Connect with us

india

‘കലാപം നടക്കുന്ന മണിപ്പൂരിൽ ഇന്ത്യയിലെ പ്രധാനമന്ത്രി പോയില്ല, തൃശൂരിൽ പത്തു ദിവസത്തിനുള്ളിൽ രണ്ടു പ്രാവശ്യം വന്നു’: കെ സി വേണുഗോപാൽ

മോദിയുടെ ഭരണ നേട്ടങ്ങളും വികസനവും മോദി ഗ്യാരണ്ടിയും ഒന്നും ജനങ്ങളുടെ കയ്യിൽ വിലപോകുന്ന ഒന്നല്ല

Published

on

രാമക്ഷേത്രത്തിൽ മാത്രമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ഭിന്നിപ്പുണ്ടാക്കി വോട്ട് നേടുകയെന്ന തന്ത്രമാണ് അവർ നാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്. മോദിയുടെ ഭരണ നേട്ടങ്ങളും വികസനവും മോദി ഗ്യാരണ്ടിയും ഒന്നും ജനങ്ങളുടെ കയ്യിൽ വിലപോകുന്ന ഒന്നല്ല. എവിടെപ്പോയി മോദിയുടെ ഗ്യാരണ്ടി?, രണ്ടുകോടി ചെറുപ്പക്കാർക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞത് ആ ഗ്യാരണ്ടിയുടെ ഭാഗമല്ലേയെന്നും ജനങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്ത് ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലേക്ക് ചർച്ച കൊണ്ടുപോകണം എന്നുള്ളതാണ് കോൺഗ്രസിൻറെ ലക്ഷ്യം. ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ എത്ര ചോദ്യങ്ങൾ മോദിക്കെതിരെ ചോദിക്കുന്നുണ്ട്. മോദി ചെയ്യുന്നതെല്ലാം നൂറ് ശതമാനവും ശരിയാണെന്ന് വ്യാഖ്യാനിക്കുന്ന മാധ്യമങ്ങളാണ് ഇവിടെയുള്ളത്. ജനാധിപത്യത്തിൻറെ നാല് തൂണുകൾ ഏതൊക്കെയാണ്? പാർലമെൻറ്, പാർലമെൻറിൽ എന്താ നടക്കുന്നതെന്ന് നിങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും എതിർ ശബ്ദങ്ങളെ അനുവദിക്കുന്നുണ്ടോ പാർലമെൻറിലെനിൻ അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിനെ എതിർക്കുന്നവരെയെല്ലാം അന്വേഷണ ഏജൻസികളെ വിട്ട് വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കലാപം നടക്കുന്ന മണിപ്പൂരിൽ ഇന്ത്യയിലെ പ്രധാനമന്ത്രി പോയില്ല, തൃശൂരിൽ പത്തു ദിവസത്തിനുള്ളിൽ രണ്ടു പ്രാവശ്യം വന്നു. സമയമില്ലാഞ്ഞിട്ടല്ല മണിപ്പൂരിൽ പോകാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാണ് നിതീഷ് കുമാർ പോയത്, അത് രാഹുൽ ഗാന്ധിയുടെ കുഴപ്പമാകുന്നത് എങ്ങനെയാണ്?. എല്ലാത്തിനും രാഹുൽ ഗാന്ധിയെ ടാർജറ്റ് ചെയ്യുന്നു. നിതീഷ് കുമാറിന് കൺവീനർ ആകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ് കോൺഗ്രസ്. പക്ഷേ 26 പാർട്ടികളുള്ളതിൽ കോൺഗ്രസ് മാത്രം തീരുമാനിച്ചാൽ കൺവീനർ ഉണ്ടാക്കാൻ പറ്റുമോ?.
അധികാരത്തിനു വേണ്ടി എപ്പോഴും എത്ര പ്രാവശ്യം അദ്ദേഹം മാറി, അവർക്കൊന്നും ഒരു കുഴപ്പവുമില്ല. കുഴപ്പം രാഹുൽ ഗാന്ധിയുടേതാണ്. ഈയൊരു വിമർശനത്തെയാണ് താൻ ചോദ്യം ചെയ്യുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending