Connect with us

Video Stories

അന്ന് എക്‌സ്പ്രസ് ഹൈവെയെ എതിര്‍ത്തു; ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവെ: മമ്മൂട്ടി

Published

on

 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ എക്പ്രസ് ഹൈവേ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവേകളാണെന്നും സി.മ്മൂട്ടി. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്പ്രസ് ഹൈവേയെ കുറിച്ച് ആലോചിച്ചപ്പോള്‍ എല്‍.ഡി.എഫ് ശക്തമായി എതിര്‍ത്തു. എക്‌സ്പ്രസ് ഹൈവേ നിര്‍മിച്ചാല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ നാലുമണിക്കൂറില്‍ എത്താനാകുമായിരുന്നു. അന്നത്തെ സാഹചര്യമല്ല ഇന്ന്. ഇപ്പോള്‍ വസ്തുവിന് വില വര്‍ധിച്ചു. സ്ഥലം ഏറ്റെടുക്കാനും ബുദ്ധിമുട്ടുകളുണ്ട്. സാമൂഹ്യ ആഘാതപഠനം നടത്തേണ്ടതുമുണ്ട്. ഇതിന് കേരളത്തില്‍ ഏജന്‍സികളില്ല. സെന്‍ട്രല്‍ ആക്ട് പ്രകാരമേ സ്ഥലമെടുപ്പ് നടത്താനാവൂ. സ്ഥലമെടുപ്പ് മരീചികയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എലിവേറ്റഡ് ഹൈവേയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. എട്ടുവരിവരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനാകും. ചെലവും കുറവാണ്.
കയ്യേറ്റസ്ഥലങ്ങളും അന്യാധീനപ്പെടുന്ന ഭൂമിയും കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നാടിന്റെ വികസനത്തില്‍ പ്രകടമായി കാണേണ്ടത് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഈ വകുപ്പിന് വേണ്ടത്ര ഫണ്ടില്ല. കിഫ്ബിയിലൂടെയും ഫണ്ട് നല്‍കുന്നില്ല. ആകെ 129 കോടിയാണ് കൊടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിലും റോഡുകളുടെയും പാലങ്ങളുടെയും അടക്കമുള്ള മരാമത്ത് പ്രവര്‍ത്തികളെ യു.ഡി.എഫ് പിന്തുണക്കും. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിവന്ന പദ്ധതികള്‍ തന്നെയാണ് ഇപ്പോള്‍ തുടരുന്നത്. ഇത് തുടര്‍ പദ്ധതികളാണ്. ഒരു വികസനവും ഒരു മുന്നണിക്ക് മാത്രമായി ചെയ്യാനാവില്ല. യു.ഡി.എഫിന്റെ കാലത്ത് ഒന്നും നടന്നില്ലെന്ന വിമര്‍ശനത്തില്‍ അര്‍ത്ഥമില്ല. ചിലയിടങ്ങളില്‍ മാത്രമാണ് മരാമത്ത് പ്രവര്‍ത്തികള്‍ നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനുമാവില്ല. കണ്ണൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്‍പെടെ എല്ലായിടത്തും വികസനം നടന്നിട്ടുണ്ട്.
രാഷ്ട്രീയത്തിന് അതീതമായ വികസന കാഴ്ച്ചപ്പാടാണ് വേണ്ടത്. എന്നാല്‍ എല്‍.ഡി.എഫുകാര്‍ ഇപ്പോഴും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. ഉള്ളകാര്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകണം. യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നിയമസഭയില്‍ അദ്ദേഹത്തിനെതിരെ സി.പി.എം പ്രതിനിധികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. സ്പീക്കര്‍ അനുമതി നല്‍കിയാല്‍ യു.ഡി.എഫ് ഭരണകാലത്തെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രമിറക്കാന്‍ തയാറാണെന്നും മമ്മൂട്ടി പറഞ്ഞു.
എത്രയോ റോഡുകളും പാലങ്ങളുമാണ് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മിച്ചത്. 245 പാലങ്ങള്‍ നിര്‍മിച്ചു. ഫ്‌ളൈഓവറുകളും നിര്‍മിച്ചു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് അടുത്ത സര്‍ക്കാര്‍. വിശാലമായ കാഴ്ചപ്പാടോടെ വികസനത്തെ കാണണം.
ബി.പി.എല്ലിന്റെ പേരില്‍ റേഷന്‍ കാര്‍ഡില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു. ഇത് പരിശോധിക്കണം. അര്‍ഹരായവര്‍ക്ക് ബി.പി.എല്‍ ആനുകൂല്യം കിട്ടുന്നില്ല. പൊതുവിതരണം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കണം. മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഗ്രാമസഭകളല്ല. ഇതിനായി സര്‍വേകള്‍ നടത്തിയിട്ടും കാര്യമില്ല. യോഗ്യതയുള്ളവരെ നിയോഗിച്ച് പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Trending