News
‘ജനകീയനായ വികസന നായകന്’: കെ സൈനുല്‍ ആബിദീന്‍
സൗമ്യമായ പെരുമാറ്റവും രാഷ്ട്രീയ മര്യാദയും മുറുകെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും സൈനുല്‍ ആബിദീന്‍ കൂട്ടിച്ചേര്‍ത്തു.
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവുമായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് മുസ്ലിംലീഗ് ദേശിയ വൈസ് പ്രസിഡന്റ് കെ സൈനുല്‍ ആബിദീന്‍. ദീര്‍ഘകാലം പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം, വികസന കാര്യങ്ങളില്‍ പുലര്‍ത്തിയിരുന്ന ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന മികവും എന്നും കേരള ജനത സ്മരിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ജനറല്‍ ആയിരുന്ന അഡ്വ. ബീരാന് സാഹിബും മകന് അഡ്വ. ഹാരിസ് ബീരാനുമായുള്ള ആത്മബന്ധമാണ് പിന്നീട് ഇബ്രാഹിം കുഞ്ഞ് സാഹിബിലേക്കും ആ കുടുംബത്തിലേക്കുമുള്ള ആത്മ ബന്ധമായി മാറിയത്. പ്രിയപ്പെട്ട ആഴത്തിലുള്ള ആ ഹൃദയബന്ധങ്ങള്‍ എക്കാലവും നിലനില്‍ക്കുന്ന ഒന്നായിരുന്നെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.
പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോള്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. കൊച്ചി നഗരത്തിന്റെ വികസനത്തിലും കളമശ്ശേരി മണ്ഡലത്തിന്റെ പുരോഗതിയിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ജനങ്ങളുമായി എപ്പോഴും ഹൃദയബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. മധ്യ കേരളത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും ഇബ്രാഹിം കുഞ്ഞ് സാഹിബ് വഹിച്ച പങ്ക് നിസ്തുലമാണ്. സംഘടനയെയും അണികളെയും ഒരുപോലെ സ്നേഹിക്കുകയും നയിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. സൗമ്യമായ പെരുമാറ്റവും രാഷ്ട്രീയ മര്യാദയും മുറുകെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും സൈനുല്‍ ആബിദീന്‍ കൂട്ടിച്ചേര്‍ത്തു.
india
‘മോദി ട്രംപിന്റെ അനുയായി, ഇന്ത്യന്‍ ജനാധിപത്യത്തിനും ബിജെ.പിക്കും ഭീഷണി’; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി
മോദിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായിയാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മോദി ഇന്ത്യന്‍ ജനാധിപത്യത്തിനും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
മോദിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
മോദിയുടെയും ബി.ജെ.പി സര്‍ക്കാറിനെയും വിമര്‍ശിച്ച് പലപ്പോഴും സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്താറുണ്ട്. അടുത്തിടെ മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നിരുന്നു. മോദിക്ക് മാക്രോ ഇക്കണോമിക്സിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പരിഹാസം. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നയരൂപീകരണത്തില്‍ നിര്‍ദേശം നല്കാന് പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല ബ്യൂറാക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള സാമ്പത്തിക ശാസ്ത്ര വിവരവും മോദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിക്ക് 21ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയെന്ന് വെളിപ്പെടുത്തിരുന്നു. ഇതിനെതിരെയും സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നിരുന്നു. ആ തുക കൊണ്ട് മോദി എന്താണ് ചെയ്തത് എന്ന് പൊതുജനങ്ങളോട് പറയണം എന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടത്.
kerala
ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ വനാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണം: കേരള സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി
പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി
ഒ ആര് കേളുവിന് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ (പിവിടിജി) വനാവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന മന്ത്രി ഒ ആര് കേളുവിന് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചപ്പോള്‍ വനാവകാശ നിയമം 2006 പ്രകാരമുള്ള അവകാശങ്ങള്‍ ഇതുവരെ പിവിടിജികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് അറിയിച്ചതായി അവര്‍ കത്തില്‍ പറയുന്നു.
ആവാസവ്യവസ്ഥയുടെ അവകാശങ്ങള്‍ അംഗീകരിക്കേണ്ടത് നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് ആദിവാസികളുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല, അവരുടെ സാംസ്കാരിക ആചാരങ്ങളും പരമ്പരാഗത ജീവിതവും സംരക്ഷിക്കുകയും ചെയ്യുന്നു.
വനം കയ്യേറ്റവും വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും അവരുടെ ജീവിതരീതിക്ക് വലിയ ഭീഷണിയാണെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.
ആദിവാസി സമൂഹങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ വിജയിക്കാത്തതിന്റെ ഒരു കാരണം ഈ വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് പിവിടിജികള്‍ക്കിടയില്‍, അവരുടെ അവകാശങ്ങളെക്കുറിച്ചും അവ ഇല്ലാതാക്കുന്നതിനെക്കുറിച്ചും അവബോധമില്ലായ്മയാണെന്ന് കോണ്‍ഗ്രസ് എംപി വാദിച്ചു.
ആദിവാസി സമൂഹങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു,
നിലമ്പൂരിലെ ചോലനായ്ക്കന്‍ ഗോത്രത്തെ താന്‍ സന്ദര്‍ശിച്ച സമയത്തെക്കുറിച്ചും അവരുടെ ജ്ഞാനവും സമത്വ മനോഭാവവും പരിസ്ഥിതിയോടുള്ള ആദരവും തന്നില്‍ എങ്ങനെ മതിപ്പുളവാക്കിയെന്നും പ്രിയങ്ക ഗാന്ധി തന്റെ കത്തില്‍ പരാമര്‍ശിച്ചു.
ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചോലനായ്ക്കന്‍ ഗോത്രത്തിന്റെ പ്രതിബദ്ധതയില്‍ നിന്നും വനത്തിലെ ഭൂമി, നദികള്‍, സസ്യങ്ങളുടെ ഔഷധമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പരമ്പരാഗത അറിവില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
india
ഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍
ഓള് ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്വല്ലറികളിലേക്ക് മുഖം മറച്ച ഉപഭോക്താക്കള്‍ പ്രവേശിക്കുന്നതിന് സംസ്ഥാനവ്യാപകമായി ഔദ്യോഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാര്‍. ഓള് ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.
പുതിയ നിയമം അനുസരിച്ച്, വാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി മുഖം ദൃശ്യമാക്കുന്നില്ലെങ്കില്‍, ഹിജാബ്, നിഖാബ്, ബുര്‍ഖ, സ്കാര്‍ഫുകള്‍, ഹെല്‍മെറ്റുകള്‍ അല്ലെങ്കില്‍ സമാനമായ കവറുകള്‍ എന്നിവ ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി കടകള്‍ പ്രവേശനവും വില്‍പ്പനയും നിരസിക്കും.
ഫെയ്സ് ഐഡന്റിഫിക്കേഷനു ശേഷം മാത്രമേ ആഭരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കൂ എന്ന് ഫെഡറേഷന് അറിയിച്ചു.
എല്ലാ ജില്ലകളിലും ഇത്തരമൊരു നിയമം ഔപചാരികമായി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാറെന്ന് ഓള് ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അശോക് കുമാര്‍ വര്‍മ പറഞ്ഞു.
ഈ തീരുമാനം പൂര്‍ണ്ണമായും സുരക്ഷാ പരിഗണനകളാല്‍ നയിക്കപ്പെടുന്നതാണെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തെയോ മതവിഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞു.
‘മുഖം പൂര്‍ണ്ണമായി മറച്ചുകൊണ്ട് ആളുകള്‍ കൂട്ടമായി കടകളില്‍ കയറുന്ന നിരവധി കവര്‍ച്ച സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അവര്‍ ഹെല്‍മെറ്റോ പര്‍ദ്ദയോ ധരിച്ച് മോഷണം നടത്തുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കാര്‍ഫുകളോ ഹെല്‍മറ്റുകളോ ഉപയോഗിച്ച് മുഖം മറയ്ക്കുന്ന പുരുഷന്മാര്ക്കും നിയമം ഒരുപോലെ ബാധകമാണെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഈ തീരുമാനം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.
നിശിതമായി പ്രതികരിച്ച രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന വക്താവ് ഇജാസ് അഹമ്മദ് ഈ നടപടി ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ഭരണഘടനാപരവും മതേതരവുമായ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു.
സുരക്ഷയുടെ പേരില്‍ ഹിജാബുകളും നിഖാബും ലക്ഷ്യമിടുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ വെട്ടിച്ചുരുക്കാനുള്ള ശ്രമത്തിന് തുല്യമാണെന്നും അഹമ്മദ് പറഞ്ഞു.
ഇത്തരമൊരു അജണ്ടയ്ക്ക് പിന്നില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അംഗങ്ങളാണെന്നും ജ്വല്ലറി ഉടമകള്‍ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ഭരണഘടനാപരവും മതനിരപേക്ഷവുമായ ഘടനയെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ജ്വല്ലറി വ്യാപാരികളുടെ സംഘടനയോട് അഹമ്മദ് അഭ്യര്‍ത്ഥിച്ചു.
-
kerala1 day ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf23 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala1 day agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
