Connect with us

Video Stories

ഇന്ന് ദേശീയ കായികദിനം; മാതൃകയാക്കു നീരജിനെയും ബവീനയെയും

ഇന്ന് ഓഗസ്റ്റ് 29. ദേശീയ കായികദിനം

Published

on

കമാല്‍ വരദൂര്‍

ഇന്ന് ഓഗസ്റ്റ് 29. ദേശീയ കായികദിനം. ധ്യാന്‍ചന്ദ് എന്ന ഹോക്കി മാന്ത്രികന്റെ ജന്മദിനത്തില്‍ ആഘോഷിക്കപ്പെടുന്ന കായിക ദിനത്തില്‍ തന്നെയാണ് ടോക്കിയോവില്‍ നടക്കുന്ന പാരാലിംപിക്്‌സില്‍ നമ്മുടെ ടേബിള്‍ ടെന്നിസ് താരം ബവിനാ പട്ടേല്‍ വെള്ളി
മെഡലുറപ്പാക്കിയത്. പോളിയോ ബാധിച്ച ബവിനയുടെ വിജയം ആത്മവിശ്വാസത്തിന്റേതാണ്. അതാണ് ഈ കായിക ദിനത്തില്‍ ഉയര്‍ത്തി പിടിക്കേണ്ടത്.

രണ്ടാഴ്ച്ച മുമ്പ് അവസാനിച്ച ഒളിംപിക്‌സില്‍ നീരജ് ചോപ്ര എന്ന ഇന്ത്യക്കാരന്‍ ജാവലിനില്‍ നേടിയ സ്വര്‍ണം നമ്മുടെ കായികതക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നമ്മള്‍ എന്നും കാഴ്ച്ചക്കാരായിരുന്നെങ്കില്‍ ഹരിയാനയില്‍ നിന്നുള്ള നീരജ് ലോകത്തോട് വിളിച്ച് പറഞ്ഞത് ഇന്ത്യക്ക് എത്തിപിടിക്കാന്‍ കഴിയാത്തതാതയി ഒന്നുമില്ലെന്നാണ്. കേവലം ഒരു മെഡലിനപ്പുറം അത് സ്വര്‍ണമായിരുന്നു. ലോക ജൂനിയര്‍ മീറ്റില്‍ നേടിയ സ്വര്‍ണത്തിന് ശേഷം ആത്മവിശ്വാസം ആയുധമാക്കിയാണ് നീരജ് ഒരുങ്ങിയത്. ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം പതര്‍ച്ച പ്രകടിപ്പിച്ചിരുന്നില്ല. അവിടെയാണ് നമ്മുടെ പുരോഗതിക്ക് മാര്‍ക്കിടുന്നത്.

ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് എന്ന് പറയുമ്പോള്‍ എപ്പോഴും നമ്മുടെ മുന്നില്‍ വരാറുള്ളത് 1960 ലെ റോമില്‍ മില്‍ഖാ സിംഗ് 400 മീറ്ററില്‍ നാലാമനായതും 1984 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി ഉഷ നാലാം സ്ഥാനത്ത് ആയതുമായ ദുരനുഭവങ്ങളാണ്. മില്‍ഖയും ഉഷയും മാനസികമായാണ് പിന്നോക്കം പോയത്. 250 മീറ്ററോളം ഒന്നാമനായിരുന്ന മില്‍ഖ തിരിഞ്ഞ് പ്രതിയോഗികളെ നോക്കിയത് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നാണ്. ആ തിരിഞ്ഞ് നോട്ടമായിരുന്നു അദ്ദേഹത്തിന്റെ വീഴ്ച്ച. ഉഷയുടെ കാര്യത്തില്‍ തലനാരിഴക്കായിരുന്നു മെഡല്‍ നഷ്ടമായത്. കഠിന സമ്മര്‍ദ്ദത്തില്‍ ചെസ്റ്റ് ഒന്ന് മുന്നോട്ട് വെച്ചിരുന്നെങ്കില്‍ അത് മെഡലായിരുന്നു. പക്ഷേ ഫിനിഷിംഗ് ടെന്‍ഷനില്‍ അത് നടന്നില്ല.

നോക്കു-നീരജിനെ. മില്‍ഖക്കും ഉഷക്കും ലഭിക്കാതിരുന്നതെല്ലാം നിരജിന് ലഭിച്ചിരുന്നു. വിദേശ പരിശീലനത്തിനുള്ള മികച്ച അവസരങ്ങള്‍. മികച്ച സപ്പോര്‍ട്ടിംഗ് സിസ്റ്റം. അത്യാധുനിക മല്‍സര സംവിധാനങ്ങള്‍. ആ കരുത്തിലാണ് യോഗ്യതാ മല്‍സരത്തില്‍ തന്നെ അദ്ദേഹം ഒന്നാമനായത്. പിന്നീട് ഫൈനലിലേക്ക് വന്നപ്പോള്‍ ആദ്യ രണ്ട് ത്രോയില്‍ തന്നെ അദ്ദേഹം മല്‍സരമുറപ്പിച്ചു. അതാണ് മാനസിക വിജയമെന്നത്. അവസാന ത്രോകളിലേക്ക് കടന്നാല്‍ അത് സമ്മര്‍ദ്ദമാവുമെന്ന് മനസിലാക്കിയുള്ള പരിശ്രമം.

പ്രതിയോഗികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആദ്യ രണ്ട് ത്രോയിലുടെ നീരജിന് കഴിഞ്ഞു. നീരജ് നല്‍കിയ ആത്മവിശ്വാസമാവാം ഒരു പക്ഷേ ബവിനാ പട്ടേല്‍ പാരാലിംപിക്‌സില്‍ പ്രകടിപ്പിച്ചത്. പോളിയോ ബാധിച്ച് അരക്ക് കീഴെ തളര്‍ന്ന താരത്തിന്റെ ആന്റിസിപ്പേഷനുകള്‍ നോക്കു- അഞ്ച് ഗെയിം ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ വര്‍ധിത ആത്മവിശ്വാസമായിരുന്നു. ഈ കായിക ദിനത്തില്‍ നീരജും ബവിനയുമാവട്ടെ നമ്മുടെ റോള്‍ മോഡലുകള്‍. ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലീഡ്‌സില്‍ തകര്‍ന്ന കാഴ്ച്ച കണ്ടില്ലേ… പരാജയ കാരണമെന്നത് ഒരു ബാറ്റ്‌സ്മാന്‍ പോലും തല ഉയര്‍ത്തി കളിക്കാച്ചില്ല എന്നതാണ്. എന്ത് കൊണ്ട് തല ഉയര്‍ത്തിയില്ല എന്ന ചോദ്യത്തിനുത്തരം തന്നെ സമ്മര്‍ദ്ദമാണ്-ആത്മവിശ്വാസം ആരിലുമുണ്ടായിരുന്നില്ല. വേണ്ടത് തല ഉയര്‍ത്തി നില്‍ക്കാനുള്ള ധൈര്യമാണ്. നെഞ്ച് വിരിച്ച് നിന്ന് നോക്കു- എതിരാളികള്‍ ഒന്ന് പതറും. ആ പതര്‍ച്ച ഇത് വരെ നമ്മുടെ സമ്പാദ്യമായിരുന്നു. ആ സമ്പാദ്യം പ്രതിയോഗികള്‍ക്ക് നല്‍കുക.

ധ്യാന്‍ചന്ദിന്റെ ഒരു അനുഭവ കഥയുണ്ട്. 1932 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യ-അമേരിക്ക ഹോക്കി ആദ്യ പകുതി പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരം ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്ന പരാതിയുമായി റഫറിക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ സ്റ്റിക്കില്‍ കാന്ത തകിടുണ്ടെന്നും ആ സ്റ്റിക്ക് കൊണ്ട് കളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു അമേരിക്കന്‍ താരത്തിന്റെ പരാതി. തിരിച്ച് നിന്ന് നോക്കു- എതിരാളികള്‍ ഒന്ന് പതറും. ആ പതര്‍ച്ച ഇത് വരെ നമ്മുടെ സമ്പാദ്യമായിരുന്നു. ആ സമ്പാദ്യം പ്രതിയോഗികള്‍ക്ക് നല്‍കുക. ധ്യാന്‍ചന്ദിന്റെ ഒരു അനുഭവ കഥയുണ്ട്. 1932 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യ-അമേരിക്ക ഹോക്കി ആദ്യ പകുതി പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരം ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്ന പരാതിയുമായി റഫറിക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ സ്റ്റിക്കില്‍ കാന്ത തകിടുണ്ടെന്നും ആ സ്റ്റിക്ക് കൊണ്ട് കളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു അമേരിക്കന്‍ താരത്തിന്റെ പരാതി. റഫറി ആ പരാതി ധ്യാന്‍ചന്ദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ സറ്റിക് അമേരിക്കന്‍ താരത്തിന് കൈമാറി. അമേരിക്കന്‍ താരത്തിന്റെ സ്റ്റിക് കൊണ്ടാണ് പിന്നീട് അദ്ദേഹം കളിച്ചത്. ഇന്ത്യ മല്‍സരം ജയിച്ചത് 24 ഗോളിന്. ധ്യാന്‍ചന്ദ് നേടിയത് ഒമ്പത് ഗോളുകള്‍. ധ്യാന്‍ കാണിച്ച ആത്മവിശ്വാസത്തിന്റെ പുതിയ പതിപ്പാണ് നീരജ് ചോപ്രയും ബവിനയും. ആ വഴിക്ക് തല ഉയര്‍ത്തി നമുക്ക് നീങ്ങാം. ബവീന ഇന്ന് സ്വര്‍ണമടിച്ചാല്‍ എന്നുമെന്നും ഓര്‍മിക്കാനാവുന്ന കായികദിനമാവുമിത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending