Connect with us

Video Stories

ഖത്തര്‍ ഉപരോധം: നഷ്ടപരിഹാരകമ്മിറ്റി പുതിയ വെബ്‌സൈറ്റ് തുടങ്ങി

Published

on

ദോഹ: സഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി രൂപീകരിച്ച നഷ്ടപരിഹാര കമ്മിറ്റി(കോംപന്‍സേഷന്‍ ക്ലെയിമിങ് കമ്മിറ്റി) പുതിയ വെബ്സൈറ്റ് തുറന്നു. www.qccc.qa എന്നതാണ് പുതിയ വെബ്സൈറ്റ് അഡ്രസ്. ഉപരോധത്തിന്റെ ഇരകള്‍ക്ക്് തങ്ങളുടെ പരാതികളും അവകാശവാദങ്ങളും ഈ വെബ്സൈറ്റിലൂടെ സമര്‍പ്പിക്കും. തങ്ങളുടെ അപേക്ഷകള്‍ വിലയിരുത്തുന്നതിനായി കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്കായി സമയം ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യവും വെബ്സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഖത്തരികള്‍, പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയെന്നതാണ് വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറലും നഷ്ടപരിഹാരകമ്മിറ്റി വൈസ് ചെയര്‍മാനുമായ ഡോ. അഹമ്മദ് ഹസന്‍ അല്‍ഹമ്മാദി പറഞ്ഞു. ഉപരോധം ബാധിക്കപ്പെട്ടവര്‍ തങ്ങളുടെ പരാതികള്‍ സമര്‍പ്പിക്കണമെങ്കില്‍ വെബ്സൈറ്റില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന് അനുമതിയും അവിടെനിന്നും ലഭിക്കും. അപേക്ഷകര്‍ക്ക് തങ്ങളുടെ പരാതികള്‍ സമര്‍ഥിക്കുന്നതിനായുള്ള രേഖകളുടെ പകര്‍പ്പുകളും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനാകും. പൂര്‍ണമായും സുരക്ഷിതവും തീര്‍ത്തും രഹസ്യാത്മക നടപടിക്രമങ്ങളുമാണ് വെബ്്സൈറ്റില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അല്‍ഹമ്മാദി പറഞ്ഞു.
എന്നാല്‍ വെബ്സൈറ്റിലുടെ സമര്‍പ്പിക്കുന്ന പകര്‍പ്പുകള്‍ കമ്മിറ്റി ആസ്ഥാനത്ത് നേരിട്ടു ഹാജരാകുന്നതിന് പകരമാകില്ല. കോടതികള്‍ക്കും നഷ്ടപരിഹാരസ്ഥാപനങ്ങള്‍ക്കും മുന്നില്‍ പരാതികള്‍ എത്തിക്കുന്നതിന് യഥാര്‍ഥ രേഖകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍പ്പുകള്‍ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്താലും യഥാര്‍ഥ രേഖകള്‍ കമ്മിറ്റിയില്‍ ഹാജരാക്കണം. പ്രത്യേകിച്ചും കരാറുകള്‍. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, എങ്ങനെയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്, എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും വെബ്സൈറ്റിലൂടെ അറിയാനാകും.
വ്യക്തികള്‍ക്കും കമ്പനികളും തങ്ങളുടെ സമയവും ശ്രമവും ലാഭിക്കാനും വെബ്സൈറ്റിലൂടെ സാധിക്കും. പരാതികള്‍ ഉടന്‍തന്നെ ബന്ധപ്പെട്ട കോടതികളുടെ മുന്നിലെത്തിക്കുമെന്നും അല്‍ഹമ്മാദി പറഞ്ഞു. ഇതുവരെ 6000ലധികം പരാതികള്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉപരോധത്തെത്തുടര്‍ന്ന്് പ്രത്യക്ഷമായും പരോക്ഷമായും നഷ്ടം സംഭവിച്ചവരാണ് കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending