Connect with us

Video Stories

തരിപ്പണം ബാര്‍സ: പി.എസ്.ജിയോട് തകര്‍ന്നത് നാല് ഗോളിന്‌

Published

on

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ താരനിബിഢമായ ബാഴ്‌സലോണക്ക് നാണക്കേടിന്റെ ദിനം സമ്മാനിച്ച് പാരീസ് സെന്റ് ജര്‍മെയ്ന്‍. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനഫിക ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ ടീമായ ബറൂഷ്യ ഡോട്മണ്ടിനെ അട്ടിമറിച്ചു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പി.എസ്.ജി ബാഴ്‌സയെ നാണം കെടുത്തിയത്. പ്രമുഖ താരങ്ങള്‍ പരിക്കു മൂലം കളത്തിനു പുറത്തായിട്ടും സ്വപ്‌ന തുല്യമായ പ്രകടനമാണ് പി.എസ്.ജി കാഴ്ച വെച്ചത്.

29-ാം ജന്മദിനത്തില്‍ എയ്ഞ്ചല്‍ ഡി മരിയയും 30-ാം ജന്മദിനത്തില്‍ എഡിസന്‍ കവാനിയും ഗോളുമായി ആഘോഷിച്ചപ്പോള്‍ കടലാസിലെ കരുത്ത് കളത്തില്‍ പുറത്തെടുക്കാനാവാതെ മെസ്സിയും നെയ്മറും ഇനിയസ്റ്റയും നിറം മങ്ങി. നെയ്മര്‍ മാത്രമാണ് ബാഴ്‌സക്കായി അല്‍പമെങ്കിലും കളിച്ചത്. വിജയത്തോടെ തുടര്‍ച്ചയായി അഞ്ചാം സീസണിലും ക്വാര്‍ട്ടര്‍ ബെര്‍ത്തെന്ന നേട്ടത്തിന് അടുത്തെത്തിയിരിക്കുകയാണ് പി.എസ്.ജി. അതേ സമയം 2007ല്‍ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂളിനോട് തോറ്റു പുറത്തായതിനു ശേഷം ക്വാര്‍ട്ടര്‍ പ്രവേശനം ലഭിക്കാതെ പുറത്താകല്‍ ഭീഷണിയിലാണ് ബാഴ്‌സ.

ഇനി സ്വന്തം തട്ടകത്ത് പി.എസ്.ജിയുടെ നാലു ഗോളുകള്‍ മറികടന്നൊരു ജയം ബാഴ്‌സയെ സംബന്ധിച്ചേടത്തോളം നിലവിലെ സാഹചര്യത്തില്‍ ഏറെക്കുറെ അസാധ്യമാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാലു ഗോളിന് ആദ്യ പാദത്തില്‍ തോറ്റതിനു ശേഷം ഒരു ടീമും ഇതുവരെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയിട്ടില്ല. 2013ല്‍ യുവേഫ സെമി ഫൈനലില്‍ ബയേണിനോട് ഇരുപാദങ്ങളിലായി 7-0ന് തോറ്റതിനു ശേഷം സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സയുടെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണിത്. തോല്‍വിക്ക് ന്യായം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അവര്‍ ഞങ്ങളെക്കാളും ബഹുദൂരം മുന്നിലായിരുന്നു.

മത്സര ശേഷം ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെ പറഞ്ഞു. ഡ്രാക്‌സലറെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി ഗോളാക്കി മാറ്റി എയ്ഞ്ചല്‍ ഡി മരിയ 18-ാം മിനിറ്റില്‍ പി.എസ്.ജിയെ മുന്നിലെത്തിച്ചു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വന്ന ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ട് പ്രത്യാക്രമണത്തിനൊടുവില്‍ ഡ്രാക്‌സലര്‍ പി.എസ്.ജിയുടെ രണ്ടാം ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റത്തില്‍ തന്നെ ഗോളടിക്കാനായെന്നത് 23കാരനായ ജൂലിയന്‍ ഡ്രാക്‌സന് ഇരട്ടിമധുരവുമായി. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളിന് പിന്നിട്ടു നിന്നതോടെ ഏറെക്കുറെ കളിയില്‍ മേധാവിത്വം നഷ്ടമായ ബാഴ്‌സക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും പ്രഹരം ലഭിച്ചു.

54-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ തന്റെ രണ്ടാം ഗോളും ഒപ്പം പി.എസ്.ജിയുടെ മൂന്നാം ഗോളും സ്വന്തമാക്കി. 71-ാം മിനിറ്റില്‍ എഡിസണ്‍ കവാനി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുമ്പോള്‍ ബാഴ്‌സയ്ക്ക് കാര്യമായ മറുപടിയൊന്നുമുണ്ടായിരുന്നില്ല. ആദ്യ പകുതിയില്‍ ആന്ദ്രേ ഗോമസിനു ലഭിച്ച അവസരവും രണ്ടാം പകുതിയില്‍ ഉമിറ്റിയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതും മാത്രമാണ് മത്സരത്തില്‍ ബാഴ്‌സക്കു എടുത്തു പറയാന്‍ പറ്റിയ നീക്കങ്ങള്‍.

ഇതിലും നല്ലൊരു സായാഹ്നം ഇനി പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു മത്സര ശേഷം പി.എസ്.ജി താരം എയ്ഞ്ചല്‍ ഡി മരിയയുടെ പ്രതികരണം. പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ കിരീട പ്രതീക്ഷയുമായി എത്തിയ ജര്‍മ്മന്‍ വമ്പന്‍മാരായ ബറൂഷ്യ ഡോട്മണ്ടിന് പോര്‍ച്ചുഗീസ് ടീമായ ബെനഫികക്കു മുന്നില്‍ കാലിടറി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ബറൂഷ്യക്കെതിരെ മികച്ച പ്രകടനമാണ് ബെനഫിക നടത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനിറ്റിനകമായിരുന്നു മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.

ഗ്രീക് താരം കോണ്‍സ്റ്റാന്റിനസ് മിത്രോഗ്ലുവാണ് ബെനഫിക്കക്ക് നിര്‍ണായകമായ വിജയം സമ്മാനിച്ചത്. എന്നാല്‍ സമനിലക്കായി ലഭിച്ച മികച്ച അവസരം ബറൂഷ്യ പാഴാക്കുകയായിരുന്നു. 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ അബമെയാങ് പോസ്റ്റിലേക്കു തൊടുത്തെങ്കിലും ബെനഫികയുടെ ബ്രസീലുകാരനായ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കീഴടക്കാനായില്ല. ബറൂഷ്യയുടെ എണ്ണം പറഞ്ഞ നിരവധി അവസരങ്ങള്‍ക്ക് തടയിട്ട എഡേഴ്‌സണോടാണ് മത്സര വിജയത്തിന് ബെനഫിക്ക നന്ദി പറയേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending