india
ആറാം ദിനവും അമൃതപാലിനെ കുറിച്ച് തുമ്പില്ല
തിരച്ചില്‍ ആറു ദിവസം പിന്നിട്ടിട്ടും ഖലിസ്ഥാന്‍ അനുകൂല സിഖ് നേതാവ് അമൃതപാല്‍ സിങ് എവിടെയെന്ന കാര്യത്തില്‍ തുമ്പില്ലാതെ പഞ്ചാബ് പൊലീസ്.

ജലന്ധര്‍: തിരച്ചില്‍ ആറു ദിവസം പിന്നിട്ടിട്ടും ഖലിസ്ഥാന്‍ അനുകൂല സിഖ് നേതാവ് അമൃതപാല്‍ സിങ് എവിടെയെന്ന കാര്യത്തില്‍ തുമ്പില്ലാതെ പഞ്ചാബ് പൊലീസ്. ആദ്യ ദിനം പൊലീസ് പിന്തുടര്‍ന്ന അമൃതപാല്‍ രക്ഷപ്പെട്ടത് എങ്ങനെ എന്നതു സംബന്ധിച്ച ഉത്തരം മാത്രമാണ് ഇപ്പോഴും പൊലീസിന്റെ കൈവശമുള്ളത്.
പിന്നീട് എങ്ങോട്ട് പോയി, എവിടെയാണ് ഉള്ളത്, ആരാണ് രക്ഷപ്പെടാന്‍ സഹായിച്ചത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം അറസ്റ്റിലായ അമൃതപാലിന്റെ കൂട്ടാളികളുടെ എണ്ണം 120 കവിഞ്ഞു. ഇതിനിടെ പൊലീസ് പിന്തുടരുന്നതിനിടെ അമൃതപാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് രണ്ടു യുവാക്കളെ തോക്കിന് മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 12 മണിക്കൂറിനിടെ അഞ്ചു വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ പൊലീസിനെ കബളിപ്പിച്ചതെന്നാണ് വിവരം. മെഴ്സിഡസ് എസ്.യു. വില്‍ സഞ്ചരിക്കുന്നതിനിടെയാണ് പൊലീസ് അമൃതപാലിനെ പിന്തുടരാന് തുടങ്ങിയത്. എന്നാല്‍ പാതിവഴിയില്‍ മാരുതി ബ്രെസ്സയിലേക്ക് ചാടിക്കയറിയ ഇയാള്‍ കാറില്‍ വച്ച് പരമ്പരാഗത സിഖ് വസ്ത്രങ്ങളും തലപ്പാവും ഉപേക്ഷിച്ച് ടീ ഷര്‍ട്ടും ട്രൗസറുമാക്കി വേഷം. നംഗള്‍ അമ്പിയാനില്‍ വച്ച് ബ്രെസ്സ ഉപേക്ഷിച്ച് സഹായിയായ പപ്പല്‍ പ്രീത് കൊണ്ടുവന്ന ബജാജ് പ്ലാറ്റിന ബൈക്കിലാക്കി യാത്ര. ഇന്ധനം കഴിഞ്ഞ് പാതിവഴിയില്‍ നിന്നതോടെ ഗുഡ്സ് ഓട്ടോയിലാക്കി യാത്ര. അമൃതപാല്‍ ആയിരുന്നു ഇതെന്ന് അറിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. വീട്ടിലേക്ക് മടങ്ങും വഴി രണ്ടുപേര്‍ ബൈക്കുമായി നില്‍ക്കുന്നത് കണ്ടു.
ബൈക്ക് പഞ്ചര്‍ ആയെന്നും വര്‍ക് ഷോപ്പില്‍ വിടാമോ എന്നും ഇവര്‍ ചോദിച്ചു. വന്ന വഴിയേ ഒരു കിലോമീറ്റര്‍ പോയാല്‍ വര്‍ക് ഷോപ്പ് ഉണ്ടെന്ന് പറഞ്ഞെങ്കിലും മുന്നോട്ടാണ് പോകേണ്ടതെന്നും മെഹ്താപൂരില് വിട്ടാല്‍ മതിയന്നും പറഞ്ഞു. തുടര്‍ന്ന് രണ്ടുപേരേയും മെഹ്താപൂരിലെ വര്‍ക് ഷോപ്പിന് മുന്നില്‍ വിട്ടു. നൂറു രൂപ ഓട്ടോ കൂലിയും തന്നു -ഇയാള്‍ പറഞ്ഞു.
india
വോട്ടു ചോരിയാണ് ഇപ്പോഴത്തെ പ്രധാന വിഷയം, പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ല; രാഹുല്‍ ഗാന്ധി
രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

വോട്ടു ചോരിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വിഷയം, അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലായിടത്തും ആളുകള്‍ ‘വോട്ട് ചോര്‍’ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ കേശോദ് വിമാനത്താവളത്തില്‍ മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ഏറെക്കാലമായി മണിപ്പൂര്‍ പ്രശ്നത്തിലാണ്. ഇപ്പോഴാണ് പ്രധാനമന്ത്രി കലാപബാധിത സംസ്ഥാനത്തേക്ക് പോവാന്‍ തീരുമാനിച്ചത്. അതൊരു വലിയ കാര്യമല്ല. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.
india
ഡല്‍ഹിക്കുശേഷം മുംബൈ ഹൈക്കോടതിക്കും ഇമെയില്‍ ബോംബ് ഭീഷണി
ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വ്യാജ ഭീഷണിയാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ പ്രവീണ്‍ മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു. ഇതിനുമുമ്പ് ഇസ്കോണ്‍ ടെമ്പിളടക്കമുള്ളവക്ക് നേരെ നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥര്‍ അറിയിച്ചു.
രാവിലെ ഡല്‍ഹി ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉടന്‍ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂര്‍ സ്ഫോടനം പാറ്റ്നയില്‍ പുനരാവര്‍ത്തിക്കുമെന്നും, ഉദയനിധി സ്റ്റാലിന്റെ മകന് ഇമ്പ നിധിക്കെതിരെ ആസിഡാക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്.
india
നേപ്പാള്‍ സംഘര്‍ഷം; മരണം 51 ആയി
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്.

കാഠ്മണ്ഡു: നേപ്പാളിലെ സംഘര്‍ഷത്തില്‍ മരണം 51 ആയി ഉയര്‍ന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ത്രിഭുവന്‍ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത തിരച്ചില്‍ തുടരുന്നു. കാഠ്മണ്ഡു താഴ്വരയില് പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.
അതേസമയം, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ആയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. പ്രതിഷേധിക്കുന്ന ജെന്‍സി വിഭാഗമാണ് കര്‍ക്കിയുടെ പേര് മുന്നോട്ടുവച്ചത്. 2016 ജൂലൈ മുതല്‍ 2017 ജൂണ്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് പ്രവര്‍ത്തിച്ച കര്‍ക്കി, ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കൈക്കൊണ്ട കര്‍ശന നിലപാടുകള്‍കൊണ്ട് അറിയപ്പെട്ടിരുന്നു.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിന്റെ റോള്‍ എന്ത്? സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി