Connect with us

kerala

കെ.എം ഷാജിക്കെതിരായ കള്ളപ്രചാരണം പൊളിച്ച് പി.കെ ഫിറോസ്; ഉത്തരം മുട്ടി എ.എന്‍ ശംസീര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണ ഖുര്‍ആന്‍ എന്ന പരാമര്‍ശം ആദ്യം നടത്തിയത് ജലീലാണെന്ന് ഫിറോസ് പറഞ്ഞു.

Published

on

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് ഖുര്‍ആനെ വലിച്ചിട്ട് വിവാദമാക്കിയത് കെ.എം ഷാജിയാണെന്ന സിപിഎം പ്രചാരണത്തിന് തെളിവുകള്‍ നിരത്തി മറുപടി പറഞ്ഞ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ഫിറോസ് സിപിഎമ്മിന്റെ കള്ളപ്രചാരണം പൊളിച്ചടുക്കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തന്റെ കളവുകള്‍ മറക്കാന്‍ ഖുര്‍ആനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് ജലീലാണെന്ന് ഫിറോസ് പറഞ്ഞു. കെ.എം ഷാജിയാണ് ആദ്യമായി ഖുര്‍ആനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് എന്ന സിപിഎം പ്രതിനിധിയായ ശംസീറിന്റെ വാദങ്ങളെയാണ് ഫിറോസ് തെളിവുകള്‍ നിരത്തി ഖണ്ഡിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണ ഖുര്‍ആന്‍ എന്ന പരാമര്‍ശം ആദ്യം നടത്തിയത് ജലീലാണെന്ന് ഫിറോസ് പറഞ്ഞു. ഓഗസ്റ്റ് 29ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ഈ പരാമര്‍ശം നടത്തിയത്. യുഎഇയുമായുള്ള ബന്ധം തകര്‍ക്കരുതെന്ന് പറഞ്ഞ് യുഎഇയെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നതും ജലീലാണ്. നേരത്തെ ബന്ധുനിയമനം, മാര്‍ക്ക് ദാനം തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും ജലീല്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഉപയോഗിച്ചാണ് പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

ഇതിനെക്കുറിച്ച് അവതാരകന്‍ ആവര്‍ത്തിച്ച ചോദിച്ചെങ്കിലും സിപിഎം പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത എ.എന്‍ ശംസീറിന് മറുപടിയുണ്ടായില്ല. ഫിറോസ് വെറുതെ ആരോപണങ്ങളുന്നയിക്കുന്ന ആളാണ് എന്ന് പറഞ്ഞൊഴിയാനാണ് ശംസീര്‍ ശ്രമിച്ചത്. എന്നാല്‍ ഫിറോസ് നേരത്തെ ഉന്നയിച്ച ബന്ധുനിയമനം, മലയാളം സര്‍വകലാശാലയുടെ ഭൂമി ഇടപാടിലെ അഴിമതി, ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് മാഫിയാ ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോവും ശംസീറിന് ഉത്തരമുണ്ടായില്ല. പതിവ് പോലെ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് ശംസീര്‍ ശ്രമിച്ചത്.

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending