

on

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ബി.എല്‍.ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്‌ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Continue Reading

kerala

എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി

ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Published

on

ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര്‍ ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്‍ഷന്‍ ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്‍ഷന്‍ ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.

കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന്‍ അവസാനിപ്പിച്ചതായും പറയപ്പെടുന്നു.

 

Continue Reading

Trending