Connect with us

More

പേള്‍ ഖത്തറില്‍ പാര്‍പ്പിട ജില്ല വരുന്നു; സൗകര്യങ്ങളൊരുക്കുന്നത് ഇന്ത്യന്‍ കമ്പനി

Published

on

ദോഹ: ഖത്തറിലെ കൃത്രിമ ദ്വീപായ പേള്‍ ഖത്തറില്‍ ആദ്യ സ്‌കൂളും ആസ്പത്രിയുമൊക്കെ സംവിധാനിച്ച് പുതിയ പാര്‍പ്പിട ജില്ല ഒരുങ്ങുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലുള്ള യുഡിസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖനാത്ത് ക്വാര്‍ട്ടിയറിന് സമീപം ഒരുങ്ങുന്ന ജിയാര്‍ഡിനോ വില്ലേജ് എന്ന പേരിലുള്ള പാര്‍പ്പിട സമുഛയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഇന്ത്യന്‍ കമ്പനിയായ നവയുഗ എന്‍ജിനീയറിങ് കമ്പനിയുമായി ഈയാഴ്ച കരാര്‍ ഒപ്പിട്ടു.
ദ്വീപ് കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള 71.6 കോടി റിയാലിന്റെ പദ്ധതികള്‍ക്കായി ഈയാഴ്ച ഒപ്പിട്ട മൂന്നു കരാറുകളില്‍ ഒന്നാണിതെന്ന് യുഡിസി അറിയിച്ചു. പുതിയ സ്ഥലത്ത് 10 ആഡംബര വില്ലകള്‍ പണിയുന്നതിനുള്ളതാണ് മറ്റൊരു കരാര്‍. രാജ്യത്തെ തന്നെ ഏറ്റവും മികച്ചതും ആഡംബര പൂര്‍ണവുമായ വില്ലകളായിരിക്കും ഇതെന്ന് യുഡിസി അവകാശപ്പെടുന്നു. വിവ ബഹ്്‌രിയയില്‍ പണിയുന്ന 480 അപാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെട്ട അല്‍മുത്തഹിദ ടവേഴ്‌സിനു വേണ്ടിയുള്ളതാണ് മൂന്നാമത്തെ കരാര്‍.
പ്രത്യേകം കോംപൗണ്ടുകളും ഗേറ്റുകളുമുള്ള വില്ലകളാണ് ജിയാര്‍ഡിനോ വില്ലേജില്‍ ഒരുങ്ങുന്നത്. ചുറ്റും പൂന്തോട്ടവും പുല്‍ത്തകിടിയും ഉണ്ടാവും. ക്ലബ്ബ് ഹൗസുകളും കായിക വിനോദ കേന്ദ്രങ്ങളും തയ്യാറാവുന്നുണ്ട്. ഒരു ആസ്പത്രിയും പുതിയ വികസനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് പുറമേ തൊട്ടടുത്തുള്ള 83,746 ചതുരശ്ര മീറ്റര്‍ പ്ലോട്ടില്‍ ഒരു സ്വകാര്യ സ്‌കൂളും നഴ്‌സറിയും പണിയുമെന്നും യുഡിസി അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ യുഡിസി ഇതിനായി നിക്ഷേപകരെ ക്ഷണിച്ചിരുന്നു.
3നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ഇന്റര്‍നാഷനല്‍ സ്‌കൂളായിരിക്കും ഇതെന്ന് ആ സമയത്ത് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സ്ഥലത്ത് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കുകയാണ് നവയുഗ എന്‍ജിനീയറിങ്ങിന്റെ ചുമതല. വൈദ്യുതി, വെള്ളം, ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുക, കേന്ദ്രീകൃത ഖര മാലിന്യ സംവിധാനം സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതിനു പുറമേ പുതിയ പാര്‍പ്പിട ജില്ലയിലേക്കുള്ള റോഡ്, മഴവെള്ളം കൈകാര്യം ചെയ്യാനുള്ള സംവിധാനം, സൈന്‍ബോര്‍ഡുകളും തെരുവു വിളക്കുകളും സ്ഥാപിക്കല്‍, പുല്‍ത്തകിടികളും മറ്റും സ്ഥാപിച്ച് ഭൂമി മനോഹരമാക്കല്‍ തുടങ്ങിയ കാര്യങ്ങളും നവയുഗയാണ് ചെയ്യുകയെന്ന് ജനറല്‍ മാനേജര്‍ രവി കിഷോര്‍ പറഞ്ഞതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 15 മാസം കൊണ്ട് ഇത്തരം പണികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.അഞ്ച് കിടപ്പുമുറികളുള്ള 10 വില്ലകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ പ്രാദേശിക കമ്പനിയായ പ്രോമര്‍ ഖത്തറിനാണ്. 2018 മധ്യത്തില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവും. അല്‍മുത്തഹിദ ടവേഴ്‌സ് എന്ന പേരില്‍ ബീച്ചിനോട് അഭിമുഖമായി 480 അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുക ലൈറ്റണ്‍ കോണ്‍ട്രാക്ടിങ് ഖത്തറാണ്. കഴിഞ്ഞ രണ്ടു മാസമായി ഇവിടെ പൈലിങ് പണികള്‍ നടക്കുന്നുണ്ട്. 2019 അവസാനം ഇതിന്റെ പണി പൂര്‍ത്തിയാവുമെന്ന് യുഡിസി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Published

on

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.

Continue Reading

Money

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്; സെന്‍സെക്സ് 86,000 കടന്നു

നിഫ്റ്റി 26,000ന് മുകളില്‍

Published

on

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.

അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.

ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.

Continue Reading

india

യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

Published

on

ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.

ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.

ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്‌സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ജനാധിപത്യ പ്രക്രിയയൊന്നുമില്ലാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ എന്തിന് സഹകരണസംഘം എക്‌സ് ഒഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

Trending