Connect with us

india

എന്റെ കമന്റുകളും പൂട്ടി; മന്‍ കി ബാത്ത് വിവാദത്തില്‍ മോദിയെ പരിഹസിച്ച് ശശി തരൂര്‍

രാജ്യം കൊവിഡ് ദുരിതത്തിലിരിക്കെ നാടന്‍ പട്ടികളെ വളര്‍ത്താനും കളിപ്പാട്ടങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത്’ പ്രസംഗത്തിന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ‘ഡിസ് ലൈക്കാണ്് ‘ ലഭിച്ചിരുന്നത്. നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്‍ വിദ്യാര്‍ഥി സമൂഹത്തിനുള്ള രോഷവും മേദിയുടെ വിഡിയോക്ക് താഴെ കമന്റുകളായി നിറഞ്ഞിരുന്നു.

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്ത് വീഡിയോക്കും യൂ ട്യൂബ് വീഡിയോകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂ ട്യൂബ് വീഡിയോകള്‍ക്കുളള ഡിസ് ലൈക്ക് ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം എംപി രംഗത്തെത്തിയത്.

എന്റെ കമന്റുകളും പൂട്ടി, എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നേരത്തെ വ്ാചാലനായ മോദിയുടെ പോസ്റ്റുകള്‍ പങ്കുവെച്ചായിരുന്നും തരൂരിന്റെ ട്വീറ്റ്. യൂ ട്യൂബ് വീഡിയോകള്‍ ഡിസ് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷന്‍ അധികൃതര്‍ ഒഴുവാക്കിയതായുള്ള ചിത്രങ്ങളും തരൂര്‍ ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്. ബിജെപിക്കെതിരെ ചോദ്യങ്ങള്‍ പാടില്ല എന്ന #NoQuestionsForBJP ഹാഷ് ടാഗും ട്വിറ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

യൂട്യൂബില്‍ ഓള്‍ ഇന്ത്യ റേഡിയോയും ബിജെപിയും അപ്ലോഡ് ചെയ്ത മന്‍ കി ബാത്ത് ഷോയ്ക്ക് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്ക് ലഭിച്ചത് വാര്‍ത്തയായിരുന്നു. രാജ്യം കൊവിഡ് ദുരിതത്തിലിരിക്കെ നാടന്‍ പട്ടികളെ വളര്‍ത്താനും കളിപ്പാട്ടങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത്’ പ്രസംഗത്തിന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ‘ഡിസ് ലൈക്കാണ്’ ലഭിച്ചിരുന്നത്. നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്‍ വിദ്യാര്‍ഥി സമൂഹത്തിനുള്ള രോഷവും മേദിയുടെ വിഡിയോക്ക് താഴെ കമന്റുകളായി നിറഞ്ഞിരുന്നു. മോദിയുടെ മന്‍ കി ബാത്ത് വിഡിയോക്ക് റെക്കോട്ഡ് ഡിസ് ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു

കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര്‍ ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.

Continue Reading

india

അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി

കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ രാംപഥ്, ധമ കോസി മാര്‍ഗ് തുടങ്ങിയ പ്രധാന മതപാതകളില്‍ ഇറച്ചി വില്‍പ്പന നിരോധിക്കാന്‍ അയോധ്യയിലെ ഉദ്യോഗസ്ഥര്‍ നടപടി തുടങ്ങി.

Published

on

അയോധ്യയില്‍ പ്രധാന മതപരമായ വഴികളില്‍ മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്‍ബാറിനിടെ പ്രധാന മതകേന്ദ്രങ്ങളില്‍ ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ രാംപഥ്, ധമ കോസി മാര്‍ഗ് തുടങ്ങിയ പ്രധാന മതപാതകളില്‍ ഇറച്ചി വില്‍പ്പന നിരോധിക്കാന്‍ അയോധ്യയിലെ ഉദ്യോഗസ്ഥര്‍ നടപടി തുടങ്ങി.

‘അയോധ്യയില്‍ മാംസം വില്‍പന നിരോധിക്കണമെന്ന് വളരെക്കാലമായി ചര്‍ച്ച ചെയ്യുകയായിരുന്നു. രാംപഥില്‍ മാംസം വില്‍പന നിരോധിക്കണമെന്ന് തീരുമാനിച്ചിരുന്നു,’ ത്രിപാഠി പറഞ്ഞു.

നേരത്തെ, മുഖ്യമന്ത്രി യോഗിയുടെ ജനതാ ദര്‍ബാറിനിടെ പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞതെന്ന് ഭക്ഷ്യ-വളം കമ്മീഷണര്‍ മണിക് ചന്ദ് അറിയിച്ചു. പരാതിയെത്തുടര്‍ന്ന് ഒരു സംഘം കടകളില്‍ പരിശോധന നടത്തുകയും 22 ഇറച്ചിക്കടകള്‍ ഈ മതപരമായ വഴികളിലൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ ചന്ദ് അവരെ അറിയിക്കുകയും ചെയ്തു. രാംപഥ്, ധര്‍മ 14 കോസി പരിക്രമ മാര്‍ഗ്, പഞ്ച്‌കോസി മാര്‍ഗ് എന്നിവിടങ്ങളില്‍ ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്‍ബാറിനിടെ പരാതി ലഭിച്ചിരുന്നു.

Continue Reading

india

കേരള കേഡറിലുള്ള ഡി ശില്പ ഐപിഎസിനെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി ഉത്തരവ്

Published

on

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടക സ്വദേശിനിയായ ഡി ശില്പ നല്‍കിയ ഹര്‍ജിയിലാണ് വിധി. നിലവില്‍ കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഐജിയാണ് ഡി ശില്പ.

അതേസമയം ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഹര്‍ജിക്കാരിയായ ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവു കാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെ ശില്പ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

Trending