Connect with us

kerala

ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാൽ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതണ്ട: പി.കെ ബഷീര്‍ എംഎല്‍എ

ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പി.കെ ബഷീര്‍ നിലപാട് വ്യക്തമാക്കിയത്.

Published

on

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന സിപിഎമ്മിനെതിരെ പി.കെ ബഷീര്‍ എംഎല്‍എ. ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാല്‍ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതേണ്ട. ആദ്യമൊന്ന് മാന്യമായി പറഞ്ഞു നോക്കും, ഇജ്ജ് അന്റെ കള്ളക്കഥയുടെ കെട്ടുമെടുത്ത് മെല്ലെ സ്ഥലം കാലിയോക്കിക്കോന്ന്. പിന്നേം കേട്ടില്ലേല്‍ ജനാധിപത്യ രീതിയിലും, രാജ്യത്തെ നിയമമനുസരിച്ചും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങള്‍ക്കറിയാം-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സി പി എമ്മിന് കുഞ്ഞാലിക്കുട്ടി സാഹിബിനോടുള്ള വിരോധം മനസിലാക്കാം. വ്യവസായികളെ തല്ലി ഓടിച്ചും, കംപ്യൂട്ടറിനെതിരെ വിപ്ലവ സമരം നടത്തിയും കേരളത്തിനെ 18-)ം നൂറ്റാണ്ടിലേക്ക് നയിച്ചിരുന്ന സഖാക്കളുടെ മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് വ്യവസായ-ഐ ടി വിപ്ലവത്തിന് തുടക്കം കുറിച്ച ജനനായകനാണ് മുസ്ലിം ലീ​ഗിന്റെ പ്രിയങ്കരനായ നേതാവ്. ഇന്ന് അതേ ഐ ടി വിപ്ലവത്തിന്റെ അനന്തരഫലമായി ലഭിച്ച സൗകര്യങ്ങൾ ഉപയോ​ഗിച്ച് അദ്ദേഹത്തിനെതിരെ ഒളിയുദ്ധവും, പാർട്ടി ചാനലും, പത്രവും ഉപയോ​ഗിച്ച് അപകീർത്തിപ്പെടുത്തലും തുടരുകയാണ്. കഷ്ടമെന്നല്ലാതെ എന്ത് പറയാൻ.
ഇന്ന് വരെ തന്നെ അത്രയധികം ദ്രോഹിച്ച രാഷ്ട്രീയ എതിരാളികളെപ്പോലും മാന്യത വിട്ടോ, വ്യക്തിപരമായോ വിമർശിക്കാത്ത ഒരു വ്യക്തിക്കെതിരെയാണ് നിങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നെയ്ത് വിടുന്നത്. കേരള സമൂഹം ഇത് കണ്ണും, കാതും കൂർപ്പിച്ച് വിലയിരുത്തുന്നുണ്ട്. ഇതെല്ലാം വിശുദ്ധ ​ഗ്രന്ഥം പോലും രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി ദുരുപയോ​ഗം ചെയ്യുന്ന ഒരാൾക്ക് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോഴാണ് സി പി എമ്മിനോട് സഹതാപം.
ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാൽ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതണ്ട. ആദ്യമൊന്ന് മാന്യമായി പറഞ്ഞു നോക്കും, ഇജ്ജ് അന്റെ കള്ളക്കഥയുടെ കെട്ടുമെടുത്ത് മെല്ലെ സ്ഥലം കാലിയോക്കിക്കോന്ന്. പിന്നേം കേട്ടില്ലേൽ ജനാധിപത്യ രീതിയിലും, രാജ്യത്തെ നിയമമനുസരിച്ചും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്കറിയാം.

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending