Sports
യൂറോപ്യന്മാരെ കടിച്ചുകുടഞ്ഞ തെര്‍ഗാനയിലെ സിംഹങ്ങള്‍

പോളണ്ട് 1 സെനഗല്‍ 2
മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
ഒരു ആഫ്രിക്കന്‍ ടീമും യൂറോപ്യന്‍ ടീമും തമ്മിലുള്ള മത്സരത്തില്‍ ഹൃദയം എപ്പോഴും ആഫ്രിക്കക്കാര്‍ക്കൊപ്പമാണ് നില്‍ക്കുക. ഇപ്രാവശ്യമാണെങ്കില്‍ പൂര്‍ണ മനസ്സോടെ ആഫ്രിക്ക എന്നു വിളിക്കാവുന്ന ടീം രണ്ടേ ഉള്ളൂ; ഒന്ന് നൈജീരിയയും മറ്റൊന്ന് സെനഗലും. നൈജീരിയ അര്‍ജന്റീന കളിക്കുന്ന ഗ്രൂപ്പിലായതിനാല്‍ അവരുടെ വീരേതിഹാസങ്ങളെ താലോലിക്കാനുള്ള മാനസികാവസ്ഥയിലല്ല. പ്രത്യേകിച്ചും മെസ്സിയും സംഘവും ആദ്യമത്സരം സമനില വഴങ്ങിയതിന്റെ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍. അതുകൊണ്ട് ഇക്കൊല്ലത്തെ എന്റെ ആഫ്രിക്കന്‍ ടീം സെനഗല്‍ തന്നെ.
കൊളംബിയജപ്പാന്‍ മത്സരം നല്‍കിയ ത്രില്ലിലായിരുന്നുവെങ്കിലും പോളണ്ട്ആഫ്രിക്ക മത്സരം ഒഴിഞ്ഞിരുന്ന് കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഒരു കണ്ണ് ജോലി ചെയ്യുന്ന ലാപ്‌ടോപ്പിനും മറ്റേത് കളി ലൈവ് സ്ട്രീം ചെയ്യുന്ന മൊബൈലിനും വിട്ടുകൊടുത്തായിരുന്നു കാഴ്ച. എങ്കിലും ഇരിപ്പിടത്തില്‍ ഉറച്ചിരിക്കാന്‍ അനുവദിക്കാത്ത വിധം ഉദ്വേഗഭരിതമായിരുന്നു കളി തുടക്കംമുതല്‍ക്കേ. ഉയരത്തിന്റെയും മികച്ച കളിക്കാരുടെയും ആനുകൂല്യമുള്ള പോളണ്ടുകാര്‍ക്കൊപ്പം തുടക്കം മുതലേ തെര്‍നാഗയിലെ സിംഹങ്ങള്‍ കട്ടക്കു കട്ട നില്‍ക്കുന്നുണ്ടായിരുന്നു. 442 ശൈലിയില്‍, മിഡ്ഫീല്‍ഡര്‍മാരായ സദിയോ മാനെയിലും ഇദ്രിസേ ഗ്വേയിലുമായിരുന്നു എന്റെ നോട്ടം. സ്‌െ്രെടക്കര്‍മാരായ മാമെ ദിയൂഫും എംബയെ നിയാങുമാണ് പക്ഷേ, പോളണ്ടിന് വരാനിരിക്കുന്ന സംഭവങ്ങളുടെ ആദ്യസൂചനകള്‍ നല്‍കിയത്. ഇടതുവിങില്‍ നിന്ന് നിയാങും മാനെയും ക്രോസുകള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും ഗോള്‍കീപ്പര്‍ ചെസ്‌നിയും പിച്ചെക്ക് അടക്കമുള്ള ഡിഫന്‍സും അവയെ നേരിട്ടു.
ലെവന്‍ഡോവ്‌സ്‌കി, ബ്ലാച്ചികോവ്‌സ്‌കി, പിച്ചെക്ക്, ചെസ്‌നി, മിലിക്, കാമില്‍ ഗ്രോസിക്കി തുടങ്ങിയ വന്‍താര നിര തന്നെയുണ്ടെങ്കിലും പിന്‍കാലിലൂന്നിയാണ് പോളണ്ട് തുടങ്ങിയത്. സെനഗല്‍ അതിന് അവരെ നിര്‍ബന്ധിക്കുകയായിരുന്നു എന്നതാണ് സത്യം. മാനെയുടെ നേരെ എതിര്‍ധ്രുവത്തില്‍ ഇസ്മാലിയ സാറും ശരവേഗത്തില്‍ ഓടിക്കയറുകയും മധ്യത്തിലേക്ക് പാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. പോളണ്ടിന്റെ താല്‍ക്കാലിക ഭാഗ്യത്തിന് ഗോള്‍ ഏരിയയില്‍ സെനഗല്‍ താളം കണ്ടെത്തിയില്ല. നിയാങിന്റെ ഒരു മികച്ച ത്രൂപാസ് വെറുതെയായിപ്പോകുന്നതും കണ്ടു.
അതിവേഗത്തിലുള്ള ആക്രമണങ്ങളായിരുന്നു പോളണ്ടിന്റെയും രീതി. ബ്ലാച്ചികോവ്‌സ്‌കിയും ലെവന്‍ഡോവ്‌സ്‌കിയുമാണ് ഭീഷണി സൃഷ്ടിച്ചത്. പക്ഷേ, കൂലിബാലിയും സാലിഫ് മാനെയും ശരിക്കും മതില്‍ കെട്ടുക തന്നെ ചെയ്തു. പോരാത്തതിന് കീപ്പര്‍ എന്‍ദിയായെയുടെ കിടിലന്‍ റിഫഌ്‌സും. ക്ലിയര്‍ കട്ട് ചാന്‍സുകള്‍ പിറന്നില്ലെങ്കിലും ആര്‍ക്കും വേണമെങ്കിലും ഗോളടിക്കാം എന്നതായിരുന്നു സ്ഥിതി.
സെനഗലിന്റെ ആദ്യഗോളില്‍ നിറയെ ഭാഗ്യമുണ്ടായിരുന്നെങ്കിലും അതവര്‍ അര്‍ഹിച്ചതു തന്നെയായിരുന്നു. ബോക്‌സിനു പുറത്തുവെച്ച് മാനെയുടെ പാസ് സ്വീകരിച്ച ഗ്വേ, മുമ്പിലുള്ള സ്വന്തം കളിക്കാരെ ഗൗനിക്കാതെയാണ് വലതുപോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്. ചെസ്‌നി അതിനനുസരിച്ച് സ്വയം പൊസിഷന്‍ ചെയ്യുകയും ചെയ്തു. പക്ഷേ, വലിയൊരു ഡിഫഌനിലൂടെ പന്ത് വലയിലായി. മാനെക്ക് നല്‍കുന്നതിനായി പോളിഷ് താരത്തെ ശരീരം കൊണ്ട് തോല്‍പ്പിച്ച് നിയാങ് പന്ത് സ്വന്തമാക്കുന്നതായിരുന്നു ശരിക്കും ക്ലാസ് സീന്‍.
അപ്രതീക്ഷിത ഗോളില്‍ പോളണ്ട് ഉണര്‍ന്നെങ്കിലും ആഫ്രിക്കന്‍ നിര ജാഗരൂകരായിരുന്നു. എത്ര കണിശതയോടെയാണ് സെനഗല്‍ കീപ്പര്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഫ്രീകിക്ക് തട്ടിയകറ്റിയത്. പോളണ്ട് കൂട്ടത്തോടെ ആക്രമിക്കുമ്പോള്‍ ആറു പേരുമായി ബോക്‌സ് കവര്‍ ചെയ്യാന്‍ സെനഗല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാഗ്രതയില്‍ നിന്നുതന്നെയാണ് രണ്ടാം ഗോളും വന്നത്. എതിര്‍ഹാഫില്‍ നിന്ന സ്വന്തം ഗോളിക്ക് നല്‍കിയ പന്ത് പിടിച്ചെടുക്കാന്‍ നിയാങ് നടത്തിയ ആ റണ്ണിങും ചെസ്‌നിയെ തോല്‍പ്പിച്ചു കളഞ്ഞ ടച്ചും അപാരമായിരുന്നു. യഥാര്‍ത്ഥത്തില്‍, ഇന്നത്തെ അധ്വാനത്തിനുള്ള കൂലിയായി നിയാങിന് അര്‍ഹതപ്പെട്ടതായിരുന്നു ആ ഗോള്‍.
അവസാന നിമിഷം ക്രിചോവിയാക് ഗോള്‍ മടക്കിയപ്പോള്‍ കളി കീഴ്‌മേല്‍ മറിയുമോ എന്ന് തോന്നിച്ചെങ്കിലും പഴയ ആഫ്രിക്കയല്ല ഇത് എന്ന് വ്യക്തമായും പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഡിഫന്‍സാണ് സെനഗല്‍ പുറത്തെടുത്തത്. അതിനുമുമ്പ് പലതവണ പോളണ്ട് പന്തുമായി ബോക്‌സിലെത്തിയെങ്കിലും കൃത്യമായ മാര്‍ക്കിങ് അവര്‍ നടത്തിയിരുന്നു.
ഏതായാലും ഗ്രൂപ്പ് എച്ച് വലിയ കൗതുകമാണ് സമ്മാനിക്കുന്നത്. മികച്ചവരെന്ന് വിലയിരുത്തപ്പെട്ട രണ്ട് ടീമും തോറ്റു. അണ്ടര്‍ഡോഗ്‌സ് വിജയക്കൊടി പാറിക്കുകയും ചെയ്തു. കൊളംബിയയും സെനഗലുമാവും ഈ ഗ്രൂപ്പില്‍ നിന്ന് കയറുക എന്നാണ് എന്റെ പ്രവചനം. കൊളംബിയസെനഗല്‍ മത്സരം ഒരു ഒന്നൊന്നര മത്സരം തന്നെയായിരിക്കും.
kerala
ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.
ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.
ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
Football
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.
പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.
അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
കരുത്തുകാട്ടി ബ്രസീൽ
ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.
മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.
മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തിരിച്ചുവന്ന് അർജന്റീന
ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.
77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.
പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.
india
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഷെയറുകള്‍ ഓഹരിവിപണിയില്‍ വിറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ഇതിനകം സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലെ നിയന്ത്രണം മുന്നില്‍ കണ്ടാണ് നീക്കം. പുകയില, മദ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എത്ര കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16,834 കോടി രൂപയാണ് വില.
ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി. ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരി വിലയില്‍ 3.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
പഴയ തുണി ശേഖരിക്കാനെന്ന വ്യാജ്യേനെ വീടുകളില്‍ എത്തി മോഷണം; കവര്‍ച്ചക്കാര്‍ പിടിയില്‍
-
More3 days ago
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ