Connect with us

Video Stories

ഏറ്റവും നീളം കൂടിയ കേബിള്‍ യാത്ര: റാസല്‍ഖൈമക്ക് ലോക റെക്കോര്‍ഡ്

Published

on

 

റാസല്‍ഖൈമ: ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിള്‍ യാത്രാ സംവിധാനമൊരുക്കി റാസല്‍ഖൈമ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. സമുദ്ര നിരപ്പില്‍ നിന്നും 1,680 മീറ്റര്‍ ഉയരത്തിലാണ് കൗതുകകരവും സഞ്ചാരപ്രേമികളുടെ മനം കവരുന്നതുമായ കാഴ്ചകളൊരുക്കി റാസല്‍ഖൈമ അന്താരാഷ്ട്ര നേട്ടം കരസ്ഥമാക്കിയത്.
2.83 കിലോമീറ്റര്‍ ദൂരമാണ് ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയുക.നിലവില്‍ അമേരിക്കയില്‍ 2,200 മീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയെ പിന്നിലാക്കിയാണ് റാസല്‍ഖൈമ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ലോക റെക്കോര്‍ഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഗിന്നസ് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി. റാസല്‍ഖൈമ ഭരണാധികാരിയുടെ പുത്രന്‍ ശൈഖ് അഹ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രഥമ യാത്രക്കാരനായാണ് ലോകത്തിലെ നീളം കൂടിയ കേബിള്‍ യാത്രക്ക് തുടക്കം കുറിച്ചത്.
റാസല്‍ഖൈമയിലെ ജബല്‍ ജയ്്‌സിലാണ് ഇതിന്റെ സങ്കേതം ഒരുക്കിയിട്ടുള്ളത്. ഉയരം കൂടിയ പര്‍വത നിരകളില്‍ ഘടിപ്പിച്ച രണ്ട് കേബിളുകളില്‍ പ്രത്യേക രീതിയിലൂടെയാണ് കൗതുകം ജനിപ്പിക്കുന്ന യാത്ര സജ്ജമാക്കിയിരിക്കുന്നത്. അതിമനോഹരമായ പര്‍വത നിരകളും പ്രദേശങ്ങളും താണ്ടിയുള്ള യാത്ര ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതാണെന്ന സ്ഥിരീകരണവുമായാണ് ഗിന്നസ് അധികൃതര്‍ ലോക റെക്കോര്‍ഡ് നല്‍കിയത്. ആറു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഉരുക്കു കേബിളുകള്‍ സ്ഥാപിച്ചാണ് ഇതിലൂടെയുള്ള യാത്ര സുരക്ഷിതമാക്കിയിട്ടുള്ളത്.
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് പരീക്ഷണ യാത്രയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ബുര്‍ജ് ഖലീഫയുടെ ഉയരം 830 മീറ്ററാണ്. എന്നാല്‍, അതിന്റെ ഇരട്ടിയിലധികം (1,680 മീറ്റര്‍) ഉയരത്തിലാണ് പര്‍വത നിരകളെ സംയോജിപ്പിച്ചു കൊണ്ട് കൂറ്റന്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഭൂമിയിലെ മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് പര്‍വത നിരകള്‍ക്ക് മുകളിലൂടെ പറന്നു നടക്കാന്‍ കഴിയും. ഒരാള്‍ക്ക് 650 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
റാസല്‍ഖൈമ ടൂറിസം അഥോറിറ്റിയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി യാത്ര ബുക്ക് ചെയ്യാം. ദിനംപ്രതി 250 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഇതിന് വഹിക്കാവുന്ന കുറഞ്ഞ ഭാരം 35 കിലോയും കൂടിയത് 150 കിലോയുമാണ്.
അമേരിക്കയില്‍ സംവിധാനിച്ചിട്ടുള്ള ടൊറോവെര്‍ഡ് കമ്പനിയാണ് റാസല്‍ ഖൈമയിലും ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. റാസല്‍ഖൈമ ടൂറിസം അഥോറിറ്റിക്ക് കീഴില്‍ നടത്തിപ്പും ഇവര്‍ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. തങ്ങളുടെ മുന്‍ പരിചയവും ആധുനിക സജ്ജീകരണങ്ങളും പുതിയ പദ്ധതിക്ക് കൂടുതല്‍ തുണയായി മാറിയിട്ടുണ്ടെന്ന് കമ്പനി സിഒഒ റികാഡോ ലിസാനോ വ്യക്തമാക്കി.
ഇതുവഴി റാസല്‍ഖൈമയിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഈ വര്‍ഷം ഒരു ദശലക്ഷം വിനോദ സഞ്ചാരികള്‍ റാസല്‍ഖൈമയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാസല്‍ഖൈമ ടൂറിസം ഡവലപ്‌മെന്റ് അഥോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൈഥം മതാര്‍ വ്യക്തമാക്കി. 2025 ആകുമ്പോള്‍ സഞ്ചാരികളുടെ എണ്ണം മൂന്ന് ദശലക്ഷമായി ഉയരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending