india
ത്രിപുര ബി.ജെ.പിയില്‍ കലാപം; വിമത നീക്കവുമായി ബിപ്ലബ്
ത്രിപുര ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി.

അഗര്‍ത്തല: ത്രിപുര ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി. വിശ്വസ്തരുടെ യോഗം വിളിച്ച് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേബ്. നിയമസാഭാ തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ഇന്ന് ബി.ജെ. പി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരാനിരിക്കെയാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന നീക്കവുമായി ബിപ്ലബ് ദേബ് രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് സംസ്ഥാന നിര്‍വാഹക സമിതി ചേരുന്നത്.
എന്നാല്‍ പുറത്തുനിന്നു വന്ന ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് ബിപ്ലബിന്റെ ആരോപണം. മുതിര്‍ന്ന നേതാക്കളൊന്നും ബിപ്ലബ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. അദ്ദേഹം തന്നെ നല്കിയ നിര്‍ദേശപ്രകാരമാണ് മുതിര്‍ന്ന നേതാക്കള്‍ വിട്ടു നില്‍ക്കുന്നതെന്നാണ് വിവരം. അതേസമയം തന്നോട് അനുഭാവം പുലര്‍ത്തുന്ന എം.എല്‍.എമാരെ ഒരുമിച്ചു കൂട്ടി സര്‍ക്കാറിനെതിരെ പടപ്പുറപ്പാടിന് ഒരുങ്ങാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നു പതിറ്റാണ്ടു നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടെത്തിയത് ബിപ്ലബ് ദേബിനെയായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെതുടര്ന്ന് 2022ല്‍ ബിപ്ലബിനെ മാറ്റി മണിക് സാഹയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കി. കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2016ലാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയതോടെ മണിക് സാഹയെ മാറ്റി കേന്ദ്രമന്ത്രി പ്രതിമാ ഭൗമികിനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി കേന്ദ്ര നീക്കം ചരടു വലി നടത്തിയിരുന്നു. എന്നാല്‍ എം.എല്‍.എമാരില്‍ ഭൂരിഭാഗം മണിക് സാഹ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ കേന്ദ്ര നീക്കം പരാജയപ്പെടുകയായിരുന്നു.
ഇതിനിടെയാണ് മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള പടനീക്കം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.
india
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം.

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം. ഷര്‍മിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്സിലെ പോസ്റ്റുകള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഷര്‍മിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും ഖാന് വാദിച്ചിരന്നു. ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളര്‍ത്തുന്നവയാണ്’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
22 കാരിയായ ഷര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. ‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
india
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്.

തമിഴ്നാട് വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി. കൊല്ലപ്പെട്ട റോഷ്നിയുടെ വീടിനു സമീപം തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
india
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മകന് വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.
മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന് ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ