Connect with us

Culture

സമാധാനമുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് നരേന്ദ്രമോദി; ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

Published

on

റാമല്ല: ചരിത്രത്തില്‍ ഇടം നേടിയ ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്‍ക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്‍ ആവശ്യപ്പെടുന്ന കിഴക്കന്‍ ജറൂസലേമിനെക്കുറിച്ച് മോദി സംസാരത്തിലുടനീളം ഒന്നും പറഞ്ഞില്ല. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയില്‍ അന്താരാഷ്ട്ര പ്രതിഷേധം നിലനില്‍ക്കെ, ഇന്ത്യയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു.

വെള്ളിയാഴ്ച ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തിയ മോദി ഇവിടെനിന്ന് ജോര്‍ദ്ദാന്‍ രാജാവ് അനുവദിച്ച പ്രത്യേക ഹെലികോപ്റ്ററിലാണ് റാമല്ലയില്‍ എത്തിയത്. ഇന്ത്യക്കും ഫലസ്തീനുമിടയിലെ അകലം കുറക്കാനാണ്, ഇസ്രാഈല്‍ ചെക്‌പോസ്റ്റുകള്‍ മുറിച്ചുകടക്കാതെ മോദി ജോര്‍ദ്ദാന്‍ വഴി റാമല്ലയില്‍ എത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ജോര്‍ദ്ദാനില്‍നിന്ന് റാമല്ലയിലേക്കുള്ള വ്യോമയാത്രയില്‍ മോദിക്ക് അകമ്പടി സേവിച്ചത് മൂന്ന് ഇസ്രാഈല്‍ സൈനിക ഹെലികോപ്റ്ററുകള്‍ ആയിരുന്നു.

ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രാജോചിത സ്വീകരണമാണ് ഫലസ്തീന്‍ ജനതയും ഭരണകൂടവും മോദിക്ക് നല്‍കിയത്. വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കൊലാര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം മഹ്മൂദ് അബ്ബാസ് മോദിക്കു സമ്മാനിച്ചു.

”ഫലസ്തീന് ഇന്ത്യ നല്‍കുന്ന പിന്തുണ തകര്‍ക്കാനാവാത്തതും അചഞ്ചലവുമാണെന്നും അതിന് തെളിവാണ് തന്റെ റാമല്ല സന്ദര്‍ശനമെന്നും മോദി പറഞ്ഞു. യാസര്‍ അറാഫാത്് മഹാനായ നേതാവും ഇന്ത്യന്‍ ജനതയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. അരക്ഷിതാവസ്ഥയും അസ്ഥിരതയും മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഫലസ്തീന്‍ രാഷ്ട്ര നിര്‍മിതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ദീര്‍ഘകാല പങ്കാളിയാണ്. റാമല്ലയിലെ ടെക്‌നോളജി പാര്‍ക്ക് ഉള്‍പ്പെടെ ഇന്ത്യ സാമ്പത്തിക നിക്ഷേപം നടത്തിയ പദ്ധതികള്‍ മോദി എടുത്തു പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഫലസ്തീന്‍ ജനതക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിലും ഇന്ത്യ നിക്ഷേപം നടത്തും” മോദി പറഞ്ഞു.

ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ജോയിന്റ് കമ്മീഷന്‍ തല യോഗം ചേരാന്‍ തീരുമാനിച്ചതായും കൂടിക്കാഴ്ചക്കു ശേഷം മഹ്മൂദ് അബ്ബാസിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറഞ്ഞു. യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ പരിധി 50ല്‍നിന്ന് 100 ആയി ഉയര്‍ത്തും. സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്നും അതിനുവേണ്ടിയുള്ള പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയമായും തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സംയുക്ത അഭിസംബോധനയില്‍ മഹ്മൂദ് അബ്ബാസ് അനുസ്മരിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം തുടരാന്‍ പ്രതിജ്ഞാബദ്ധമാണ്. ഫലസ്തീനികള്‍ക്ക് എക്കാലത്തും കുലീനതയും അന്തസ്സുമുള്ള പദവി തന്നിട്ടുള്ള ഇന്ത്യയെ കടപ്പാട് അറിയിക്കുന്നുവെന്നും മഹ്്മൂദ് അബ്ബാസ് പറഞ്ഞു.

മേഖലയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെ ധരിപ്പിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ഇതില്‍ വിജയിച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര രാഷ്ട്രമെന്ന 1967 മുതലുള്ള സ്വപ്‌നങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞ മഹ്മൂദ് അബ്ബാസ് ഇന്ത്യാ-ഫലസ്തീന്‍ സൗഹൃദം നീണാള്‍ വാഴട്ടെയെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.

ഫലസ്തീനിലെ റോമന്‍, ലത്തീന്‍ കത്തോലിക്കാ സഭാ മേധാവികളും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളും മോദിയെ സ്വീകരിക്കാന്‍ റാമല്ലയില്‍ എത്തിയിരുന്നു. മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് റാമല്ലയില്‍ എത്തിയതെന്ന് റോമന്‍ കത്തോലിക്കാ സഭാ മേധാവി ജിയാസിന്റോ ബോലുസ് മാര്‍കൂസോ പറഞ്ഞു.

റാമല്ലയില്‍ എത്തിയ മോദിക്ക് ഫലസ്തീന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓണര്‍ നല്‍കി. തുടര്‍ന്ന് പ്രസിഡണ്ടിന്റെ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള യാസര്‍ അറാഫാതിന്റെ ഖബറിടം സന്ദര്‍ശിച്ച മോദി ഇവിടെ ഒലീവ് ചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് റാമല്ലയില്‍ ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന പുതിയ നയതന്ത്ര പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. 4.5 ദശലക്ഷം യു.എസ് ഡോളര്‍ ഈ കേന്ദ്രത്തിനായി ഇന്ത്യ ഇതിനകം അനുവദിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending