Connect with us

Culture

സമാധാനമുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് നരേന്ദ്രമോദി; ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

Published

on

റാമല്ല: ചരിത്രത്തില്‍ ഇടം നേടിയ ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്‍ക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്‍ ആവശ്യപ്പെടുന്ന കിഴക്കന്‍ ജറൂസലേമിനെക്കുറിച്ച് മോദി സംസാരത്തിലുടനീളം ഒന്നും പറഞ്ഞില്ല. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയില്‍ അന്താരാഷ്ട്ര പ്രതിഷേധം നിലനില്‍ക്കെ, ഇന്ത്യയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു.

വെള്ളിയാഴ്ച ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തിയ മോദി ഇവിടെനിന്ന് ജോര്‍ദ്ദാന്‍ രാജാവ് അനുവദിച്ച പ്രത്യേക ഹെലികോപ്റ്ററിലാണ് റാമല്ലയില്‍ എത്തിയത്. ഇന്ത്യക്കും ഫലസ്തീനുമിടയിലെ അകലം കുറക്കാനാണ്, ഇസ്രാഈല്‍ ചെക്‌പോസ്റ്റുകള്‍ മുറിച്ചുകടക്കാതെ മോദി ജോര്‍ദ്ദാന്‍ വഴി റാമല്ലയില്‍ എത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ജോര്‍ദ്ദാനില്‍നിന്ന് റാമല്ലയിലേക്കുള്ള വ്യോമയാത്രയില്‍ മോദിക്ക് അകമ്പടി സേവിച്ചത് മൂന്ന് ഇസ്രാഈല്‍ സൈനിക ഹെലികോപ്റ്ററുകള്‍ ആയിരുന്നു.

ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രാജോചിത സ്വീകരണമാണ് ഫലസ്തീന്‍ ജനതയും ഭരണകൂടവും മോദിക്ക് നല്‍കിയത്. വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കൊലാര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം മഹ്മൂദ് അബ്ബാസ് മോദിക്കു സമ്മാനിച്ചു.

”ഫലസ്തീന് ഇന്ത്യ നല്‍കുന്ന പിന്തുണ തകര്‍ക്കാനാവാത്തതും അചഞ്ചലവുമാണെന്നും അതിന് തെളിവാണ് തന്റെ റാമല്ല സന്ദര്‍ശനമെന്നും മോദി പറഞ്ഞു. യാസര്‍ അറാഫാത്് മഹാനായ നേതാവും ഇന്ത്യന്‍ ജനതയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. അരക്ഷിതാവസ്ഥയും അസ്ഥിരതയും മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഫലസ്തീന്‍ രാഷ്ട്ര നിര്‍മിതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ദീര്‍ഘകാല പങ്കാളിയാണ്. റാമല്ലയിലെ ടെക്‌നോളജി പാര്‍ക്ക് ഉള്‍പ്പെടെ ഇന്ത്യ സാമ്പത്തിക നിക്ഷേപം നടത്തിയ പദ്ധതികള്‍ മോദി എടുത്തു പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഫലസ്തീന്‍ ജനതക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിലും ഇന്ത്യ നിക്ഷേപം നടത്തും” മോദി പറഞ്ഞു.

ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ജോയിന്റ് കമ്മീഷന്‍ തല യോഗം ചേരാന്‍ തീരുമാനിച്ചതായും കൂടിക്കാഴ്ചക്കു ശേഷം മഹ്മൂദ് അബ്ബാസിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറഞ്ഞു. യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ പരിധി 50ല്‍നിന്ന് 100 ആയി ഉയര്‍ത്തും. സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്നും അതിനുവേണ്ടിയുള്ള പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയമായും തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സംയുക്ത അഭിസംബോധനയില്‍ മഹ്മൂദ് അബ്ബാസ് അനുസ്മരിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം തുടരാന്‍ പ്രതിജ്ഞാബദ്ധമാണ്. ഫലസ്തീനികള്‍ക്ക് എക്കാലത്തും കുലീനതയും അന്തസ്സുമുള്ള പദവി തന്നിട്ടുള്ള ഇന്ത്യയെ കടപ്പാട് അറിയിക്കുന്നുവെന്നും മഹ്്മൂദ് അബ്ബാസ് പറഞ്ഞു.

മേഖലയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെ ധരിപ്പിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ഇതില്‍ വിജയിച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര രാഷ്ട്രമെന്ന 1967 മുതലുള്ള സ്വപ്‌നങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞ മഹ്മൂദ് അബ്ബാസ് ഇന്ത്യാ-ഫലസ്തീന്‍ സൗഹൃദം നീണാള്‍ വാഴട്ടെയെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.

ഫലസ്തീനിലെ റോമന്‍, ലത്തീന്‍ കത്തോലിക്കാ സഭാ മേധാവികളും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളും മോദിയെ സ്വീകരിക്കാന്‍ റാമല്ലയില്‍ എത്തിയിരുന്നു. മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് റാമല്ലയില്‍ എത്തിയതെന്ന് റോമന്‍ കത്തോലിക്കാ സഭാ മേധാവി ജിയാസിന്റോ ബോലുസ് മാര്‍കൂസോ പറഞ്ഞു.

റാമല്ലയില്‍ എത്തിയ മോദിക്ക് ഫലസ്തീന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓണര്‍ നല്‍കി. തുടര്‍ന്ന് പ്രസിഡണ്ടിന്റെ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള യാസര്‍ അറാഫാതിന്റെ ഖബറിടം സന്ദര്‍ശിച്ച മോദി ഇവിടെ ഒലീവ് ചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് റാമല്ലയില്‍ ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന പുതിയ നയതന്ത്ര പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. 4.5 ദശലക്ഷം യു.എസ് ഡോളര്‍ ഈ കേന്ദ്രത്തിനായി ഇന്ത്യ ഇതിനകം അനുവദിച്ചിട്ടുണ്ട്.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending