Connect with us

More

പശുവിന്റെ പേരില്‍ പെഹ്്‌ലു ഖാനെ തല്ലിക്കൊന്ന കേസില്‍ അന്വേഷണ ഉദ്യേഗസ്ഥനെ നാലാം തവണയും മാറ്റി

Published

on

 

ജയ്പൂര്‍: ഹരിയാനയിലെ ക്ഷീര കര്‍ഷകനായ പെഹ്്‌ലു ഖാനെ രാജസ്ഥാനിലെ ആല്‍വാറില്‍ തല്ലിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡിക്കു കൈമാറി. രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിച്ച കേസില്‍ ഇതു നാലാം തവണയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. കേസില്‍ പ്രതി ചേര്‍ത്ത ആറു പേരെ ഇതുവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായില്ല. എങ്കിലും കേസ് സി.ഐ.ഡി-സി.ബിക്ക് കൈമാറുകയാണെന്ന് ഡി.ജി.പി പങ്കജ് കുമാര്‍ സിങ് പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് ജയ്പൂര്‍ ചന്തയില്‍ നിന്നും പശുക്കളെ നിയമാനുസരണം വാങ്ങി വാഹനത്തില്‍ സ്വദേശമായ ഹരിയാനയിലെ ജയസിങ്പൂരിലേക്കു കൊണ്ടു പോവുകയായിരുന്ന 55 കാരനായ പെഹ്്‌ലു ഖാനെ ഗോ രക്ഷാ സേന ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആസ്പത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ ബര്‍ഹോര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കേസിന് തുമ്പുണ്ടാക്കാനായില്ല. തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധം ഉടലെടുത്തതോടെ ഡിവൈഎസ്.പി പ്രമാള്‍ സിങ് ഗുര്‍ജാറിന് കേസന്വേഷണം കൈമാറി. എന്നാല്‍ മെയില്‍ വീണ്ടും കേസന്വേഷണ മേല്‍നോട്ടം കോട്പുരി എ.എസ്.പി രാം സ്വരൂപ് ശര്‍മക്ക് കൈമാറുകയായിരുന്നു. അക്രമികളെ കണ്ടെത്താതെ പൊലീസ് ഒത്തു കളിക്കുന്നുവെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് നാലാം തവണയും അന്വേഷണ സംഘത്തെ മാറ്റിയിരിക്കുന്നത്. അന്വേഷണം തീര്‍ത്തും നിരാശാജനകമാണെന്നും ശക്തമായ തെളിവുണ്ടായിട്ടും പിടികൂടിയവര്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചതായും പെഹ്്‌ലു ഖാന്റെ അമ്മാവന്‍ ഹുസൈന്‍ ഖാന്‍ പറഞ്ഞു.

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending