Connect with us

Video Stories

രണ്ട് വിധിയില്‍ ഒരു കഥ പാക്കിസ്താനിലും ഇന്ത്യയിലും

Published

on

രാം പുനിയാനി

മത നിന്ദ കേസില്‍ ആസ്യ ബീബിയെ ഒക്‌ടോബര്‍ 31ലെ വിധി പ്രസ്താവത്തിലൂടെ പാക്കിസ്താന്‍ സുപ്രീംകോടതി വെറുതെവിട്ടിരിക്കുകയാണ്. ഈ കേസില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ വധഭീഷണി നേരിടുകയാണ്. നിയമപരമായി കേസ് നിലനില്‍ക്കുന്നതല്ലെന്ന് ബെഞ്ച് കണ്ടെത്തി. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പാക്കിസ്താനില്‍ മത നിന്ദ. ക്രിസ്ത്യന്‍ മത വിശ്വാസിയായ ബീബി കര്‍ഷക തൊഴിലാളിയാണ്. അവരുടെ കുടുംബവും വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ജീവന്‍ രക്ഷിക്കാനായി സ്ഥലങ്ങള്‍ മാറി മാറി ഒളിവ് ജീവിതം നയിച്ചുവരികയാണ്. കോടതി വിധി അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഇതേ കേസില്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍, ബീബിയെ സന്ദര്‍ശിക്കുകയും മതനിന്ദ നിയമങ്ങളെ എതിര്‍ക്കുകയും അവരോട് ദയാവായ്പ് കാണിക്കുകയും പാക്കിസ്താനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നതായി നാം ഓര്‍ക്കേണ്ടതുണ്ട്. ഈ വികാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് തസീറിന് സ്വന്തം ജീവന്‍ തന്നെയാണ് ബലി നല്‍കേണ്ടിവന്നത്. അദ്ദേഹത്തിന്റെ കൊലയാളി മല്‍ഖി മുംതാസ് ഹുസൈന്‍ ഖാദിരി വീര നായകനാവുകയും തസീറിനായി മയ്യിത്ത് നമസ്‌കരിക്കാന്‍ പോലും തയാറാവാതിരിക്കുകയും ചെയ്തു.
വിധിയുടെ അനന്തരഫലമായി ഇപ്പോള്‍ പാക്കിസ്താന്‍ തിളച്ചുമറിയുകയാണ്. മതമൗലികവാദികള്‍ ശക്തരായ സ്ഥലങ്ങളില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഭ്രാന്തന്‍ പ്രതികരണങ്ങളില്‍ അസ്വസ്ഥമാണ് രാജ്യം. കോടതി വിധി മാനിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാഷ്ട്രത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ‘തഹ്‌രീഖ് എ ലബ്ബൈക്ക് പാക്കിസ്താന്‍’ പാര്‍ട്ടിയുടെ, ആസിയ ബീബിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന ആവശ്യത്തെ ഖാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയ ജഡ്ജിമാരെ ലക്ഷ്യംവെക്കരുതെന്നും ഖാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനു നേരെ ആക്രമണ ഭീഷണി ഭയന്ന് ബീബിയുടെ അഭിഭാഷകന്‍ സൈഫുല്‍ മുലൂഖ് നേരത്തെതന്നെ രാജ്യം വിട്ടു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നില്ല എന്നത് സ്ത്രീകള്‍ക്കെതിരായ വിവേചനമാണെന്നും അതിനാല്‍ ക്ഷേത്ര പ്രവേശനത്തിന് സ്ത്രീകള്‍ക്ക് അനുവാദം നല്‍കണമെന്നും 2018 സെപ്തംബര്‍ 28ന് ഇന്ത്യന്‍ പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ചു. മിക്ക കക്ഷികളും പ്രത്യേകിച്ച് ആര്‍.എസ്.എസ് ആദ്യം വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് അവര്‍ മലക്കംമറിഞ്ഞു. ‘സേവ് ശബരിമല’ ക്യാമ്പയിനുമായി ഹിന്ദു വലതുപക്ഷ സംഘടനകള്‍ക്കൊപ്പം വി.എച്ച്.പി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും മെന്‍സസ് പ്രായത്തിലുള്ള വനിതകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളായി. രംഗത്ത് ഇല്ലാതിരുന്ന ഭരണകക്ഷിയായ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം വൈകാരിക കൊടുങ്കാറ്റായി മാറിയ വിഷയത്തിന്റെ മറു കൊളുത്തില്‍ പിടിമുറുക്കുകയും ചെയ്തു. പ്രത്യേക വയസ് പരിധിയില്‍പെട്ട വനിതകള്‍ ക്ഷേത്രത്തില്‍ കയറുന്നത് തടയുന്നതിനെതിരെ നിലകൊള്ളുകയും ചെയ്തു. മഹാരാഷ്ട്രയിലെ ശാനി ശിംഗനാപുരം ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ ഈ സംഘടനകളില്‍ മിക്കതും പിന്തുണക്കുന്നുണ്ടെന്നതാണ് രസകരം. ഹാജി അലി ദര്‍ഗയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ ആഘോഷിച്ചവരാണ് പ്രത്യേകിച്ചും ആര്‍.എസ്.എസ് പരിവാര സംഘടനകള്‍.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ എഴുതിയ നിരവധി ലേഖനങ്ങളുണ്ട്. ഇതെല്ലാം നമ്മോട് പറയുന്നത് 1991 വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കപ്പെട്ടിരുന്നുവെന്നാണ്. ആര്‍ത്തവകാല പരിധിയില്‍ പ്രായമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതു സംബന്ധിച്ച് മറ്റൊരു കോടതി വിധികൂടി വഷളാക്കപ്പെട്ടിരിക്കുകയാണ്. ക്ഷേത്ര സന്ദര്‍ശനത്തിന് അനിവാര്യമായ 41 ദിവസം വ്രതമെടുക്കാന്‍ ഈ വയസിനിടയിലുള്ള സ്ത്രീകള്‍ക്ക് കഴിയില്ലെന്ന തീരുമാനം അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നേരത്തെ എല്ലാ പ്രായപരിധിയിലുമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നുവെന്ന് കോടതി ഉത്തരവില്‍ പറയുന്നത് യാദൃച്ഛികമാകാം. ക്ഷേത്രത്തിന് ആദിവാസി, ബുദ്ധമത പൂര്‍വികരുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന പഠനങ്ങളുണ്ട്. ആദിവാസികള്‍ക്കിടയില്‍ ആര്‍ത്തവമൊരു ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്ന കാര്യമല്ല. 1960 വരെ അവര്‍ ക്ഷേത്രത്തില്‍ ഒരുമിച്ചുകൂടുകയും ചെയ്തിരുന്നു. 1980 വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. 1991ലെ വിധിന്യായത്തിനു ശേഷമാണ് ഈ മാനദണ്ഡത്തില്‍ കൃത്രിമത്വം ആരംഭിക്കുന്നത്. ബാബാ ബുന്ദന്‍ ഗിരി ദര്‍ഗയുടെ പേരില്‍ കര്‍ണാടകയില്‍ ചെയ്തതുപോലെ അല്ലെങ്കില്‍ മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദിന്റെ പേരിലെന്നപോലെ സംസ്ഥാനത്ത് രാഷ്ട്രീയ അടിത്തറ പണിയാന്‍ ഇപ്പോള്‍ വര്‍ഗീയ ശക്തികള്‍ ഇതൊരവസരമായി കാണുകയാണ്. ഇവരുടെ ചാഞ്ചാട്ടം വളരെ അസ്വസ്ഥജനകമാണ്.
അതിനാല്‍ പരമോന്നത കോടതിയുടെ വിധിയില്‍ രണ്ട് അയല്‍ രാജ്യങ്ങളും കാണിക്കുന്നത് സമാനപരമായ പ്രതികരണമാണ്. രണ്ടു കേസുകളിലും കോടതി വിശ്വാസ്യപരമായ രേഖകള്‍ പരിശോധിച്ചും എല്ലാ മതക്കാര്‍ക്കും (പാക്കിസ്താനിലെ കേസില്‍) ലിംഗക്കാര്‍ക്കും (ഇന്ത്യയില്‍) തുല്യ പരിഗണന നല്‍കാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ ഭ്രാന്തുപിടിച്ച മതരാഷ്ട്രീയക്കാരില്‍ നിന്നുള്ള പ്രതികരണം കണ്ടശേഷം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പിന്മാറി. പാക്കിസ്താനില്‍ കുറ്റവിമുക്തയാക്കപ്പെട്ട ആസിയബീബിക്ക് പിന്തുണയുമായി ആദ്യം ഇമ്രാന്‍ഖാന്‍ രംഗത്തെത്തിയിരുന്നുവെങ്കിലും മതമൗലികവാദ ഗ്രൂപ്പുകളുമായി ഒത്തുതീര്‍പ്പിലെത്തുന്നതിന്റെ ഭാഗമായി പിന്നീട് പിന്നാക്കംപോയി. ഇതിന്റെ ഭാഗമാണ് ബീബിയെ രാജ്യം വിടാന്‍ അനുവദിക്കാതിരുന്നത്. ഒരു ഘട്ടത്തില്‍, രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ താങ്കള്‍ നേരിട്ട പ്രധാന വെല്ലുവിളി ഏതായിരുന്നുവെന്ന ആന്ദ്രെ മരാലോക്‌സിന്റെ ചോദ്യത്തിന് നിരവധി മതങ്ങളുള്ള രാജ്യത്ത് മതനിരപേക്ഷ രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് പ്രാഥമികമായ ഒന്നെന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മറുപടി (1985).
നെഹ്‌റു അഭിമുഖീകരിച്ച യാത്രയില്‍ ഉയര്‍ച്ചയും താഴ്ചയുമുള്ള പല കാര്യങ്ങളുമുണ്ട്. എണ്‍പതുകള്‍ മുതല്‍, ഷാബാനു കേസിന് ശേഷം മുസ്‌ലിം പ്രീണനമെന്ന് മുടക്കുന്യായം നിരത്തി ഭയാനകമായ രീതിയില്‍ രാമക്ഷേത്ര പ്രസ്ഥാനം ഉയര്‍ന്നുവരികയായിരുന്നു. സമൂഹത്തെ ധ്രുവീകരിക്കുന്നതിനായി വര്‍ഗീയ സംഘടനകള്‍ മത ഭക്തി ഉപയോഗിക്കുച്ചു. അതിനിടയില്‍ ദുര്‍ബല മതേതര സംഘടനകള്‍ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ക്ക് കീഴടങ്ങുകയാണ്.
പാക്കിസ്താന്റെ യാത്ര വളരെ മോശം സാഹചര്യത്തിലൂടെയായിരുന്നു. 1947 ഓഗസ്റ്റ് 11 ന് ജിന്ന നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത് പാക്കിസ്താന്‍ മതനിരപേക്ഷ സമൂഹത്തെ ഉയര്‍ത്തിപ്പിടിക്കുമെന്നായിരുന്നു. എന്നാല്‍ അതിന് അല്‍പായുസായിരുന്നു. മതേതര മൂല്യങ്ങള്‍ ചവിട്ടിമെതിയ്ക്കാന്‍ വൈകാതെ തന്നെ വര്‍ഗീയ ജന്മിത്വ ഘടകങ്ങള്‍ ആജ്ഞ നല്‍കി. സിയാഉല്‍ ഹഖിന്റെ ഭരണകാലത്ത് പാക്കിസ്താന്റെ ഇസ്‌ലാമികവത്കരണത്തോടെ രാജ്യം മതതീവ്രവാദത്തിലേക്ക് തിരിയുന്നതിലും കൂടുതല്‍ അധപ്പതനത്തിലേക്ക് പോയി. അതിനാല്‍ ഇപ്പോള്‍ ഇമ്രാന്‍ഖാന്‍ മതഭ്രാന്തന്‍ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്നില്ലെങ്കിലും അവര്‍ അഴിച്ചുവിടുന്ന അക്രമം തടയുന്നതിന് അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിര്‍ബന്ധിതരാകുന്നു. രണ്ട് അയല്‍ രാജ്യങ്ങള്‍ക്കും ഇപ്പോള്‍ പല കാര്യങ്ങളിലും സമാനതയുണ്ട്. ഏതാനും ദശാബ്ദങ്ങള്‍ മുമ്പുവരെ മതേതര മൂല്യങ്ങള്‍ക്കൊപ്പം ലിബറല്‍ ജനാധിപത്യ സ്വത്വത്തിന്റെ പാതയില്‍ ഇന്ത്യ വളരെ മുന്നിലായിരുന്നു. 1990 മുതല്‍ മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പേരില്‍ യാഥാസ്ഥികതയിലും തീവ്രവാദത്തിലും ഇന്ത്യ പാക്കിസ്താനെ അനുകരിക്കാന്‍ ശ്രമിക്കുകയാണ്.
പാക്കിസ്താനില്‍ മത ന്യൂനപക്ഷമായ ഹിന്ദുക്കളും മുസ്‌ലിംകളും വളരെ നേരത്തെതന്നെ അതിര്‍ വരമ്പുകള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ശിയാക്കളെയും അഹ്മദിയ്യാക്കളെയുമാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ ആസിയാബീബിയുടെ കാര്യത്തിലായാലും ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തിലായാലും നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ സമൂഹത്തിലെ ഒരു വിഭാഗം മത നിരപേക്ഷയെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണ്. നെഹ്‌റു ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം തന്റെ പ്രസ്താവന ഇങ്ങനെ തിരുത്തുമായിരുന്നു: നിയമങ്ങള്‍ മതേതരമാണ്. പക്ഷേ, പിന്തിരിപ്പന്‍ മൂല്യങ്ങളുടെ ഉറവിടം തുടരാന്‍ സമൂഹത്തിലെ ഒരു വിഭാഗം അതിനെ ചെറുക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending