Video Stories
തരിപ്പണം ബാര്‍സ: പി.എസ്.ജിയോട് തകര്‍ന്നത് നാല് ഗോളിന്
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ താരനിബിഢമായ ബാഴ്സലോണക്ക് നാണക്കേടിന്റെ ദിനം സമ്മാനിച്ച് പാരീസ് സെന്റ് ജര്മെയ്ന്. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനഫിക ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ ടീമായ ബറൂഷ്യ ഡോട്മണ്ടിനെ അട്ടിമറിച്ചു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പി.എസ്.ജി ബാഴ്സയെ നാണം കെടുത്തിയത്. പ്രമുഖ താരങ്ങള്‍ പരിക്കു മൂലം കളത്തിനു പുറത്തായിട്ടും സ്വപ്ന തുല്യമായ പ്രകടനമാണ് പി.എസ്.ജി കാഴ്ച വെച്ചത്.
29-ാം ജന്മദിനത്തില് എയ്ഞ്ചല്‍ ഡി മരിയയും 30-ാം ജന്മദിനത്തില് എഡിസന് കവാനിയും ഗോളുമായി ആഘോഷിച്ചപ്പോള്‍ കടലാസിലെ കരുത്ത് കളത്തില്‍ പുറത്തെടുക്കാനാവാതെ മെസ്സിയും നെയ്മറും ഇനിയസ്റ്റയും നിറം മങ്ങി. നെയ്മര്‍ മാത്രമാണ് ബാഴ്സക്കായി അല്പമെങ്കിലും കളിച്ചത്. വിജയത്തോടെ തുടര്‍ച്ചയായി അഞ്ചാം സീസണിലും ക്വാര്‍ട്ടര്‍ ബെര്‍ത്തെന്ന നേട്ടത്തിന് അടുത്തെത്തിയിരിക്കുകയാണ് പി.എസ്.ജി. അതേ സമയം 2007ല്‍ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂളിനോട് തോറ്റു പുറത്തായതിനു ശേഷം ക്വാര്‍ട്ടര്‍ പ്രവേശനം ലഭിക്കാതെ പുറത്താകല്‍ ഭീഷണിയിലാണ് ബാഴ്സ.
ഇനി സ്വന്തം തട്ടകത്ത് പി.എസ്.ജിയുടെ നാലു ഗോളുകള്‍ മറികടന്നൊരു ജയം ബാഴ്സയെ സംബന്ധിച്ചേടത്തോളം നിലവിലെ സാഹചര്യത്തില്‍ ഏറെക്കുറെ അസാധ്യമാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാലു ഗോളിന് ആദ്യ പാദത്തില്‍ തോറ്റതിനു ശേഷം ഒരു ടീമും ഇതുവരെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയിട്ടില്ല. 2013ല്‍ യുവേഫ സെമി ഫൈനലില്‍ ബയേണിനോട് ഇരുപാദങ്ങളിലായി 7-0ന് തോറ്റതിനു ശേഷം സ്പാനിഷ് ഭീമന്മാരായ ബാഴ്സയുടെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണിത്. തോല്‍വിക്ക് ന്യായം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അവര്‍ ഞങ്ങളെക്കാളും ബഹുദൂരം മുന്നിലായിരുന്നു.
മത്സര ശേഷം ബാഴ്സ കോച്ച് ലൂയിസ് എന്റിക്വെ പറഞ്ഞു. ഡ്രാക്സലറെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി ഗോളാക്കി മാറ്റി എയ്ഞ്ചല്‍ ഡി മരിയ 18-ാം മിനിറ്റില്‍ പി.എസ്.ജിയെ മുന്നിലെത്തിച്ചു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വന്ന ബാഴ്സയെ ഞെട്ടിച്ചു കൊണ്ട് പ്രത്യാക്രമണത്തിനൊടുവില്‍ ഡ്രാക്സലര്‍ പി.എസ്.ജിയുടെ രണ്ടാം ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റത്തില്‍ തന്നെ ഗോളടിക്കാനായെന്നത് 23കാരനായ ജൂലിയന്‍ ഡ്രാക്സന് ഇരട്ടിമധുരവുമായി. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളിന് പിന്നിട്ടു നിന്നതോടെ ഏറെക്കുറെ കളിയില്‍ മേധാവിത്വം നഷ്ടമായ ബാഴ്സക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും പ്രഹരം ലഭിച്ചു.
54-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ തന്റെ രണ്ടാം ഗോളും ഒപ്പം പി.എസ്.ജിയുടെ മൂന്നാം ഗോളും സ്വന്തമാക്കി. 71-ാം മിനിറ്റില്‍ എഡിസണ് കവാനി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുമ്പോള്‍ ബാഴ്സയ്ക്ക് കാര്യമായ മറുപടിയൊന്നുമുണ്ടായിരുന്നില്ല. ആദ്യ പകുതിയില്‍ ആന്ദ്രേ ഗോമസിനു ലഭിച്ച അവസരവും രണ്ടാം പകുതിയില്‍ ഉമിറ്റിയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതും മാത്രമാണ് മത്സരത്തില്‍ ബാഴ്സക്കു എടുത്തു പറയാന്‍ പറ്റിയ നീക്കങ്ങള്‍.
ഇതിലും നല്ലൊരു സായാഹ്നം ഇനി പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു മത്സര ശേഷം പി.എസ്.ജി താരം എയ്ഞ്ചല്‍ ഡി മരിയയുടെ പ്രതികരണം. പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ കിരീട പ്രതീക്ഷയുമായി എത്തിയ ജര്‍മ്മന്‍ വമ്പന്മാരായ ബറൂഷ്യ ഡോട്മണ്ടിന് പോര്‍ച്ചുഗീസ് ടീമായ ബെനഫികക്കു മുന്നില്‍ കാലിടറി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ബറൂഷ്യക്കെതിരെ മികച്ച പ്രകടനമാണ് ബെനഫിക നടത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനിറ്റിനകമായിരുന്നു മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.
ഗ്രീക് താരം കോണ്‍സ്റ്റാന്റിനസ് മിത്രോഗ്ലുവാണ് ബെനഫിക്കക്ക് നിര്‍ണായകമായ വിജയം സമ്മാനിച്ചത്. എന്നാല്‍ സമനിലക്കായി ലഭിച്ച മികച്ച അവസരം ബറൂഷ്യ പാഴാക്കുകയായിരുന്നു. 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ അബമെയാങ് പോസ്റ്റിലേക്കു തൊടുത്തെങ്കിലും ബെനഫികയുടെ ബ്രസീലുകാരനായ ഗോള്‍കീപ്പര്‍ എഡേഴ്സണെ കീഴടക്കാനായില്ല. ബറൂഷ്യയുടെ എണ്ണം പറഞ്ഞ നിരവധി അവസരങ്ങള്‍ക്ക് തടയിട്ട എഡേഴ്സണോടാണ് മത്സര വിജയത്തിന് ബെനഫിക്ക നന്ദി പറയേണ്ടത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News19 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

