Connect with us

News

ഖത്തര്‍ ലോകകപ്പ്; ആദ്യനാള്‍ ടെന്‍ഷന്‍

ഇത്തവണ ഖത്തറില്‍ ഉദ്ഘാടന ദിവസമായ നവംബര്‍ 21 ന് മല്‍സരങ്ങള്‍ നാലാണ്.

Published

on

ദോഹ: ലോകകപ്പിന്റെ ഉദ്ഘാടന ദിവസം സാധാരണ ആതിഥേയരുടെ ഒരു മല്‍സരമാണ് നടത്താറ്. ചില ലോകകപ്പുകൡ രണ്ട് മല്‍സരം ആദ്യദിനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഖത്തറില്‍ ഉദ്ഘാടന ദിവസമായ നവംബര്‍ 21 ന് മല്‍സരങ്ങള്‍ നാലാണ്.

പല ലോകകപ്പുകളുടെയും താളം നിര്‍ണയിക്കുന്നത് പോലും ഉദ്ഘാടന മല്‍സരങ്ങളാണ്. 1990 ലെ ലോകകപ്പ് ഓര്‍മയില്ലേ…? ആ ലോകകപ്പില്‍ അര്‍ജന്റീന വന്നത് നിലവിലെ ചാമ്പ്യന്മാര്‍ എന്ന ഖ്യാതിയിലായിരുന്നു. 1986 ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ ഡിയാഗോ മറഡോണ മാജിക്കില്‍ അര്‍ജന്റീന ലോകത്തോളം ഉയര്‍ന്നത് മറക്കാനാവില്ല. ആ നേട്ടത്തിന് ശേഷമാണ് അതേ മറഡോണക്ക് കീഴില്‍ അവര്‍ 1990 ല്‍ ഇറ്റലിയിലെത്തിയത്. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ റോജര്‍ മില്ലയുടെ കാമറൂണിനോട് തോറ്റു. ആ ലോകകപ്പ് അതോടെ അട്ടിമറിക്കാരുടെ ലോകകപ്പായി. കുഞ്ഞന്‍ ടീമുകള്‍ കരുത്തരായി മാറി. കാമറുണ്‍ ക്വാര്‍ട്ടര്‍ വരെയെത്തി.

2002 ല്‍ ഏഷ്യ ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പ് ജപ്പാനിലും കൊറിയയിലുമായിട്ടാണ് നടന്നത്. ആ ലോകകപ്പിലെ ആദ്യ മല്‍സരം അന്നത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സും സെനഗലും തമ്മിലായിരുന്നു. സിനദിന്‍ സിദാന്‍ എന്ന വിഖ്യാതനായ താരം കളിച്ചിട്ടും ചാമ്പ്യന്മാര്‍ തകര്‍ന്നപ്പോള്‍ ആ സെനഗല്‍ വിജയം പ്രചോദിപ്പിച്ചത് കൊച്ചു ടീമുകളെയായിരുന്നു. കൊറിയക്കാര്‍ സെമി ഫൈനല്‍ വരെ കളിച്ചു ആ ലോകകപ്പില്‍. തുര്‍ക്കി മൂന്നാം സ്ഥാനം നേടി. ഇത്തരം താളങ്ങള്‍ ഓരോ ലോകകപ്പിനെയും അടയാളപ്പെടുത്തുമ്പോള്‍ ഖത്തറിലെ ആദ്യ ദിവസം അട്ടിമറികള്‍ നടക്കുമെന്നുറപ്പ്.

നവംബര്‍ 21 ന് നടക്കുന്ന നാല് മല്‍സരങ്ങളിലൊന്ന് സെനഗലും നെതര്‍ലന്‍ഡ്‌സും തമ്മിലാണ്. ഡച്ച് സംഘത്തില്‍ സൂപ്പര്‍ താരങ്ങള്‍ നിരവധി പേരുണ്ട്. യൂറോപ്യന്‍ ക്ലബുകള്‍ക്കായി കളിക്കുന്ന വിലയേറിയ താരങ്ങള്‍. എന്നാല്‍ ഡച്ചുകാരെ സെനഗല്‍ മറിച്ചിട്ടാല്‍ ഖത്തറില്‍ പിന്നീടുള്ള ദിവസങ്ങള്‍ കൊച്ചു ടീമുകള്‍ക്ക്് കരുത്ത് നല്‍കുമെന്നുറപ്പ്. ഉദ്ഘാടന മല്‍സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ഖത്തറും ഇക്വഡോറും തമ്മിലാണ്. ഫിഫ റാങ്കിംഗില്‍ 51 ലാണ് ഖത്തര്‍. ലാറ്റിനമേരിക്കന്‍ ശക്തരായ ഇക്വഡോറാവട്ടെ 46 ലും.

ഘാന പകരം വീട്ടുമോ

ഖത്തറില്‍ ഘാനക്കാര്‍ക്കൊരു പ്രതികാരം തീര്‍ക്കാന്‍ അവസരം വരുന്നു. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഘാന എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യം ലോകകപ്പ് സെമിയുടെ പടിവാതില്‍ക്കല്‍ എത്തിയിരുന്നു. യുറഗ്വായ്‌ക്കെതിരായ മല്‍സരം നിശ്ചിത സമയത്ത് സമനിലയില്‍ കലാശിച്ചപ്പോള്‍ അധികസമയം നിശ്ചയിക്കപ്പെട്ടു. അധികസമയത്തിന്റെ അവസാനത്തില്‍ സൂപ്പര്‍ താരം അസമാവോ ഗ്യാനിന്റെ കരുത്തില്‍ പന്ത് യുറഗ്വായ് വലയിലേക്ക് പ്രവേശിക്കവെ യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് പന്ത് കൈ കൊണ്ട് തടഞ്ഞു. ഉടന്‍ തന്നെ റഫറി സുവാരസിന് ചുവപ്പ് കാര്‍ഡ് നല്‍കി. പക്ഷേ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്ക്്് ലക്ഷ്യത്തിലെത്തിക്കാന്‍ ഗ്യാനിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഷൂട്ടൗട്ട്. ഇതില്‍ യുറഗ്വായ് വിജയിക്കുകയും ചെയ്തു. അന്നത്തെ ആ തോല്‍വിക്ക് പകരം വീട്ടാനാണ് ഗ്രൂപ്പ് എച്ചില്‍ ഘാന യുറഗ്വായുമായി കളിക്കാനിരിക്കുന്നത്. അന്ന് ഘാനയുടെ വിജയം സ്വന്തം കൈകള്‍ കൊണ്ട് തടഞ്ഞ ലൂയിസ് സുവാരസ് ഇത്തവണയും യുറഗ്വായ് സംഘത്തിലുണ്ടാവും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്

കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.

Published

on

നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്ന വരി ഉള്‍പ്പടെ 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.

എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതില്‍ തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്.

ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്‍ ഫോണുകള്‍ എന്തുകൊണ്ട് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എന്ത് കൊണ്ട് ഷോണ്‍ ജോര്‍ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്‍ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; വേദിയില്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണികള്‍

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി.

Published

on

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിനിമാ സംവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തുടക്കമായത്. നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പണ്‍ തീയറ്റര്‍ ഉള്‍പ്പെടെ 16 വേദികളിലാ മാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

Continue Reading

kerala

ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ

ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള്‍ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്‍കാന്‍, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

Continue Reading

Trending