Connect with us

Sports

കണ്ണീരോടെ മടങ്ങുകയാണ് അറ്റലസിലെ സിംഹങ്ങള്‍

Published

on

പോര്‍ച്ചുഗല്‍ 1 മൊറോക്കോ 0

 

ഇടിയും മിന്നലുമുള്ളൊരു പെരുമഴ പെയ്തു തീര്‍ന്നപോലെയാണ് പോര്‍ച്ചുഗല്‍മൊറോക്കോ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തോന്നിയത്. യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി, ഒടുക്കം ദൗര്‍ഭാഗ്യത്തിന്റെ കണ്ണീരുമായി പുറത്തേക്കു നടന്ന അറ്റ്‌ലസിലെ സിംഹങ്ങള്‍. നാലാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളൊഴിച്ചാല്‍ പോര്‍ച്ചുഗലിന് ഈ മത്സരത്തില്‍ ഒന്നുമില്ലായിരുന്നു; പക്ഷേ, അവര്‍ക്ക് അതുമാത്രം മതിയായിരുന്നു.

നോര്‍ദിന്‍ അംറബാത്ത്, മെഹ്ദി ബെനാത്തിയ, ഹകീം സിയെച്ച്, അഷ്‌റഫ് ഹകീമി, നബീല്‍ ദിറാര്‍… ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരം കണ്ടവരാരും ഈ പേരുകള്‍ മറക്കില്ല. വിശേഷിച്ചും വലതുവിങില്‍ ഗ്വെറേറോയുടെയും ഫുള്‍ബാക്കുമാരായ ഫോണ്ടെയുടെയും പെപ്പെയുടെയും സൈ്വര്യം കെടുത്തിയ അംറബാത്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍. മെഹ്ദി ബെനാത്തിയയുടെ കാലുകള്‍ക്ക് ഒരല്‍പം കൂടി ഭാഗ്യമുണ്ടായിരുന്നെങ്കില്‍, ക്രോസ് റേഞ്ചില്‍ നിന്ന് തൊടുത്ത വെടിയുണ്ടകള്‍ ഒരല്‍പം താഴ്ന്നു പറന്നിരുന്നെങ്കില്‍…

പോര്‍ച്ചുഗീസ് ഗോള്‍വലയ്ക്കു മുന്നില്‍ റൂയ് പാട്രിഷ്യോ അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മൊറോക്കോക്കാര്‍ ചിരിച്ചുകൊണ്ട് മൈതാനത്തു നിന്നു കയറുമായിരുന്നു. ഇന്നത്തെ വിജയത്തിന് പറങ്കികള്‍ ആര്‍ക്കെങ്കിലും നന്ദി പറയുന്നുണ്ടെങ്കില്‍ അത് പാട്രിഷ്യോയ്ക്ക് തന്നെയായിരിക്കും. നാലാം മിനുട്ടിനു ശേഷം, ലോകഫുട്‌ബോളറായ ക്രിസ്റ്റിയാനോ മൈതാനത്തുണ്ടെന്ന കാര്യം മറന്നതു പോലെയായിരുന്നു മൊറോക്കോയുടെ പോര്‍വിളി.

സെറ്റ്പീസുകളില്‍ ഒരു ആഫ്രിക്കന്‍ ടീം യൂറോപ്യന്മാര്‍ക്ക് തുടര്‍ച്ചയായി ഭീഷണിയുയര്‍ത്തുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സിയെച്ച് തൊടുത്തുവിട്ട അസ്ത്രങ്ങളിലൊന്നും പോര്‍ച്ചുഗീസ് ബോക്‌സില്‍ ആശങ്ക പടര്‍ത്താതിരുന്നില്ല. അതേസമയം, അവസാന ക്വാര്‍ട്ടറില്‍ അംറബാത്ത് വിങ് മാറിക്കളിച്ചത് പോര്‍ച്ചുഗലിന് കാര്യങ്ങള്‍ എളുപ്പമാക്കി. അഷ്‌റഫ് ഹകീമിയും സിയെച്ചും പന്തിന്മേലെടുത്ത അധിക ടച്ചുകള്‍ അവരുടെ പ്രത്യാക്രമണങ്ങളുടെ മൂര്‍ച്ച കുറക്കുകയും ചെയ്തു. മത്സരം നിയന്ത്രിച്ച അമേരിക്കക്കാരന്‍ മാര്‍ക് ഗീഗര്‍ ക്രിസ്റ്റിയാനോയെ ആവശ്യത്തിന് സംരക്ഷിച്ചപ്പോള്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ നടത്തിയ ഫൗളുകള്‍ ശിക്ഷിക്കപ്പെടാതെ പോയതായി തോന്നി.

ഇത്രയും നന്നായി കളിപ്പിക്കുന്ന, എതിരാളികളുടെ മുഖം നോക്കാതെ വന്യമായ ഫുട്‌ബോളിനാല്‍ ആക്രമിക്കുന്ന ടീമുകള്‍ ആദ്യറൗണ്ടില്‍ വീണുപോകുന്നത് സങ്കടകരമാണ്. കടുപ്പമേറിയ ഗ്രൂപ്പുകളില്‍ പെട്ടുപോകാത്തതിനാല്‍ മാത്രം മൊറോക്കോയേക്കാള്‍ ദുര്‍ബലരായ എത്ര ടീമുകളാണ് രണ്ടാം റൗണ്ട് കാണുക!

നാലു ഗോളുമായി ടൂര്‍ണമെന്റിലെ വേട്ടക്കാരില്‍ മുന്നിലുള്ള ക്രിസ്റ്റിയാനോയെ നമിക്കാം. ഇന്നത്തെ മൂന്നു പോയിന്റ് അവര്‍ക്ക് നിര്‍ണായകമായിരുന്നു. ക്യാപ്ടന്റെ ഉത്തരവാദിത്തം ഗോളിലൂടെ ക്രിസ്റ്റിയാനോ നിറവേറ്റി. അണ്ടര്‍ഡോഗുകളായി ഇറാനാണ് ഇനി ബി. ഗ്രൂപ്പില്‍ ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ അവര്‍ അത്ഭുതം കാണിച്ചാല്‍ യൂറോപ്പിലെ കരുത്തരായ ഒരു ടീമിന് ഒരുപക്ഷേ, ആദ്യറൗണ്ടില്‍ മടങ്ങേണ്ടി വരും; ആ സാധ്യത വിദൂരമാണെങ്കില്‍പ്പോലും.

Sports

എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

Published

on

എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നേടിയ 135 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ബാറ്റര്‍ വസിം അലിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്‍ജ്പ്നീത് സിങ്, സുയാഷ് ശര്‍മ എന്നിവര്‍ രണ്ടും ഹര്‍ഷ് ദുബെ, വൈശാഖ് വിജയകുമാര്‍, നമാന്‍ ദിര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നമാന്‍ ദിര്‍ വൈഭവ് സൂര്യവന്‍ശിയുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്‌കോര്‍ 12 ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹല്‍ വധേര 24 പന്തില്‍ 23 റണ്‍സ് നേടി.

Continue Reading

Sports

ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത

ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.

നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.

ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Continue Reading

Sports

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം

കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

Published

on

ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ആര്യന്‍ പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

 

Continue Reading

Trending