Connect with us

Video Stories

ഇന്ന് ദേശീയ കായികദിനം; മാതൃകയാക്കു നീരജിനെയും ബവീനയെയും

ഇന്ന് ഓഗസ്റ്റ് 29. ദേശീയ കായികദിനം

Published

on

കമാല്‍ വരദൂര്‍

ഇന്ന് ഓഗസ്റ്റ് 29. ദേശീയ കായികദിനം. ധ്യാന്‍ചന്ദ് എന്ന ഹോക്കി മാന്ത്രികന്റെ ജന്മദിനത്തില്‍ ആഘോഷിക്കപ്പെടുന്ന കായിക ദിനത്തില്‍ തന്നെയാണ് ടോക്കിയോവില്‍ നടക്കുന്ന പാരാലിംപിക്്‌സില്‍ നമ്മുടെ ടേബിള്‍ ടെന്നിസ് താരം ബവിനാ പട്ടേല്‍ വെള്ളി
മെഡലുറപ്പാക്കിയത്. പോളിയോ ബാധിച്ച ബവിനയുടെ വിജയം ആത്മവിശ്വാസത്തിന്റേതാണ്. അതാണ് ഈ കായിക ദിനത്തില്‍ ഉയര്‍ത്തി പിടിക്കേണ്ടത്.

രണ്ടാഴ്ച്ച മുമ്പ് അവസാനിച്ച ഒളിംപിക്‌സില്‍ നീരജ് ചോപ്ര എന്ന ഇന്ത്യക്കാരന്‍ ജാവലിനില്‍ നേടിയ സ്വര്‍ണം നമ്മുടെ കായികതക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നമ്മള്‍ എന്നും കാഴ്ച്ചക്കാരായിരുന്നെങ്കില്‍ ഹരിയാനയില്‍ നിന്നുള്ള നീരജ് ലോകത്തോട് വിളിച്ച് പറഞ്ഞത് ഇന്ത്യക്ക് എത്തിപിടിക്കാന്‍ കഴിയാത്തതാതയി ഒന്നുമില്ലെന്നാണ്. കേവലം ഒരു മെഡലിനപ്പുറം അത് സ്വര്‍ണമായിരുന്നു. ലോക ജൂനിയര്‍ മീറ്റില്‍ നേടിയ സ്വര്‍ണത്തിന് ശേഷം ആത്മവിശ്വാസം ആയുധമാക്കിയാണ് നീരജ് ഒരുങ്ങിയത്. ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം പതര്‍ച്ച പ്രകടിപ്പിച്ചിരുന്നില്ല. അവിടെയാണ് നമ്മുടെ പുരോഗതിക്ക് മാര്‍ക്കിടുന്നത്.

ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് എന്ന് പറയുമ്പോള്‍ എപ്പോഴും നമ്മുടെ മുന്നില്‍ വരാറുള്ളത് 1960 ലെ റോമില്‍ മില്‍ഖാ സിംഗ് 400 മീറ്ററില്‍ നാലാമനായതും 1984 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി ഉഷ നാലാം സ്ഥാനത്ത് ആയതുമായ ദുരനുഭവങ്ങളാണ്. മില്‍ഖയും ഉഷയും മാനസികമായാണ് പിന്നോക്കം പോയത്. 250 മീറ്ററോളം ഒന്നാമനായിരുന്ന മില്‍ഖ തിരിഞ്ഞ് പ്രതിയോഗികളെ നോക്കിയത് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നാണ്. ആ തിരിഞ്ഞ് നോട്ടമായിരുന്നു അദ്ദേഹത്തിന്റെ വീഴ്ച്ച. ഉഷയുടെ കാര്യത്തില്‍ തലനാരിഴക്കായിരുന്നു മെഡല്‍ നഷ്ടമായത്. കഠിന സമ്മര്‍ദ്ദത്തില്‍ ചെസ്റ്റ് ഒന്ന് മുന്നോട്ട് വെച്ചിരുന്നെങ്കില്‍ അത് മെഡലായിരുന്നു. പക്ഷേ ഫിനിഷിംഗ് ടെന്‍ഷനില്‍ അത് നടന്നില്ല.

നോക്കു-നീരജിനെ. മില്‍ഖക്കും ഉഷക്കും ലഭിക്കാതിരുന്നതെല്ലാം നിരജിന് ലഭിച്ചിരുന്നു. വിദേശ പരിശീലനത്തിനുള്ള മികച്ച അവസരങ്ങള്‍. മികച്ച സപ്പോര്‍ട്ടിംഗ് സിസ്റ്റം. അത്യാധുനിക മല്‍സര സംവിധാനങ്ങള്‍. ആ കരുത്തിലാണ് യോഗ്യതാ മല്‍സരത്തില്‍ തന്നെ അദ്ദേഹം ഒന്നാമനായത്. പിന്നീട് ഫൈനലിലേക്ക് വന്നപ്പോള്‍ ആദ്യ രണ്ട് ത്രോയില്‍ തന്നെ അദ്ദേഹം മല്‍സരമുറപ്പിച്ചു. അതാണ് മാനസിക വിജയമെന്നത്. അവസാന ത്രോകളിലേക്ക് കടന്നാല്‍ അത് സമ്മര്‍ദ്ദമാവുമെന്ന് മനസിലാക്കിയുള്ള പരിശ്രമം.

പ്രതിയോഗികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആദ്യ രണ്ട് ത്രോയിലുടെ നീരജിന് കഴിഞ്ഞു. നീരജ് നല്‍കിയ ആത്മവിശ്വാസമാവാം ഒരു പക്ഷേ ബവിനാ പട്ടേല്‍ പാരാലിംപിക്‌സില്‍ പ്രകടിപ്പിച്ചത്. പോളിയോ ബാധിച്ച് അരക്ക് കീഴെ തളര്‍ന്ന താരത്തിന്റെ ആന്റിസിപ്പേഷനുകള്‍ നോക്കു- അഞ്ച് ഗെയിം ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ വര്‍ധിത ആത്മവിശ്വാസമായിരുന്നു. ഈ കായിക ദിനത്തില്‍ നീരജും ബവിനയുമാവട്ടെ നമ്മുടെ റോള്‍ മോഡലുകള്‍. ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലീഡ്‌സില്‍ തകര്‍ന്ന കാഴ്ച്ച കണ്ടില്ലേ… പരാജയ കാരണമെന്നത് ഒരു ബാറ്റ്‌സ്മാന്‍ പോലും തല ഉയര്‍ത്തി കളിക്കാച്ചില്ല എന്നതാണ്. എന്ത് കൊണ്ട് തല ഉയര്‍ത്തിയില്ല എന്ന ചോദ്യത്തിനുത്തരം തന്നെ സമ്മര്‍ദ്ദമാണ്-ആത്മവിശ്വാസം ആരിലുമുണ്ടായിരുന്നില്ല. വേണ്ടത് തല ഉയര്‍ത്തി നില്‍ക്കാനുള്ള ധൈര്യമാണ്. നെഞ്ച് വിരിച്ച് നിന്ന് നോക്കു- എതിരാളികള്‍ ഒന്ന് പതറും. ആ പതര്‍ച്ച ഇത് വരെ നമ്മുടെ സമ്പാദ്യമായിരുന്നു. ആ സമ്പാദ്യം പ്രതിയോഗികള്‍ക്ക് നല്‍കുക.

ധ്യാന്‍ചന്ദിന്റെ ഒരു അനുഭവ കഥയുണ്ട്. 1932 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യ-അമേരിക്ക ഹോക്കി ആദ്യ പകുതി പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരം ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്ന പരാതിയുമായി റഫറിക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ സ്റ്റിക്കില്‍ കാന്ത തകിടുണ്ടെന്നും ആ സ്റ്റിക്ക് കൊണ്ട് കളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു അമേരിക്കന്‍ താരത്തിന്റെ പരാതി. തിരിച്ച് നിന്ന് നോക്കു- എതിരാളികള്‍ ഒന്ന് പതറും. ആ പതര്‍ച്ച ഇത് വരെ നമ്മുടെ സമ്പാദ്യമായിരുന്നു. ആ സമ്പാദ്യം പ്രതിയോഗികള്‍ക്ക് നല്‍കുക. ധ്യാന്‍ചന്ദിന്റെ ഒരു അനുഭവ കഥയുണ്ട്. 1932 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യ-അമേരിക്ക ഹോക്കി ആദ്യ പകുതി പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരം ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്ന പരാതിയുമായി റഫറിക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ സ്റ്റിക്കില്‍ കാന്ത തകിടുണ്ടെന്നും ആ സ്റ്റിക്ക് കൊണ്ട് കളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു അമേരിക്കന്‍ താരത്തിന്റെ പരാതി. റഫറി ആ പരാതി ധ്യാന്‍ചന്ദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ സറ്റിക് അമേരിക്കന്‍ താരത്തിന് കൈമാറി. അമേരിക്കന്‍ താരത്തിന്റെ സ്റ്റിക് കൊണ്ടാണ് പിന്നീട് അദ്ദേഹം കളിച്ചത്. ഇന്ത്യ മല്‍സരം ജയിച്ചത് 24 ഗോളിന്. ധ്യാന്‍ചന്ദ് നേടിയത് ഒമ്പത് ഗോളുകള്‍. ധ്യാന്‍ കാണിച്ച ആത്മവിശ്വാസത്തിന്റെ പുതിയ പതിപ്പാണ് നീരജ് ചോപ്രയും ബവിനയും. ആ വഴിക്ക് തല ഉയര്‍ത്തി നമുക്ക് നീങ്ങാം. ബവീന ഇന്ന് സ്വര്‍ണമടിച്ചാല്‍ എന്നുമെന്നും ഓര്‍മിക്കാനാവുന്ന കായികദിനമാവുമിത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

india

ഗുസ്തി താരങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി രംഗത്ത്; ബി.ജെ.പി മുഖ്യമന്ത്രിയുടെ പരിപാടി തടഞ്ഞ് കര്‍ഷകര്‍

Published

on

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിതാ എം.പി പ്രീതം മുണ്ടെ പറഞ്ഞു. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല. വനിതയെന്ന നിലയിലാണ് ഇത് പറുന്നത്. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ബി.ജെ.പി എം.പി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ഗുസ്തി സമരം ബി.ജെ.പിയിലും പുകഞ്ഞ് നീറുന്നതിന്റെ തെളിവാണ്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയതലത്തില്‍ ഗുസ്തി സമരം കൂടുതല്‍ ശക്താകുകയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ജന്‍ സംവാദ് പരിപാടി പലയിടത്തും കര്‍ഷകര്‍ തടഞ്ഞു.

 

Continue Reading

Trending