Connect with us

india

രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി അടിയന്തര യോഗം വിളിച്ച് എ.ഐ.സി.സി

രാവിലെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്.

Published

on

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതി ലഭിച്ചതോടെ സ്പീക്കർ നിയമോപദേശം തേടി.അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.
അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള തയ്യാറെടുപ്പിലാണ്കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് എ ഐ സി സി ആസ്ഥാനത്ത് അടിയന്തര യോഗം ചേരുന്നുന്നുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പി സി സി അധ്യക്ഷന്മാർ, തുടങ്ങിയവർ പങ്കെടുക്കും .രാവിലെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ ബി.ജെ.പി അംഗത്തിന്റെ മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. ഒപ്പം ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രണ്ട് വോട്ടര്‍ കാര്‍ഡുകള്‍ കൈവശം വെച്ചു; ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് കുമാര്‍ സിന്‍ഹയ്ക്ക് നോട്ടീസ്

രണ്ട് വോട്ടര്‍ കാര്‍ഡുകള്‍ കൈവശം വെച്ചതിനും രണ്ടിടത്ത് ഇലക്ടറായി രജിസ്റ്റര്‍ ചെയ്തതിനും മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാര്‍ സിന്‍ഹയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച നോട്ടീസ് അയച്ചു.

Published

on

രണ്ട് വോട്ടര്‍ കാര്‍ഡുകള്‍ കൈവശം വെച്ചതിനും രണ്ടിടത്ത് ഇലക്ടറായി രജിസ്റ്റര്‍ ചെയ്തതിനും മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാര്‍ സിന്‍ഹയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച നോട്ടീസ് അയച്ചു.

ബിഹാറിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തെ (എസ്‌ഐആര്‍) ചുറ്റിപ്പറ്റിയുള്ള ചൂടേറിയ വിവാദങ്ങള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് ബോഡിയുടെ നടപടി. വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നുള്ള രണ്ട് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ സിന്‍ഹയുടെ കൈവശമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിക്കുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു.

‘രണ്ട് വോട്ടര്‍ കാര്‍ഡുകള്‍ കൈവശം വച്ചുവെന്നാരോപിച്ച് സിന്‍ഹയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് രണ്ട് വോട്ടര്‍ ഐഡികള്‍ ഉള്ളതെന്ന് പ്രതികരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പട്ന ജില്ലയിലെ ലഖിസാരായി അസംബ്ലി മണ്ഡലത്തിലും ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലും സിന്‍ഹയുടെ പേര് രണ്ട് വ്യത്യസ്ത ഇപിഐസി നമ്പറുകളും വ്യത്യസ്ത പ്രായത്തിലുള്ളവരുമാണെന്ന് യാദവ് അവകാശപ്പെട്ടു – ഒരു ലിസ്റ്റില്‍ 57 ഉം മറ്റൊന്നില്‍ 60 ഉം.

തന്റെ പേര് നേരത്തെ ബങ്കിപ്പൂരില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 2024 ഏപ്രിലില്‍ ലഖിസരായ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അതേ സമയം ബങ്കിപൂരില്‍ നിന്ന് നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് സിന്‍ഹ വ്യക്തമാക്കി.

ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യാദവ്, ‘രണ്ട് വ്യത്യസ്ത ജില്ലകളിലെ രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടറാണ് വിജയ് കുമാര്‍ സിന്‍ഹ. അദ്ദേഹത്തിന്റെ പേര് അതേ ജില്ലയിലെ ലഖിസാരായി നിയമസഭാ മണ്ഡലത്തിലും പട്‌ന ജില്ലയിലെ ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലും ഉണ്ട്’.

‘അദ്ദേഹത്തിന് രണ്ട് വ്യത്യസ്ത ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി) കാര്‍ഡുകള്‍ ഉണ്ട്. അതിശയകരമെന്നു പറയട്ടെ, ബിഹാറിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തീവ്രപരിഷ്‌കരണത്തിന് (എസ്‌ഐആര്‍) ശേഷം ഇത് സംഭവിച്ചു. സിന്‍ഹയോ തിരഞ്ഞെടുപ്പ് കമ്മീഷനോ ആരാണ് ഉത്തരവാദികള്‍? സിന്‍ഹയ്ക്കെതിരെ എന്ത് നടപടിയാണ് എടുക്കുന്നത്? വെളിപ്പെടുത്തലുകള്‍ക്ക് ശേഷം അദ്ദേഹം (സിന്‍ഹ) എപ്പോഴാണ് സ്ഥാനം രാജിവെക്കുക?’ ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചോദിച്ചു.

Continue Reading

india

ധര്‍മസ്ഥല അക്രമം: ആറ് പേര്‍ അറസ്സില്‍

ധര്‍മസ്ഥലയിലെ പങ്കല ക്രോസിന് സമീപം ഈ മാസം ആറിന് യൂട്യൂബര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആരുപേരെ കൂടെ അറസ്റ്റ് ചെയ്തു.

Published

on

ധര്‍മസ്ഥലയിലെ പങ്കല ക്രോസിന് സമീപം ഈ മാസം ആറിന് യൂട്യൂബര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആരുപേരെ കൂടെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ധര്‍മസ്ഥല സ്വദേശികളായ പത്മപ്രസാദ് (32), സുഹാസ് (22), ഉജിരെ സ്വദേശി ഖലന്ദര്‍ പുറ്റുമോനു (42), കലെഞ്ഞ സ്വദേശി ചേതന്‍ (21), ധര്‍മസ്ഥല സ്വദേശി ശശിധര്‍ (30), കല്‍മാങ്ക സ്വദേശി ഗുരുപ്രസാദ് (19) എന്നിവരെയാണ്് അറസ്റ്റ് ചെയ്യതത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കുന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ബെല്‍ത്തങ്ങാടി കോടതിയില്‍ തിങ്കളാഴ്ച ഹാജറാകാന്‍ ആറു പ്രതികളോടും മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു.

Continue Reading

india

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Published

on

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

Continue Reading

Trending