X

മൂന്നാം ദിനത്തില്‍ എ.ഐ ക്യാമറയില്‍ കുടുങ്ങിയത് 39,449 പേര്‍; നിയമലംഘനങ്ങളില്‍ കുറവ്

എ.ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എ.ഐ ക്യാമറയില്‍ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം. 9868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7390 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്.

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. 2 ദിവസം പിന്നിട്ടിട്ടും നോട്ടീസ് അയക്കാന്‍ കഴിഞ്ഞിട്ടില്ല. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഓരോ കണ്‍ട്രോള്‍ റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയാല്‍ പരിവാഹന്‍ സോഫ്റ്റുവറിലേക്ക് അയക്കും. വാഹന ഉടമക്ക് എസ്.എം.എസ് പോകേണ്ടതും ഈ ചെല്ലാന്‍ തയ്യാറാക്കുന്നതുമെല്ലാം നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റിന്റെ കീഴിലുള്ള സോഫ്റ്റുവെയര്‍ വഴിയാണ്.

തിങ്കളാഴ്ച രാവിലെ മുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി സോഫ്റ്റുവയറിലേക്ക് അപ്ലോഡ് ചെയ്‌തെങ്കിലും ആര്‍ക്കും എസ്.എം.എസ് പോയില്ല. ചെലാനും തയ്യാറായില്ല. ഇത്രയും അധികം നിയലംഘനങ്ങള്‍ ഒരുമിച്ച് അപ്ലോഡ് ചെയ്യുമ്പോള്‍ സോഫ്റ്റുവയറില്‍ മാറ്റം വരുത്താന്‍ എന്‍ഐസി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം. ഒരു ദിവസം 25,000 പേര്‍ക്കാണ് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. 3 ദിവസത്തെ നിയമ തടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും പോസ്റ്റല്‍ വഴി നോട്ടീയക്കുന്നതും വലിയ വെല്ലുവിളിയാണ്. അതിനാല്‍ കണ്‍ട്രോള്‍ റൂമിലെ പരിശോധനയില്‍ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവര്‍ക്ക് മാത്രം നോട്ടീസ് നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. സംശയമുള്ളവയില്‍ നോട്ടീസ് അയക്കില്ല. ക്യാമറ വഴി വരുന്ന ദൃശ്യങ്ങളില്‍ ചില പൊരുത്തകേടുകളുമുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ കാലക്രമേണ പരിഹരിക്കുമെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ കണക്കും കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്നതില്‍ കാലതാമസം ഉണ്ടാകുന്നുണ്ട്.

webdesk13: