Connect with us

kerala

പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടാതെ സര്‍ക്കാര്‍ ; മുടി മുറിച്ച് പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍

Published

on

രണ്ടു ദിവസത്തിനകം കാലവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രണ്ട് ദിവസം മാത്രം ശേഷിക്കുന്ന റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് നീട്ടാനുള്ള സാഹചര്യല്ലെന്നും മുഖ്യമന്ത്രി .

റാങ്ക്‌ലിസ്റ്റ് വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ എംഎല്‍എല്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തോട് പ്രതികരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് കോപ്പ് കൂട്ടുകയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പിഎസ്‌സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുത് ഷാഫി പറമ്പില്‍ കുറ്റപെടുത്തി

അതെ സമയംറാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്തികള്‍ സെക്രട്ടേറ്റിന് മുന്‍ വശം മുടി മുറിച്ച് പ്രതിഷേധിച്ചു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ആദ്യ മിനിറ്റുകള്‍ തന്നെ ലീഡ് നില മാറിമറിയുന്നു

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യമിനിറ്റുകളില്‍ കഴിയുമ്പോള്‍ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്.

തൃക്കാക്കര നഗരസഭയില്‍  രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.

രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും.

വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ആദ്യ മിനിറ്റുകള്‍ തന്നെ

Continue Reading

kerala

സഹോദരിയോട് മോശമായി സംസാരിച്ചു; തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു

അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.

Published

on

തൃശൂര്‍ പറപ്പൂക്കരയില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടില്‍ മദനന്റെ മകന്‍ അഖില്‍ (28 ) ആണ് മരിച്ചത്. അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

Continue Reading

kerala

ലൈംഗികാതിക്രമ കേസ്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി കുഞ്ഞുമുഹമ്മദ്

കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാ മ്യാപേക്ഷ നല്‍കി. ഹര്‍ജി സ്വീകരിച്ച കോടതി വിഷയത്തില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പ രാതി നല്‍കിയത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് അടുത്തയാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. രാജ്യാന്തര ചലച്ചിത്രമേള നട ക്കുന്നതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ചലച്ചിത്രമേളയ്ക്ക് ശേഷമേ ചോദ്യം ചെയ്യലുണ്ടാകൂ.

നവംബര്‍ ആറിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്ന ത്. ഐഎഫ്എഫ്‌കെയിലേക്ക് സിനിമ തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങളായിരുന്നു ഇരുവരും. സ്‌ക്രീനിങ്ങിന് ശേഷം ഹോട്ടലിലെത്തിയപ്പോള്‍ കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈ മാറിയത്. എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ എട്ടിനും, തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്നായിരുന്നു പൊലീസിന്റെ വിചിത്ര വാദം. ഭാരതീയ ന്യായസംഹിതയിലെ 74, 75 (1) വകുപ്പുകളാണ് പി.ടി കു ഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവദിവസം ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്ത മാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Continue Reading

Trending