Connect with us

india

മനുഷ്യനെ കാത്തിരിക്കുന്നത് തീക്ഷ്ണ കാലവാസ്ഥ: യു.എന്‍

മനുഷ്യന്റെ ചെയ്തികളാണ് കാലാവസ്ഥയില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ക്ക് കാരണം

Published

on

ന്യൂയോര്‍ക്ക്: മനുഷ്യരാശിയെ കാത്തിരിക്കുന്നത് കൂടുതല്‍ തീക്ഷ്ണമായ കാലാവസ്ഥയെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ആര്‍ടിക് മഞ്ഞുപാളികള്‍ അതിവേഗം ഉരുകുകയും സമുദ്ര ജലനിരക്ക് ഉയരുകയും ചെയ്യുന്നത് കോടിക്കണക്കിന് ആളുകളെ ദുരിതത്തിലാക്കും. അഭൂതപൂര്‍വമായ മാറ്റങ്ങളാണ് കാലാവസ്ഥയില്‍ ഉണ്ടാകുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ ചെയ്തികളാണ് കാലാവസ്ഥയില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ക്ക് കാരണം. 2015ലെ പാരിസ് ഉടമ്പടി പ്രകാരം ആഗോള താപനം കുറക്കാന്‍ ഊര്‍ജിത നടപടികള്‍ ആവശ്യമാണ്. സമീപ നൂറ്റാണ്ടുകളിലൊന്നും അനുഭവപ്പെടാത്ത മാറ്റങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അന്തരീക്ഷ താപനിലയില്‍ 1.6 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഭൂരിഭാഗം രാജ്യങ്ങളിലും കൊടും വരള്‍ച്ചയും പേമാരിയും ഇരട്ടിയായിരിക്കുകയാണ്. കാട്ടുതീ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കാരണം അടുത്ത 10 വര്‍ഷത്തിനകം അന്തരീക്ഷ താപനില പരിധി ലംഘിക്കും. 66 രാജ്യങ്ങളില്‍നിന്നുള്ള 234 വിദഗ്ധര്‍ ചേര്‍ന്നാണ് യു.എന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2013ന് ശേഷം കാലാവസ്ഥ സംബന്ധിച്ച പ്രധാന അവലോകന റിപ്പോര്‍ട്ടാണിത്. മനുഷ്യരാശിക്കുള്ള മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഫോസില്‍ ഇന്ധനങ്ങളും കല്‍ക്കരിയും ഭൂമിയെ തകര്‍ക്കുന്നതിന് മുമ്പ് അവക്കുള്ള മരണമണിയായി റിപ്പോര്‍ട്ട് മാറണം. ഫോസില്‍ ഇന്ധന പര്യവേക്ഷണവും ഉല്‍പാദനവും അവസാനിപ്പിച്ച് പുതിയ ഊര്‍ജ സ്രോതസ്സുകളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1960 മുതല്‍ മനുഷ്യന്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളിയ കാര്‍ബണ്‍ഡയോക്‌സൈഡില്‍ 56 ശതമാനത്തോളം വനങ്ങളും സമുദ്രങ്ങളും മണ്ണും ആഗിരണം ചെയ്തിട്ടുണ്ട്. പ്രകൃതിയുടെ സഹായമില്ലായിരുന്നെങ്കില്‍ എത്രയോ കാലം മുമ്പ് തന്നെ ഭൂമി വാസയോഗ്യമല്ലാതായി മാറുമായിരുന്നു. 1900ന് ശേഷം സമുദ്രജലിനിരപ്പ് 20 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്നിരട്ടി തോതിലാണ് ജലനിരപ്പ് ഉയരുന്നത്. 2100 ആകുമ്പോഴേക്ക് ജലനിരപ്പ് രണ്ട് മീറ്റര്‍ ഉയരാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending