Connect with us

More

തീവ്രവാദ ബന്ധം; പതിനൊന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഖത്തറിന്റെ നിരോധനം

Published

on

ദോഹ: തീവ്രവാദ ബന്ധവുമായുള്ള പതിനൊന്ന് വ്യക്തികള്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. യുഎസ് ട്രഷറി വകുപ്പിലെ വിദേശ സ്വത്ത് നിയന്ത്ര ഓഫീസിന്റെ സഹകരണത്തോടെയാണ് നിരോധനം. ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളിലെ ഇസ്‌ലാമിക് സ്റ്റേറ്റ്, അറേബ്യന്‍ ഉപദ്വീപിലെ അല്‍ ഖെയ്ദ തുടങ്ങിയവയുടെ നേതാക്കള്‍, ധനസഹായം നല്‍കുന്നവര്‍, മറ്റ് സൗകര്യം ചെയ്യുന്നവര്‍ എന്നിവരാണ് നിരോധിത പട്ടികയിലുള്ളത്. ഖത്തറിന്റെ നിരോധന പട്ടികയിലുള്ള എല്ലാവരും യമന്‍ പൗരന്മാരും സ്ഥാപനങ്ങളുമാണ്. ആദില്‍ അബ്ദു ഫാരി ഉസ്മാന്‍ അല്‍ സുബ്ഹാനി, റള്‌വാന്‍ മുഹമ്മദ് ഹുസൈന്‍ അലി ഖനാന്‍, ഖാലിദ് അല്‍ മര്‍ഫദി, സെയ്ഫ് അബ്ദുര്‍റബ് സലീം അല്‍ ഹയാശി, അബു സുലൈമാന്‍ അല്‍ അദാനി, നശ്‌വാന്‍ അല്‍ വാലി അല്‍ യാഫിഇ, ഖാലിദ് സെയ്ദ് ഗാബിശ് അല്‍ വാഫി, ബിലാല്‍ അലി മുഹമ്മദ് അല്‍ വാഫി, നായിഫ് അല്‍ ഖെയ്‌സ്, അബ്ദുല്ല വഹാബ അള്‍ ഹുമൈഖാനി, ഹാശിം മുഹ്‌സിന്‍ ഐദറൂസ് അല്‍ ഹാമിദ് എന്നിവര്‍ക്കെതിരെയും റഹ്മ ചാരിറ്റബ്ള്‍, അള്‍ ഖൈര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് ഉപരോധം.

സ്വത്ത് മരവിപ്പിക്കല്‍, യാത്രാ നിരോധം ഉള്‍പ്പടെയുള്ള ഉപരോധങ്ങളാണ് 2017ലെ പതിനൊന്നാം നമ്പര്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ നടപ്പാക്കുന്നത്. പ്രധാന തീവ്രവാദികള്‍ക്കും അവര്‍ക്കും സഹായം നല്‍കുന്നവര്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ്, ടെററിസ്റ്റ് ഫിനാന്‍സിംഗ് ടാര്‍ജറ്റിംഗ് സെന്ററി (ടിഎഫ്ടിസി) എന്നിവയുമായി ചേര്‍ന്ന് സംയുക്ത ഉപരോധമാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്ക, ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, യുഎഇ രാജ്യങ്ങളാണ് ടിഎഫ്ടിസിയിലുള്ളത്. സംയോജിത പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറല്‍, തീവ്രവാദ ധനസഹായ ശൃംഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അംഗരാജ്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ദേശ സുരക്ഷക്ക് വെല്ലുവിളിയാകുന്ന മറ്റ് അനുബന്ധ നടപടികളെ തകര്‍ക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് ടിഎഫ്ടിസി പ്രവര്‍ത്തിക്കുന്നത്.
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെ കീഴ്‌പ്പെടുത്താന്‍ ആവശ്യമായ നടപടികളെല്ലാം ഖത്തര്‍ സ്വീകരിക്കുന്നുണ്ടെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നവര്‍ക്കെതിരെ നിരോധനം ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയ തീവ്രവാദവിരുദ്ധ സമിതി ചെയര്‍മാന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ അന്‍സാരി അറിയിച്ചു.
തീവ്രവാദവിരുദ്ധ നിയമം ഖത്തര്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. തീവ്രവാദത്തെയും ധനസഹായത്തെയും നിര്‍വചിക്കുന്ന പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിയമം ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending