Connect with us

News

ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി

Published

on

ദോഹ:ആറ് മല്‍സരങ്ങള്‍. ഒരു വിജയം പോലുമില്ല. മൂന്ന് സമനിലകള്‍. മൂന്ന് തോല്‍വികള്‍. ആകെ സമ്പാദ്യം മൂന്ന് പോയിന്റ്. ലോകകപ്പ് ഏഷ്യന്‍ ഗ്രൂപ്പ് ഇയില്‍ ഖത്തറിനും ഒമാനും അഫ്ഗാനിസ്താനും പിറകില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശുമായി കളിക്കുന്നു. ലോകകപ്പ് വിദൂര സാധ്യതകള്‍ പോലും അസ്തമിച്ച സാഹചര്യത്തില്‍ കടുവകളെ തോല്‍പ്പിച്ചാലുളള ഗുണം 2023 ലെ ഏഷ്യാ കപ്പിലുണ്ടാവും. ഗ്രൂപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടിയാല്‍ ഏഷ്യ കപ്പില്‍ കളിക്കാനാവും.

ബംഗ്ലാദേശും ഇന്ത്യയുടെ അതേ അവസ്ഥയില്‍ തന്നെ. ആറ് കളികളില്‍ ഒരു ജയം പോലുമില്ല. നാല് തോല്‍വികളും രണ്ട് സമനിലകളുമായി ആകെ രണ്ട് പോയിന്റ്. ഇന്ത്യയുടെ അത്താഴം മുടക്കാന്‍ കഴിയുന്നവരാണ് ബംഗ്ലാദേശുകാരെന്ന് ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിക്കവെ ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമോക് പറഞ്ഞു. പ്രതിരോധം ശക്തമാക്കി ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ തടയുകയായിരിക്കും അവരുടെ ലക്ഷ്യം. ഇതില്‍ പ്രയാസങ്ങള്‍ ഇന്ത്യക്കുണ്ടാവുമെന്നും ഇഗോര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക്് മുമ്പാണ് ഇന്ത്യ ഖത്തറുമായി ഇതേ വേദിയില്‍ കളിച്ചത്. ആദ്യാവസാനം നിരാശപ്പെടുത്തിയ ടീം ഒരു ഗോളിന് രക്ഷപ്പെടുകയായിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ദേശീയ ടീം ഒരുമിച്ചത്. ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ മികവായിരുന്നു

അന്ന് ടീമിന് തുണയായത്. സീനിയര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി, യുവ സ്‌ട്രൈക്കര്‍ മന്‍വീര്‍ സിംഗ് എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഡിഫന്‍ഡര്‍ രാഹുല്‍ ബേക്കെ പത്ത് മിനുട്ടിനിടെ രണ്ട് കാര്‍ഡുകളുമായി നേരത്തെ പുറത്തായിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇഗോര്‍ വാഗ്ദാനം ചെയ്യുന്നത്. നായകന്‍ സന്ദേശ് ജിങ്കാനും വിജയം ഉറപ്പ് നല്‍കുന്നു.
ഇന്ന് 7-30 നാണ് കളി.സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും ഹോട്ട് സ്റ്റാറിലും തല്‍സമയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending