Connect with us

Sports

യൂറോപ്യന്മാരെ കടിച്ചുകുടഞ്ഞ തെര്‍ഗാനയിലെ സിംഹങ്ങള്‍

Published

on

പോളണ്ട് 1 സെനഗല്‍ 2

 

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

ഒരു ആഫ്രിക്കന്‍ ടീമും യൂറോപ്യന്‍ ടീമും തമ്മിലുള്ള മത്സരത്തില്‍ ഹൃദയം എപ്പോഴും ആഫ്രിക്കക്കാര്‍ക്കൊപ്പമാണ് നില്‍ക്കുക. ഇപ്രാവശ്യമാണെങ്കില്‍ പൂര്‍ണ മനസ്സോടെ ആഫ്രിക്ക എന്നു വിളിക്കാവുന്ന ടീം രണ്ടേ ഉള്ളൂ; ഒന്ന് നൈജീരിയയും മറ്റൊന്ന് സെനഗലും. നൈജീരിയ അര്‍ജന്റീന കളിക്കുന്ന ഗ്രൂപ്പിലായതിനാല്‍ അവരുടെ വീരേതിഹാസങ്ങളെ താലോലിക്കാനുള്ള മാനസികാവസ്ഥയിലല്ല. പ്രത്യേകിച്ചും മെസ്സിയും സംഘവും ആദ്യമത്സരം സമനില വഴങ്ങിയതിന്റെ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍. അതുകൊണ്ട് ഇക്കൊല്ലത്തെ എന്റെ ആഫ്രിക്കന്‍ ടീം സെനഗല്‍ തന്നെ.

കൊളംബിയജപ്പാന്‍ മത്സരം നല്‍കിയ ത്രില്ലിലായിരുന്നുവെങ്കിലും പോളണ്ട്ആഫ്രിക്ക മത്സരം ഒഴിഞ്ഞിരുന്ന് കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഒരു കണ്ണ് ജോലി ചെയ്യുന്ന ലാപ്‌ടോപ്പിനും മറ്റേത് കളി ലൈവ് സ്ട്രീം ചെയ്യുന്ന മൊബൈലിനും വിട്ടുകൊടുത്തായിരുന്നു കാഴ്ച. എങ്കിലും ഇരിപ്പിടത്തില്‍ ഉറച്ചിരിക്കാന്‍ അനുവദിക്കാത്ത വിധം ഉദ്വേഗഭരിതമായിരുന്നു കളി തുടക്കംമുതല്‍ക്കേ. ഉയരത്തിന്റെയും മികച്ച കളിക്കാരുടെയും ആനുകൂല്യമുള്ള പോളണ്ടുകാര്‍ക്കൊപ്പം തുടക്കം മുതലേ തെര്‍നാഗയിലെ സിംഹങ്ങള്‍ കട്ടക്കു കട്ട നില്‍ക്കുന്നുണ്ടായിരുന്നു. 442 ശൈലിയില്‍, മിഡ്ഫീല്‍ഡര്‍മാരായ സദിയോ മാനെയിലും ഇദ്രിസേ ഗ്വേയിലുമായിരുന്നു എന്റെ നോട്ടം. സ്‌െ്രെടക്കര്‍മാരായ മാമെ ദിയൂഫും എംബയെ നിയാങുമാണ് പക്ഷേ, പോളണ്ടിന് വരാനിരിക്കുന്ന സംഭവങ്ങളുടെ ആദ്യസൂചനകള്‍ നല്‍കിയത്. ഇടതുവിങില്‍ നിന്ന് നിയാങും മാനെയും ക്രോസുകള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും ഗോള്‍കീപ്പര്‍ ചെസ്‌നിയും പിച്ചെക്ക് അടക്കമുള്ള ഡിഫന്‍സും അവയെ നേരിട്ടു.

ലെവന്‍ഡോവ്‌സ്‌കി, ബ്ലാച്ചികോവ്‌സ്‌കി, പിച്ചെക്ക്, ചെസ്‌നി, മിലിക്, കാമില്‍ ഗ്രോസിക്കി തുടങ്ങിയ വന്‍താര നിര തന്നെയുണ്ടെങ്കിലും പിന്‍കാലിലൂന്നിയാണ് പോളണ്ട് തുടങ്ങിയത്. സെനഗല്‍ അതിന് അവരെ നിര്‍ബന്ധിക്കുകയായിരുന്നു എന്നതാണ് സത്യം. മാനെയുടെ നേരെ എതിര്‍ധ്രുവത്തില്‍ ഇസ്മാലിയ സാറും ശരവേഗത്തില്‍ ഓടിക്കയറുകയും മധ്യത്തിലേക്ക് പാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. പോളണ്ടിന്റെ താല്‍ക്കാലിക ഭാഗ്യത്തിന് ഗോള്‍ ഏരിയയില്‍ സെനഗല്‍ താളം കണ്ടെത്തിയില്ല. നിയാങിന്റെ ഒരു മികച്ച ത്രൂപാസ് വെറുതെയായിപ്പോകുന്നതും കണ്ടു.

അതിവേഗത്തിലുള്ള ആക്രമണങ്ങളായിരുന്നു പോളണ്ടിന്റെയും രീതി. ബ്ലാച്ചികോവ്‌സ്‌കിയും ലെവന്‍ഡോവ്‌സ്‌കിയുമാണ് ഭീഷണി സൃഷ്ടിച്ചത്. പക്ഷേ, കൂലിബാലിയും സാലിഫ് മാനെയും ശരിക്കും മതില്‍ കെട്ടുക തന്നെ ചെയ്തു. പോരാത്തതിന് കീപ്പര്‍ എന്‍ദിയായെയുടെ കിടിലന്‍ റിഫഌ്‌സും. ക്ലിയര്‍ കട്ട് ചാന്‍സുകള്‍ പിറന്നില്ലെങ്കിലും ആര്‍ക്കും വേണമെങ്കിലും ഗോളടിക്കാം എന്നതായിരുന്നു സ്ഥിതി.

സെനഗലിന്റെ ആദ്യഗോളില്‍ നിറയെ ഭാഗ്യമുണ്ടായിരുന്നെങ്കിലും അതവര്‍ അര്‍ഹിച്ചതു തന്നെയായിരുന്നു. ബോക്‌സിനു പുറത്തുവെച്ച് മാനെയുടെ പാസ് സ്വീകരിച്ച ഗ്വേ, മുമ്പിലുള്ള സ്വന്തം കളിക്കാരെ ഗൗനിക്കാതെയാണ് വലതുപോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്. ചെസ്‌നി അതിനനുസരിച്ച് സ്വയം പൊസിഷന്‍ ചെയ്യുകയും ചെയ്തു. പക്ഷേ, വലിയൊരു ഡിഫഌനിലൂടെ പന്ത് വലയിലായി. മാനെക്ക് നല്‍കുന്നതിനായി പോളിഷ് താരത്തെ ശരീരം കൊണ്ട് തോല്‍പ്പിച്ച് നിയാങ് പന്ത് സ്വന്തമാക്കുന്നതായിരുന്നു ശരിക്കും ക്ലാസ് സീന്‍.

അപ്രതീക്ഷിത ഗോളില്‍ പോളണ്ട് ഉണര്‍ന്നെങ്കിലും ആഫ്രിക്കന്‍ നിര ജാഗരൂകരായിരുന്നു. എത്ര കണിശതയോടെയാണ് സെനഗല്‍ കീപ്പര്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഫ്രീകിക്ക് തട്ടിയകറ്റിയത്. പോളണ്ട് കൂട്ടത്തോടെ ആക്രമിക്കുമ്പോള്‍ ആറു പേരുമായി ബോക്‌സ് കവര്‍ ചെയ്യാന്‍ സെനഗല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാഗ്രതയില്‍ നിന്നുതന്നെയാണ് രണ്ടാം ഗോളും വന്നത്. എതിര്‍ഹാഫില്‍ നിന്ന സ്വന്തം ഗോളിക്ക് നല്‍കിയ പന്ത് പിടിച്ചെടുക്കാന്‍ നിയാങ് നടത്തിയ ആ റണ്ണിങും ചെസ്‌നിയെ തോല്‍പ്പിച്ചു കളഞ്ഞ ടച്ചും അപാരമായിരുന്നു. യഥാര്‍ത്ഥത്തില്‍, ഇന്നത്തെ അധ്വാനത്തിനുള്ള കൂലിയായി നിയാങിന് അര്‍ഹതപ്പെട്ടതായിരുന്നു ആ ഗോള്‍.

അവസാന നിമിഷം ക്രിചോവിയാക് ഗോള്‍ മടക്കിയപ്പോള്‍ കളി കീഴ്‌മേല്‍ മറിയുമോ എന്ന് തോന്നിച്ചെങ്കിലും പഴയ ആഫ്രിക്കയല്ല ഇത് എന്ന് വ്യക്തമായും പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഡിഫന്‍സാണ് സെനഗല്‍ പുറത്തെടുത്തത്. അതിനുമുമ്പ് പലതവണ പോളണ്ട് പന്തുമായി ബോക്‌സിലെത്തിയെങ്കിലും കൃത്യമായ മാര്‍ക്കിങ് അവര്‍ നടത്തിയിരുന്നു.

ഏതായാലും ഗ്രൂപ്പ് എച്ച് വലിയ കൗതുകമാണ് സമ്മാനിക്കുന്നത്. മികച്ചവരെന്ന് വിലയിരുത്തപ്പെട്ട രണ്ട് ടീമും തോറ്റു. അണ്ടര്‍ഡോഗ്‌സ് വിജയക്കൊടി പാറിക്കുകയും ചെയ്തു. കൊളംബിയയും സെനഗലുമാവും ഈ ഗ്രൂപ്പില്‍ നിന്ന് കയറുക എന്നാണ് എന്റെ പ്രവചനം. കൊളംബിയസെനഗല്‍ മത്സരം ഒരു ഒന്നൊന്നര മത്സരം തന്നെയായിരിക്കും.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending