Connect with us

india

ബിഹാറിലേക്ക് പ്രിയങ്കയുടെ മാസ് എന്‍ട്രി; ആര്‍ജെഡി മെരുങ്ങി- കളം പിടിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്

ചര്‍ച്ചകള്‍ സ്തംഭിച്ചതിനു പിന്നാലെ, ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശക്തി സിങ് ഗോഹില്‍ പ്രിയങ്കയുമായി ചര്‍ച്ച നടത്തിയിരുന്നു.

Published

on

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന ചര്‍ച്ചകളിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത രംഗപ്രവേശം. അറുപത് സീറ്റിനപ്പുറം കോണ്‍ഗ്രസിന് നല്‍കാന്‍ ആകില്ല എന്ന ആര്‍ജെഡിയുടെ കടുംപിടുത്തത്തിന് പിന്നാലെയാണ് പ്രിയങ്ക വിഷയത്തില്‍ ഇടപെട്ടത്. നിലവില്‍ എഴുപത് സീറ്റു വരെ കോണ്‍ഗ്രസിന് നല്‍കാം എന്ന നിലപാടിലാണ് ആര്‍ജെഡി. സീറ്റു വിഭജനം സംബന്ധിച്ച് നാളെ തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.

സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് മൂര്‍ച്ഛിച്ച തര്‍ക്കങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്ന് പ്രിയങ്ക ചര്‍ച്ചയുടെ ചുക്കാന്‍ ഏറ്റെടുത്തത്. 80 സീറ്റു വരെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ 60ല്‍ കൂടുതല്‍ നല്‍കാന്‍ ആകില്ല എന്ന് ആര്‍ജെഡി നിലപാടെടുത്തു. ഇതോടെ ചര്‍ച്ചകള്‍ നിശ്ചലമാകുകയായിരുന്നു.

തേജസ്വി യാദവ്

ചര്‍ച്ചകള്‍ സ്തംഭിച്ചതിനു പിന്നാലെ, ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശക്തി സിങ് ഗോഹില്‍ പ്രിയങ്കയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം വിട്ടുവീഴ്ചയ്ക്ക തയ്യാറായില്ലെങ്കില്‍ സ്വന്തമായി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിയെ അറിയിച്ചെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് ആര്‍ജെഡി നേതൃത്വം മയപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യം അനിവാര്യമാണ് എന്നതിനാല്‍ ഇരുനേതൃത്വവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. നിലവിലെ സാഹചര്യത്തില്‍ എഴുപത് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും എന്നാണ് കരുതപ്പെടുന്നത്. 145 ഇടത്ത് ആര്‍ജെഡിയും അങ്കത്തിനിറങ്ങും. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ക്ക് 30 സീറ്റുകള്‍ നല്‍കാനാണ് ധാരണ.

മത്സരം നടക്കുന്ന ഏക ലോക്‌സഭാ സീറ്റായ ബാല്‍മീകി നഗറിനു വേണ്ടി കോണ്‍ഗ്രസും ആര്‍ജെഡിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കിയാല്‍ നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച ഏക പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. നാല്‍പ്പതില്‍ 39 സീറ്റും ബിജെപി നേടിയപ്പോള്‍ കിഷന്‍ഗഞ്ച് സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ തവണ ജെഡിയു കൂടി ഉള്‍പ്പെട്ട മഹാസഖ്യത്തില്‍ അങ്കത്തിനിറങ്ങിയ ആര്‍ജെഡിയും കോണ്‍ഗ്രസും യഥാക്രമം 101, 41 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ആര്‍ജെഡി 80 ഇടത്തും കോണ്‍ഗ്രസ് 27 സീറ്റിലും വിജയിച്ചു.

അതിനിടെ, എന്‍ഡിഎയിലെ സീറ്റു വിഭജനത്തില്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഇടഞ്ഞത് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പാസ്വാനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളായ അമിത് ഷായും ജെപി നദ്ദയും ഇന്ന് പാസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് തിയ്യതികളില്‍ മൂന്നു ഘട്ടമായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending