india
ബിഹാറിലേക്ക് പ്രിയങ്കയുടെ മാസ് എന്‍ട്രി; ആര്‍ജെഡി മെരുങ്ങി- കളം പിടിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്
ചര്‍ച്ചകള്‍ സ്തംഭിച്ചതിനു പിന്നാലെ, ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശക്തി സിങ് ഗോഹില്‍ പ്രിയങ്കയുമായി ചര്‍ച്ച നടത്തിയിരുന്നു.

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന ചര്‍ച്ചകളിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത രംഗപ്രവേശം. അറുപത് സീറ്റിനപ്പുറം കോണ്‍ഗ്രസിന് നല്കാന് ആകില്ല എന്ന ആര്‍ജെഡിയുടെ കടുംപിടുത്തത്തിന് പിന്നാലെയാണ് പ്രിയങ്ക വിഷയത്തില്‍ ഇടപെട്ടത്. നിലവില്‍ എഴുപത് സീറ്റു വരെ കോണ്‍ഗ്രസിന് നല്‍കാം എന്ന നിലപാടിലാണ് ആര്‍ജെഡി. സീറ്റു വിഭജനം സംബന്ധിച്ച് നാളെ തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.
സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് മൂര്‍ച്ഛിച്ച തര്‍ക്കങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്ന് പ്രിയങ്ക ചര്‍ച്ചയുടെ ചുക്കാന്‍ ഏറ്റെടുത്തത്. 80 സീറ്റു വരെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ 60ല്‍ കൂടുതല്‍ നല്കാന് ആകില്ല എന്ന് ആര്‍ജെഡി നിലപാടെടുത്തു. ഇതോടെ ചര്‍ച്ചകള്‍ നിശ്ചലമാകുകയായിരുന്നു.
തേജസ്വി യാദവ്
ചര്‍ച്ചകള്‍ സ്തംഭിച്ചതിനു പിന്നാലെ, ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശക്തി സിങ് ഗോഹില്‍ പ്രിയങ്കയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം വിട്ടുവീഴ്ചയ്ക്ക തയ്യാറായില്ലെങ്കില്‍ സ്വന്തമായി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിയെ അറിയിച്ചെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് ആര്‍ജെഡി നേതൃത്വം മയപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
സഖ്യം അനിവാര്യമാണ് എന്നതിനാല്‍ ഇരുനേതൃത്വവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. നിലവിലെ സാഹചര്യത്തില്‍ എഴുപത് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും എന്നാണ് കരുതപ്പെടുന്നത്. 145 ഇടത്ത് ആര്‍ജെഡിയും അങ്കത്തിനിറങ്ങും. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ക്ക് 30 സീറ്റുകള്‍ നല്‍കാനാണ് ധാരണ.
മത്സരം നടക്കുന്ന ഏക ലോക്സഭാ സീറ്റായ ബാല്മീകി നഗറിനു വേണ്ടി കോണ്‍ഗ്രസും ആര്‍ജെഡിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ലോക്സഭാ സീറ്റ് കോണ്‍ഗ്രസിന് നല്കിയാല് നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച ഏക പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. നാല്പ്പതില് 39 സീറ്റും ബിജെപി നേടിയപ്പോള്‍ കിഷന്‍ഗഞ്ച് സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ തവണ ജെഡിയു കൂടി ഉള്‍പ്പെട്ട മഹാസഖ്യത്തില്‍ അങ്കത്തിനിറങ്ങിയ ആര്‍ജെഡിയും കോണ്‍ഗ്രസും യഥാക്രമം 101, 41 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ആര്‍ജെഡി 80 ഇടത്തും കോണ്‍ഗ്രസ് 27 സീറ്റിലും വിജയിച്ചു.
അതിനിടെ, എന്‍ഡിഎയിലെ സീറ്റു വിഭജനത്തില്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഇടഞ്ഞത് പ്രശ്നങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പാസ്വാനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളായ അമിത് ഷായും ജെപി നദ്ദയും ഇന്ന് പാസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് തിയ്യതികളില്‍ മൂന്നു ഘട്ടമായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.
india
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
മെഡിക്കല്‍ പരോളിലായിരുന്ന ബുക്സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ബിഹാറിലെ പട്നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.
ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.
india
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.
‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.
വിരമിച്ചെങ്കിലും, കായികരംഗത്ത് നല്കാന് തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന് എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala3 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം