kerala
മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഗണേഷിന് അകല്‍ച്ചയുണ്ടായിരുന്നു’: ഉമ്മന്‍ ചാണ്ടി കോടതിയില്‍ നല്കിയ മൊഴി പുറത്ത്
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് 2018 ഓഗസ്റ്റ് 3 ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. കേസില്‍ ഗണേഷ്കുമാറിനും പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചെങ്കിലും ഇരുവരും ഹൈക്കോടതിയെ സമീപിച്ചതോടെ നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്

ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസില്‍പെട്ടു മന്ത്രി സ്ഥാനം രാജിവച്ച കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താതിരുന്നതിന്റെ പേരില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന തന്നോട് അദ്ദേഹം അകല്‍ച്ച കാണിച്ചിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നല്കിയ മൊഴി പുറത്തുവന്നു.
സോളാര്‍ കേസിലെ പരാതിക്കാരി പത്തനംതിട്ട ജില്ലാ ജയിലില്‍ വച്ച് എഴുതിയ 21 പേജുള്ള കത്തില്‍ 4 പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കിയാണു ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും കാണിച്ചു കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ്, കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് 2018 ഓഗസ്റ്റ് 3 ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. കേസില്‍ ഗണേഷ്കുമാറിനും പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചെങ്കിലും ഇരുവരും ഹൈക്കോടതിയെ സമീപിച്ചതോടെ നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.
കോടതിയില്‍ ഉമ്മന്‍ ചാണ്ടി നല്കിയ മൊഴിയുടെ പൂര്‍ണരൂപം:
‘18.05.2011 ല്‍ ഞാന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭ ചാര്‍ജെടുത്തു. ആ മന്ത്രിസഭയിലെ ഒരംഗമായി കെ.ബി.ഗണേഷ്കുമാറും ഉണ്ടായിരുന്നു. അദ്ദേഹത്തിനു വനം പരിസ്ഥിതി വകുപ്പിന്റെ ചുമതലയായിരുന്നു. കുടുംബപരമായ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നു പ്രതിപക്ഷം അദ്ദേഹം രാജിവയ്ക്കണമെന്നു ശക്തമായി സമ്മര്‍ദം ചെലുത്തി. അദ്ദേഹം രാജിവച്ചു. ഈ പ്രശ്നം ഒത്തുതീര്‍പ്പിലായതിനെത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചു വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
പല കാരണങ്ങള്‍ കൊണ്ടും അതു സാധിക്കാതെ പോയി. അന്നു മുതല്‍ എന്നോട് ഒരു അകല്‍ച്ച ഉണ്ടായിരുന്നു. സോളാര്‍ പാനലുകളും വിന്‍ഡ് മില്‍സും സ്ഥാപിക്കാമെന്നു പറഞ്ഞു അനവധി പേരില്‍നിന്നു (പരാതിക്കാരിയും) ബിജു രാധാകൃഷ്ണനും പണം തട്ടിയെടുത്തതായി പരാതി കിട്ടി. പല ജില്ലകളില്‍ നിന്നുള്ള പരാതിയായതിനാല് ഒരു സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വച്ച് ഇവ അന്വേഷിക്കാന്‍ നിയമിച്ചു. അവര്‍ അന്വേഷിച്ച്, അവരുടെ പേരില്‍ ഒട്ടേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു ഈ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചു.
ഈ തട്ടിപ്പുകേസില്‍ പ്രതിയായ (പരാതിക്കാരി) പത്തനംതിട്ട ജില്ലാ ജയിലില്‍ കിടക്കുന്ന അവസരത്തില്‍ 19.07.2013 ല്‍ എഴുതിയ കത്തെന്നു പറഞ്ഞ് 06.06.2016 ല്‍ കമ്മിഷന് മുന്‍പാകെ ഒരു കത്ത് ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് എന്നെക്കുറിച്ചും മറ്റു ചില പൊതുപ്രവര്‍ത്തകരുടെ പേരിലും കമ്മിഷന് ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. അതിന്റെ വിധി 15.05.2018 ല്‍ വരികയുണ്ടായി. അതിന്‍പ്രകാരം കമ്മിഷന് എനിക്കും മറ്റു പൊതുപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി’. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ഇതാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ മൊഴിയുടെ പൂര്‍ണരൂപം
kerala
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു.

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു.
13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.
film
സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന് വിനായകനെ ചോദ്യം ചെയ്തു
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.
kerala
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ച് വീണു; വയോധിക മരിച്ചു
പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്.

തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നിടെ ബാലന്‍സ് നഷ്ടപ്പെട്ട് മൂന്ന് വശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സില്‍ കയറിയ ശേഷം പിന്നിലേക്ക് നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ശക്തിയില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
india2 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്