Connect with us

kerala

മലപ്പുറത്തെ കേസുകളുടെ എണ്ണം; സുതാര്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം: പി.കെ.നവാസ്

ജില്ലയിൽ ഇടത് – ബി.ജെ.പി സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് കേസ് എടുക്കാതെ പക്ഷപാതം കാണിക്കുകയും ചെയ്യുന്നത് സംശയം ബലപ്പെടുത്തുകയാണ്. മേൽ വിഷയങ്ങൾ കൃത്യമായി പരിശോധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് പറഞ്ഞു.

Published

on

മലപ്പുറം: ജില്ലയിൽ പോലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വർധിപ്പിച്ച് ക്രഡിറ്റ് ഉണ്ടാക്കുകയാണെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ദേശീയതലത്തിൽ ജില്ലയെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ മേൽ കേസുകളുമായി ബന്ധപ്പെട്ടും പോലീസിൻ്റെ ഇടപെടലുകളെ സംബന്ധിച്ചും സുതാര്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് പറഞ്ഞു.

ഒരു വർഷം മുമ്പ് കൃത്യമായ കണക്ക് പറഞ്ഞ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി തന്നെ പോലീസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇന്നിപ്പോൾ പോലീസിനെ വിമർശിച്ച് മന്ത്രി വേദി വിട്ടതിന് പിന്നാലെ മന്ത്രിയുടെ വാദങ്ങൾ തള്ളി ജില്ലാ എസ്.പി തന്നെ കേസുകൾ എടുക്കുന്നതെന്ന് നല്ലതല്ലേയെന്ന് വേദിയിൽ വെച്ച് പറയുന്നത് ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയല്ലാതെ സാധ്യമല്ലെന്നിരിക്കെ ആഭ്യന്തര വകുപ്പിൻ്റെയും പോലീസിൻ്റെയും ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ ഏറെ ഗൗരവതരവും അപകടകരവുമാണെന്നും പി.കെ.നവാസ് കൂട്ടിച്ചേർത്തു.

കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് എടുപ്പിക്കുകയും കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുകയും ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ജില്ലയുടെ പൈതൃകത്തെയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളുടെയും ഇകഴ്ത്തി കാണിക്കാൻ സംഘപരിവാർ മനോഭാവമുള്ള പോലീസുകാരുടെ ഇടപെടലുകളാണ് ഇത്തരം ചെയ്തികളുടെ പിറകിലെന്നും സംശയിക്കുന്നു. ജില്ലയിൽ ഇടത് – ബി.ജെ.പി സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് കേസ് എടുക്കാതെ പക്ഷപാതം കാണിക്കുകയും ചെയ്യുന്നത് സംശയം ബലപ്പെടുത്തുകയാണ്. മേൽ വിഷയങ്ങൾ കൃത്യമായി പരിശോധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending