Connect with us

Video Stories

അന്ന് എക്‌സ്പ്രസ് ഹൈവെയെ എതിര്‍ത്തു; ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവെ: മമ്മൂട്ടി

Published

on

 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ എക്പ്രസ് ഹൈവേ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവേകളാണെന്നും സി.മ്മൂട്ടി. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്പ്രസ് ഹൈവേയെ കുറിച്ച് ആലോചിച്ചപ്പോള്‍ എല്‍.ഡി.എഫ് ശക്തമായി എതിര്‍ത്തു. എക്‌സ്പ്രസ് ഹൈവേ നിര്‍മിച്ചാല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ നാലുമണിക്കൂറില്‍ എത്താനാകുമായിരുന്നു. അന്നത്തെ സാഹചര്യമല്ല ഇന്ന്. ഇപ്പോള്‍ വസ്തുവിന് വില വര്‍ധിച്ചു. സ്ഥലം ഏറ്റെടുക്കാനും ബുദ്ധിമുട്ടുകളുണ്ട്. സാമൂഹ്യ ആഘാതപഠനം നടത്തേണ്ടതുമുണ്ട്. ഇതിന് കേരളത്തില്‍ ഏജന്‍സികളില്ല. സെന്‍ട്രല്‍ ആക്ട് പ്രകാരമേ സ്ഥലമെടുപ്പ് നടത്താനാവൂ. സ്ഥലമെടുപ്പ് മരീചികയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എലിവേറ്റഡ് ഹൈവേയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. എട്ടുവരിവരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനാകും. ചെലവും കുറവാണ്.
കയ്യേറ്റസ്ഥലങ്ങളും അന്യാധീനപ്പെടുന്ന ഭൂമിയും കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നാടിന്റെ വികസനത്തില്‍ പ്രകടമായി കാണേണ്ടത് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഈ വകുപ്പിന് വേണ്ടത്ര ഫണ്ടില്ല. കിഫ്ബിയിലൂടെയും ഫണ്ട് നല്‍കുന്നില്ല. ആകെ 129 കോടിയാണ് കൊടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിലും റോഡുകളുടെയും പാലങ്ങളുടെയും അടക്കമുള്ള മരാമത്ത് പ്രവര്‍ത്തികളെ യു.ഡി.എഫ് പിന്തുണക്കും. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിവന്ന പദ്ധതികള്‍ തന്നെയാണ് ഇപ്പോള്‍ തുടരുന്നത്. ഇത് തുടര്‍ പദ്ധതികളാണ്. ഒരു വികസനവും ഒരു മുന്നണിക്ക് മാത്രമായി ചെയ്യാനാവില്ല. യു.ഡി.എഫിന്റെ കാലത്ത് ഒന്നും നടന്നില്ലെന്ന വിമര്‍ശനത്തില്‍ അര്‍ത്ഥമില്ല. ചിലയിടങ്ങളില്‍ മാത്രമാണ് മരാമത്ത് പ്രവര്‍ത്തികള്‍ നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനുമാവില്ല. കണ്ണൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്‍പെടെ എല്ലായിടത്തും വികസനം നടന്നിട്ടുണ്ട്.
രാഷ്ട്രീയത്തിന് അതീതമായ വികസന കാഴ്ച്ചപ്പാടാണ് വേണ്ടത്. എന്നാല്‍ എല്‍.ഡി.എഫുകാര്‍ ഇപ്പോഴും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. ഉള്ളകാര്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകണം. യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നിയമസഭയില്‍ അദ്ദേഹത്തിനെതിരെ സി.പി.എം പ്രതിനിധികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. സ്പീക്കര്‍ അനുമതി നല്‍കിയാല്‍ യു.ഡി.എഫ് ഭരണകാലത്തെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രമിറക്കാന്‍ തയാറാണെന്നും മമ്മൂട്ടി പറഞ്ഞു.
എത്രയോ റോഡുകളും പാലങ്ങളുമാണ് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മിച്ചത്. 245 പാലങ്ങള്‍ നിര്‍മിച്ചു. ഫ്‌ളൈഓവറുകളും നിര്‍മിച്ചു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് അടുത്ത സര്‍ക്കാര്‍. വിശാലമായ കാഴ്ചപ്പാടോടെ വികസനത്തെ കാണണം.
ബി.പി.എല്ലിന്റെ പേരില്‍ റേഷന്‍ കാര്‍ഡില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു. ഇത് പരിശോധിക്കണം. അര്‍ഹരായവര്‍ക്ക് ബി.പി.എല്‍ ആനുകൂല്യം കിട്ടുന്നില്ല. പൊതുവിതരണം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കണം. മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഗ്രാമസഭകളല്ല. ഇതിനായി സര്‍വേകള്‍ നടത്തിയിട്ടും കാര്യമില്ല. യോഗ്യതയുള്ളവരെ നിയോഗിച്ച് പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending