Connect with us

kerala

ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാൽ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതണ്ട: പി.കെ ബഷീര്‍ എംഎല്‍എ

ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പി.കെ ബഷീര്‍ നിലപാട് വ്യക്തമാക്കിയത്.

Published

on

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന സിപിഎമ്മിനെതിരെ പി.കെ ബഷീര്‍ എംഎല്‍എ. ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാല്‍ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതേണ്ട. ആദ്യമൊന്ന് മാന്യമായി പറഞ്ഞു നോക്കും, ഇജ്ജ് അന്റെ കള്ളക്കഥയുടെ കെട്ടുമെടുത്ത് മെല്ലെ സ്ഥലം കാലിയോക്കിക്കോന്ന്. പിന്നേം കേട്ടില്ലേല്‍ ജനാധിപത്യ രീതിയിലും, രാജ്യത്തെ നിയമമനുസരിച്ചും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങള്‍ക്കറിയാം-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സി പി എമ്മിന് കുഞ്ഞാലിക്കുട്ടി സാഹിബിനോടുള്ള വിരോധം മനസിലാക്കാം. വ്യവസായികളെ തല്ലി ഓടിച്ചും, കംപ്യൂട്ടറിനെതിരെ വിപ്ലവ സമരം നടത്തിയും കേരളത്തിനെ 18-)ം നൂറ്റാണ്ടിലേക്ക് നയിച്ചിരുന്ന സഖാക്കളുടെ മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് വ്യവസായ-ഐ ടി വിപ്ലവത്തിന് തുടക്കം കുറിച്ച ജനനായകനാണ് മുസ്ലിം ലീ​ഗിന്റെ പ്രിയങ്കരനായ നേതാവ്. ഇന്ന് അതേ ഐ ടി വിപ്ലവത്തിന്റെ അനന്തരഫലമായി ലഭിച്ച സൗകര്യങ്ങൾ ഉപയോ​ഗിച്ച് അദ്ദേഹത്തിനെതിരെ ഒളിയുദ്ധവും, പാർട്ടി ചാനലും, പത്രവും ഉപയോ​ഗിച്ച് അപകീർത്തിപ്പെടുത്തലും തുടരുകയാണ്. കഷ്ടമെന്നല്ലാതെ എന്ത് പറയാൻ.
ഇന്ന് വരെ തന്നെ അത്രയധികം ദ്രോഹിച്ച രാഷ്ട്രീയ എതിരാളികളെപ്പോലും മാന്യത വിട്ടോ, വ്യക്തിപരമായോ വിമർശിക്കാത്ത ഒരു വ്യക്തിക്കെതിരെയാണ് നിങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നെയ്ത് വിടുന്നത്. കേരള സമൂഹം ഇത് കണ്ണും, കാതും കൂർപ്പിച്ച് വിലയിരുത്തുന്നുണ്ട്. ഇതെല്ലാം വിശുദ്ധ ​ഗ്രന്ഥം പോലും രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി ദുരുപയോ​ഗം ചെയ്യുന്ന ഒരാൾക്ക് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോഴാണ് സി പി എമ്മിനോട് സഹതാപം.
ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാൽ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതണ്ട. ആദ്യമൊന്ന് മാന്യമായി പറഞ്ഞു നോക്കും, ഇജ്ജ് അന്റെ കള്ളക്കഥയുടെ കെട്ടുമെടുത്ത് മെല്ലെ സ്ഥലം കാലിയോക്കിക്കോന്ന്. പിന്നേം കേട്ടില്ലേൽ ജനാധിപത്യ രീതിയിലും, രാജ്യത്തെ നിയമമനുസരിച്ചും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്കറിയാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

kerala

കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്

Published

on

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Continue Reading

kerala

മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരിക്കുന്നത്.

Published

on

മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ്  പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ പോളിങ് സ്‌റ്റേഷനിലെ മരിച്ച മൂന്ന് വോട്ടര്‍മാരുടെ പേരില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള വീട്ടില്‍ വോട്ട് എന്ന പദ്ധതിയിലേക്ക് അപേക്ഷ നല്‍കി എന്നാണ് ആരോപണം.

ഇവരുടെ വീട്ടിലേക്ക് തപാല്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വോട്ടര്‍മാരും മരണപ്പെട്ടവരാണെന്ന് പോളിങ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അവര്‍ മടങ്ങിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇത്തരത്തില്‍ മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയവരെ കണ്ടെത്തണെമന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലാകെ നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ 85 വയസ്സിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

Continue Reading

Trending