Connect with us

kerala

ധ്രുവീകരണ ശ്രമങ്ങള്‍ മുളയിലേ നുള്ളണം

പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്.

Published

on

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ എന്ന പേരില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാരെ അംഗങ്ങളായി ചേര്‍ത്ത് വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നതെങ്കിലും അംഗങ്ങളായി ചേര്‍ക്കപ്പെട്ട പലരും വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഡിലീറ്റ് ചെയ്യുകയായിരുന്നവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്. ഗോപാലകൃഷ്ണണന്‍ അവകാശപ്പെടുന്നതുപോലെ ഗ്രൂപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ പോലും നിരവധി ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. അദ്ദേഹം അറിയാതെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ചേര്‍ത്തുണ്ടാക്കപ്പെടതാണെങ്കില്‍ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഒരേ സമുദായത്തില്‍പ്പെട്ടതായി മാറിയതും ഇത്തരത്തിലൊരു പേരു തിരഞ്ഞെടുക്കപ്പെട്ടതും എങ്ങനെയെന്ന് അന്വേഷിച്ചുകണ്ടെത്തപ്പെടേണ്ടതുണ്ട്. മുന്‍ തിരുവനന്തപുരം കലക്ടറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ദുരൂഹമായ രീതിയിലുണ്ടായ നടപടിയും ഇപ്പോഴത്തെ സംഭവത്തെ സാങ്കേതികതയുടെ പേരില്‍ എഴുതിത്തള്ളുന്നതിന് വിലങ്ങുതടിയായി നില്‍ക്കുകയാണ്. സംസ്ഥാനം പ്രളയത്തിന്റെ മഹാകെടുതികള്‍ അനുഭവിക്കുമ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ അവശ്യ സാ ധനങ്ങള്‍ തല്‍ക്കാലം ശേഖരിക്കേണ്ടതില്ലെന്ന വീഡിയോ ഇറക്കിയ ശേഷം അവധിയില്‍ പോകുകയായിരുന്നു ഗോപാലകൃഷ്ണന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര് അവധിയൊഴിവാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തുവന്നതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ അവധിയില്‍ പോക്ക്.

സിവില്‍ സര്‍വീസ് എന്നത് സര്‍ക്കാര്‍ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. സര്‍ക്കാറുകള്‍ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നത് അവരിലൂടെയാണ്. മാത്രവുമല്ല ജനോപകാരപ്രദമായ പല പദ്ധതികളും രൂപപ്പെടുത്തിയെടുക്കുന്നതിലും അവര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വകുപ്പുകളും വകുപ്പ് മന്ത്രിമാരുമെല്ലാം പേരെടുക്കുന്നത് പ്രസ്തുതവകുപ്പിലെ ഉന്നത ഉദ്യോഗസ്തരുടെ മിടുക്ക് കൊണ്ടാണെന്നതും വസ്തുതയാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മതത്തിന്റെയും ജാതിയുടെയുമെല്ലാം പേരില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ധ്രുവീകരണ ചിന്തകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഒരു വിധത്തിലുള്ള വിവേചനങ്ങള്‍ക്കും സിവില്‍ സര്‍വീസുകാര്‍ അടിമപ്പെടരുതെന്ന നിര്‍ബന്ധമുളളതുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കക്ഷിരാഷ് ട്രീയത്തിലുള്ള പങ്കാളിത്തം നിരോധിക്കപ്പെട്ടത്. രാജ്യത്തെ ഏതൊരു പൗരനുമുള്ളതുപോലെ ഇഷ്ടപ്പട്ട മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉദ്യോഗസ്ഥ വൃന്ദത്തിനുമുണ്ടെങ്കിലും സിവില്‍ സര്‍വീസിനെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊ ന്നും ഹേതുവാക്കിമാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഭരണഘടനയും നിയമങ്ങളുമാണ് അവര്‍ക്ക് മാര്‍ഗദര്‍ശിയാകേണ്ടത്. എന്നാല്‍ മഹത്തായ ഈ സങ്കല്‍പങ്ങളുടെയെല്ലാം മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പു റത്തുവന്നത് എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൗര്‍ഭാഗ്യകരമാ യ ഇത്തരം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവരാറുണ്ടെങ്കിലും അതിനെയെല്ലാം കോട്ടകെട്ടി കാത്ത പാരമ്പ ര്യമായിരുന്നു കേരളത്തിനുണ്ടായിരുന്നത്. തങ്ങളുടെ വിധേയത്വവും വിരോധവുമെല്ലാം മടിയും മറയുമില്ലാതെ തുറന്നുപ്രകടിപ്പിക്കുന്നതും അവരുടെ പ്രതിജ്ഞക്ക് കടക വിരുദ്ധമായി വിവിധ വിഭാഗങ്ങളോട് മമതയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നതുമെല്ലാം ഉത്തരേന്ത്യയില്‍ സര്‍ വസാധാരണമാണെങ്കില്‍ ഇപ്പോള്‍ കേരളവും അതേവഴിക്കു സഞ്ചരിക്കാന്‍ തുടങ്ങിയോ എന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുകയാണ്. ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി ആര്‍.എസ്.എസ് മേധാവിയുമായി ചര്‍ച്ച നടത്തിയെതും തൃശൂര്‍ പുരം കല ക്കുന്നതിന് ഇതേ ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുമെല്ലാം ഈ ആശങ്കകള്‍ക്ക് ബലം നല്‍കുന്നതാണ്. ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല, പൊതു സമൂഹത്തിലും ഇത്തരം ധ്രുവീകരണ ശ്രമങ്ങള്‍ക്ക് ആര്‍.എസ്.എസ് കിണഞ്ഞു ശ്രമിക്കുന്ന ഈ അഭിശപ്തമായ കാലത്ത് അതിനെയെല്ലാം തിരിച്ചറിഞ്ഞ് തടയിടേണ്ട ഭരണകൂടവും ഇതേ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നത് മറ്റൊരുയാഥാര്‍ത്ഥ്യമാണ്. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയെ നിസാരവല്‍ക്കരിക്കുകയും, ആര്‍.എസി.എസിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്ത് പൂരംകലക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് വാദിക്കുകയും, കൊടകര കുഴല്‍പണകേസില്‍ ബി.ജെ.പി നേതൃത്വത്തെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി യെടുത്തതുമെല്ലാം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ധ്രുവീകരണ ശ്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

 സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

Published

on

തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.

ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം

Continue Reading

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

Trending