X

എല്‍.ഡി.എഫില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പി.സി ജോര്‍ജ് എം.എല്‍.എ

കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എ എല്‍.ഡി.എഫില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പി.സി ജോര്‍ജ്. കേരള ജനപക്ഷം നേതാവായ പി.സി ജോര്‍ജ് എല്‍.ഡി.എഫില്‍ ചേരുമെന്നും അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കുമെന്നുമായിരുന്നു അഭ്യൂഹം. കേരളാ കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിള്ള മുന്‍കൈയ്യെടുത്താണ് പി.സി ജോര്‍ജിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും തള്ളി അദ്ദേഹം തന്നെ രംഗത്തെത്തി.

എന്നാല്‍ അത്തരമൊരു ചര്‍ച്ചയെ കുറിച്ച് തനിക്കറിയില്ലെന്നാണ് സംഭവത്തില്‍ പി.സി ജോര്‍ജ് പ്രതികരിച്ചത് . അറിയാത്ത കാര്യത്തില്‍ എന്ത് പ്രതികരക്കാനാണ്. ആരാണ് ചര്‍ച്ച നടത്തിയത് എന്നറിയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

നിലവില്‍ പൂഞ്ഞാര്‍ എം.എല്‍.എയായ പിസി ജോര്‍ജ് ഒരു മുന്നണിയുടേയും ഭാഗമല്ല. ഇങ്ങനെ ഏറെകാലം നില്‍ക്കാന്‍ പറ്റില്ലെന്ന തോന്നലാണ് ഇടതുപക്ഷത്തേക്ക് അദ്ദേഹത്തെ നയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. സി.പി.എമ്മിനാണെങ്കില്‍ ഭിന്നിച്ചുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകാരെ പാളയത്തിലെത്തിക്കാനുള്ള കരുക്കള്‍ നീക്കിയതായും അഭ്യൂഹം ഉണ്ടായിരുന്നു. കെഎം മാണി ഇടതുപക്ഷത്ത് എത്തുമെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതീക്ഷ. എന്നാല്‍ മാണി യു.ഡി.എഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് ഉറപ്പായതോടെയാണ് സിപിഎം മറ്റു കേരളാ കോണ്‍ഗ്രസുകാരെ മുന്നണിയിലെടുക്കാന്‍ ശ്രമിക്കുന്നതത്രെ.

എല്‍ഡിഎഫിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നവരാണ് കേരളാ കോണ്‍ഗ്രസ് ബി. ഇവരുമായി ചേര്‍ന്ന് പിസി ജോര്‍ജ് കൂടി വന്നാല്‍ രണ്ട് എംഎല്‍എമാരുള്ള കക്ഷിയായി മുന്നണിയില്‍ കയറാം. ബാലകൃഷ്ണ പിള്ളയ്ക്കും ഇതിനോട് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാ വിവരങ്ങളും തള്ളുകയാണ് പിസി ജോര്‍ജ്. നടന്നുവെന്ന് പറയുന്ന ചര്‍ച്ചകളിലൊന്നും തനിക്ക് പങ്കില്ലെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.

chandrika: