Video Stories
കുടിക്കല്ലേ.. സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ മാരക വിഷാംശം
ന്യൂഡല്‍ഹി: മള്‍ട്ടി നാഷണല്‍ കമ്പനികളായ കൊക്കോകോളയും പെപ്സിയും ഉല്പാദിപ്പിച്ച് പെറ്റ് ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന അഞ്ച് ഇനം പാനിയങ്ങളില്‍ വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ്(ഡി.ടി.എ.ബി) നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
പെപ്സി, കൊക്കോകോള, മൗണ്ടൈന്‍ ഡ്യൂ, സ്പ്രൈറ്റ്, 7അപ് എന്നിവയുടെ പെറ്റ് (പോളിത്തീന്‍ ടെറാപ്തലേറ്റ്) ബോട്ടില്‍ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠന വിധേയമാക്കിയത്. പ്രഥാമിക പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇവ വീണ്ടും പരിശോധനക്ക് വിധേയമാക്കി. ഡി.ടി.എ.ബി നിര്‍ദേശം അനുസരിച്ച് കൊല്‍ക്കത്തയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്തില്‍ ആണ് സാമ്പിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ളതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടും. ഏതാനും ദിവസം മുമ്പാണ് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ജനറലും ഡി.ടി.എ.ബി ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ട് പ്രകാരം പെസ്പിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ഇപ്രകാരമാണ്. ആന്റിമണി (നീലാഞ്ജനം)- 0.029 മില്ലിഗ്രാം/ലിറ്റര്‍, ഈയം- 0.011 മില്ലിഗ്രാം, കാഡ്മിയം- 0.002 മില്ലി, ക്രോമിയം- 0.017 മില്ലി, ഡി.ഇ.എച്ച്.പി(പ്ലാസ്റ്റിക് മാലിന്യം)- 0.028മില്ലി. കൊക്കോകോളയില്‍ ഇവയുടെ അളവ് യഥാക്രമം 0.009 മില്ലി, 0.011 മില്ലി, 0.026 മില്ലി, 0.026 മില്ലി എന്നിങ്ങനെയാണ്.
സമാനമായ ഫലങ്ങള്‍ തന്നെയാണ് സ്പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, 7 അപ് എന്നിവ പരിശോധിച്ചതിലും ലഭ്യമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്തരീക്ഷ താപനിലയിലെ വ്യത്യാസത്തിന് അനുസരിച്ച് വിഷാംശത്തിന്റെ അളവ് കൂടി വരുന്നതായും പരിശോധനയില്‍ കണ്ടെത്തി.
സാധാരണ താപനിലയില്‍ 0.004 മില്ലി ഗ്രാം ആണ് ഈയത്തിന്റെ അളവെങ്കില്‍ 40 ഡിഗ്രി താപനിലയില്‍ 10 ദിവസം സൂക്ഷിക്കുമ്പോള്‍ 0.007 മില്ലിയായി ഈയത്തിന്റെ അളവ് വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മാരക വിഷപദാര്‍ത്ഥങ്ങളാണ് ഈയവും(ലെഡ്) കാഡ്മിയവും. പ്രത്യേകിച്ച് കുട്ടികളുടെ ശരീരത്തില്‍ ഇവ അമിതമായി പ്രവേശിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കും.
തലച്ചോറ്, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും കോമ പോലുള്ള സാഹചര്യത്തിലേക്ക് എത്തിക്കാനും മരണം വരെ സംഭവിക്കാനും ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലെഡിന്റെ സാന്നിധ്യം ശരീരത്തില്‍ വര്‍ധിക്കുന്നത് കുട്ടികളെ മാനസിക വൈകല്യങ്ങളും സ്വഭാവ പ്രശ്നങ്ങളും ഉള്ളവരാക്കി മാറ്റുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.
കാഡ്മിയത്തിന്റെ സാന്നിധ്യം കിഡ്നിയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന് ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പാനിയങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്ന് പെപ്സി കമ്പനി പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉല്പാദനം.
അനുവദിക്കപ്പെട്ടതിലും കൂടുതല്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നിലും ചേരുന്നില്ലെന്ന് ഉറപ്പു വരുത്തിയാണ് ഉല്പന്നം വിപണിയില്‍ എത്തിക്കുന്നതെന്നും പുതിയ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. കൊക്കോകോള കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഇ മെയില്‍ സന്ദേശം അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പെറ്റ് ബോട്ടില്‍ നിര്‍മാതാക്കളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടെങ്കിലും ഇവരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
ഡി.ടി.എ.ബി ചെയര്‍മാനായി ജഗദീഷ് പ്രസാദ് ചുമതലയേറ്റ ഉടന്‍, 2015 ഏപ്രിലിലാണ് പെറ്റ് ബോട്ടിലുകളില്‍ പുറത്തിറങ്ങുന്ന പാനിയങ്ങള്‍ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചത്. പെറ്റ് ബോട്ടിലുകളില്‍ വിപണിയില്‍ എത്തുന്ന ശീതള പാനിയങ്ങള്‍, മരുന്നുകള്‍, ആല്‍ക്കഹോള്‍, വിവിധ ഇനം ജ്യൂസുകള്‍, മറ്റ് ബിവറേജസ് ഉല്പന്നങ്ങള് എന്നിവ പരിശോധിക്കാനായിരുന്നു നിര്‍ദേശം.
മരുന്നകളാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയത്. ഇവയിലും കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അളവ് കണ്ടെത്തിയിരുന്നു. 2015 ഓഗസ്റ്റിലാണ് ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചത്.
ഡി.ടി.എ.ബി നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്‍ ബയോടെക്നോളജി വകുപ്പ് സെക്രട്ടറി എം.കെ ബാനിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. എന്നാല്‍ വിവിധ ലാബുകളില്‍ നടത്തിയ പഠനങ്ങളുടെ ഫലം വിവിധ രീതിയിലാണെന്നും പെറ്റ് ബോട്ടിലുകളില്‍നിന്ന് വിശാംശം കലരുന്നുണ്ടെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നുമായിരുന്നു എം.കെ ബാന്‍ അധ്യക്ഷനായ സമിതിയുടെ നിഗമനം.
അതേസമയം പെറ്റ്ബോട്ടില്‍ നിര്‍മാണത്തിന് യു.എസിലേതുപോലെ ഇന്ത്യയില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലെന്നും ബാന്‍ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് കണക്കിലെടുത്ത് കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ പെറ്റ്ബോട്ടിലുകളില്‍ വിതരണം ചെയ്യരുതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala24 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports22 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india23 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

