kerala
വീല്‍ചെയറിലൊതുങ്ങിയ ജീവിതത്തിലും എഴുത്തിന്റെ ലോകത്ത് കരുത്ത് കാട്ടി സലീന കൂട്ടിലങ്ങാടി
കാല് നൂറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം വീടിന്റെ അകത്തളങ്ങളിലെ ചെറിയ ലോകത്തു നിന്നും പുറം ലോകത്തെ കാഴ്ചകള്‍ കാണാന്‍ സമാന ശേഷിക്കാരായവര്‍ ക്കൊപ്പം നടത്തിയ വിനോദയാത്രയില്‍ ലഭിച്ച അനുഭവങ്ങളാണ് തന്നിലെ ഒളിഞ്ഞു കിടക്കുന്ന സര്‍ഗാത്മക ശേഷിയെ പുറത്തെടുത്ത് എഴുത്തിന്റെ ലോകത്തേക്ക് തെളിച്ചു കൊണ്ടുപോകാന്‍ സഹായിച്ചത്.
കൂട്ടിലങ്ങാടി (മലപ്പുറം) : എസ് എം എ രോഗം ബാധിച്ച് ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദനയില്‍ ജീവിതം തന്നെ നാലു ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ശാരീരിക വൈകല്യത്തെ വക വെക്കാതെ വീല്‍ ചെയറിലിരുന്ന് കഥാ പാത്രങ്ങള്‍ക്ക് ജീവന് നല്‍കുകയാണ് മലപ്പുറം കൂട്ടിലങ്ങാടിയിലെ 38കാരി ഒട്ടുമ്മല്‍ സലീന.
കാല് നൂറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം വീടിന്റെ അകത്തളങ്ങളിലെ ചെറിയ ലോകത്തു നിന്നും പുറം ലോകത്തെ കാഴ്ചകള്‍ കാണാന്‍ സമാന ശേഷിക്കാരായവര്‍ ക്കൊപ്പം നടത്തിയ വിനോദയാത്രയില്‍ ലഭിച്ച അനുഭവങ്ങളാണ് തന്നിലെ ഒളിഞ്ഞു കിടക്കുന്ന സര്‍ഗാത്മക ശേഷിയെ പുറത്തെടുത്ത് എഴുത്തിന്റെ ലോകത്തേക്ക് തെളിച്ചു കൊണ്ടുപോകാന്‍ സഹായിച്ചത്.
കൂട്ടിലങ്ങാടി വാഴക്കാട്ടിരി പുല്ലേങ്ങല്‍ ചക്കാലക്കുന്നിലെ പരേതനായ ഒട്ടുമ്മല്‍ സെയ്തലവിയുടെയും കൗലത്തിന്റെയും അഞ്ച് മക്കളില്‍ മൂന്നാമത്ത മകളാണ് സലീന. രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ട്.
മലപ്പുറം ഗവ: മോഡല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അപൂര്‍വ്വ ജനിതക രോഗമായ സ്പൈ നല് മസ്കുലാര്‍ അസ്ട്രോഫി എന്നതിന്റെ മറ്റൊരു രൂപമായ സ്പൈനല്‍ മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന് കിടപ്പിലായത്. ഏഴാം ക്ലാസില്‍ നിന്നാണ് ശരീരാവയവങ്ങളില്‍ വേദന തുടങ്ങിയത്.സ്കൂളിലേക്ക് നടന്ന് പോകുമ്പോള്‍ ഇടക്കിടെ റോഡില്‍ കുഴഞ്ഞ് വീഴുകയും വീണാല്‍ എഴുന്നേല്ക്കാന് പ്രയാസപ്പെടുകയും ചെയ്യും.ക്രമേണ ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും ശേഷി കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു. ആയുര്‍വേദത്തിലും അലോപ്പതിയിലും നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും രോഗം വര്‍ധിച്ചു വരികയല്ലാതെ ഫലമുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ പരിശോധനയിലാണ് മസ്കുലര്‍ ഡിസ്ട്രോഫിയാണെന്ന് കണ്ടെത്തിയതും ഫിസിയോ തെറാപ്പി നടത്തുക എന്നതല്ലാതെ രോഗം ഭേദമാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതും.
എട്ടാം ക്ലാസിലെത്തിയതോടെ സ്വന്തമായി വാഹനത്തില്‍ പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തേണ്ടി വന്നു. കൂലിപ്പണിക്കാരനായിരുന്ന പിതാവിന്റെ തുഛമായ വരുമാനത്തിന്റെ എറിയ പങ്കും സലീനയുടെ ചികിത്സക്കായാണ് ചിലവഴിച്ചത്. ദാരിദ്ര്യവും കുടുംബത്തിന്റെ ഭാരവും ചികിത്സാ ചിലവുമെല്ലാം കൂടി വരുത്തിയ ബാധ്യത യില്‍ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വാടക വീട്ടില്‍ താമസിക്കുന്നതിനിടെ ഒമ്പതു വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ടു. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തില്‍ നിര്‍മ്മിച്ച വീട്ടിലാണ് ഇപ്പോള്‍ താമസം . ഇപ്പോഴും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയും അനുബന്ധ രോഗങ്ങളാല്‍ ഇടക്കിടെ ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്യുന്നു. ആദ്യമൊക്കെ പരസഹായത്തോടെ നടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ ആറു വര്‍ഷമായി വീല്‍ചെയറിന്റെ സഹായത്തോടെ യാണ് ജീവിക്കുന്നത്.
പഞ്ചായത്തിന്റെ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മൂന്ന് തവണ നടത്തിയ കോട്ടക്കുന്ന് സന്ദര്‍ശനം ഒഴിച്ചാല്‍ സലീനയുടെ ജീവിതം നാല് ചുമരുകളുടെ അകത്തളങ്ങളില്‍ മാത്രമായിരുന്നു.
പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതിരിക്കുമ്പോഴാണ് ‘ചേര്‍ത്ത് നിര്‍ത്താന്‍ ‘ എന്ന വളണ്ടിയര്‍ വാട്സ്ആപ് കൂട്ടായ്മയില്‍ അംഗമാകുന്നത്.ഈ കൂട്ടായ്മയില്‍ ആദ്യമായി വയനാട്ടിലേക്ക് നടത്തിയ വിനോദ യാത്രയാണ് സലീനയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവായി മാറുന്നത്. യാത്രക്ക് ശേഷം വളണ്ടിയേഴ്സിന്റെ നിര്‍ബന്ധ പ്രകാരമാണ് യാത്രാനുഭവങ്ങളെക്കുറിച്ച് കുറിപ്പ് എഴുതാന്‍ തുടങ്ങിയത്. അതിന് മുമ്പ് വായനാ ശീലം ഉണ്ടെങ്കിലും എഴുതാറുണ്ടായിരുന്നില്ല. വീടിന്റെ അകത്തളങ്ങളില്‍ ഇരുന്ന് ദൈവം തനിക്ക് ഒരു കഴിവു പോലും തന്നില്ലല്ലോ എന്ന് പലപ്പോഴും ചിന്തിക്കുമായിരുന്നു.
വയനാട് യാത്രക്ക് ശേഷം പിന്നീട് പല സ്ഥലങ്ങളിലേക്കും ഈ കൂട്ടായ്മയിലൂടെ വിനോദ യാത്രകള്‍ നടത്തി. യാത്രകള്‍ക്ക് ശേഷമെല്ലാം പോയ യാത്രയെ കുറിച്ച് അനുഭവ കുറിപ്പുകള്‍ എഴുതുക പതിവായി. ഈ കുറിപ്പുകള്‍ വാട്സപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാനും തുടങ്ങിയതോടെ പല കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ വരാന്‍ തുടങ്ങി.
രണ്ട് വര്‍ഷം മുമ്പ് സലീനയുടെ എഴുത്തുകള്‍ കണ്ട മങ്കടയിലെ പാലിയേറ്റിവ് പ്രവര്‍ത്തകനായ നൗഷാദ് ചേരിയത്തിന്റെ നിര്‍ബന്ധപൂര്‍വ്വമായ പ്രരണയും പ്രോത്സാഹനവുമാണ് കഥയെഴുത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രചോദനമായത്.
ആദ്യമായി കണ്ണീര് പാടം എന്ന നോവല്‍ എഴുതിയെങ്കിലും ശാരീരിക അവശത കാരണം അത് പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഒരു ഇടവേളക്ക് ശേഷം ‘സുറുമി യുടെ സ്വന്തം ഇബ്നു ‘ എന്ന നോവല്‍ എഴുതി. ഇത് പ്രസിദ്ധീകരിക്കുന്നതിന് അച്ചടിയിലാണ്. ഇപ്പോള്‍ രണ്ട് നോവല്‍ കൂടി എഴുതി തുടങ്ങിയിട്ടുണ്ട്.കൂടെ നിരവധി ചെറുകഥകളും എഴുതി. ഭിന്നശേഷിക്കാരുടെയും പാലിയേറ്റീവ് കൂട്ടായ്മകളുടെയും വിവിധ കഥയെഴുത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുകയും സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ എഴുതിയ ഒരു കോമഡി കഥ ടെലീ ഫിലീമാകുന്നുമുണ്ട്.ഹനീഫ ഇരുമ്പുഴി അവതാരിക എഴുതിയ 100 പേജുള്ള തന്റെ പ്രണയ നോവല്‍ വെളിച്ചം കാണാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് സലീന ഇപ്പോള്‍.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

