Connect with us

More

എസ്.രാജേന്ദ്രന്റേത് കയ്യേറ്റഭൂമി: റവന്യൂമന്ത്രി

Published

on

സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്.രാജേന്ദ്രന് മൂന്നാറിലുള്ളത് കയ്യേറ്റഭൂമിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടില്‍ നില്‍ക്കുന്നതിനിടെയാണ് എസ്. രാജേന്ദ്രന്റെ ഭൂമി സംബന്ധിച്ച് ആധികാരിക രേഖ പുറത്തുവന്നിരിക്കുന്നത്.

മൂന്നാറിലെ ഇക്കാനഗറില്‍ രാജേന്ദ്രന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായും നിയമസഭയില്‍ പി.സി. ജോര്‍ജ് എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ റവന്യൂമന്ത്രി വ്യക്തമാക്കി. എം.എല്‍.എയുടെ പേര് പി.സി ജോര്‍ജിന്റെ ചോദ്യത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മന്ത്രി നല്‍കിയ ഉത്തരത്തില്‍ ‘എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ പേരിലുള്ള ഭൂമി’ എന്നാണ് റവന്യൂമന്ത്രി രേഖപ്പെടുത്തിയത്.

നാലു ചോദ്യങ്ങളാണ് മൂന്നാറിലെ വ്യാജപട്ടയങ്ങളുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് റവന്യൂമന്ത്രിയോട് ചോദിച്ചത്. മൂന്നാറില്‍ വ്യാജ പട്ടയങ്ങള്‍ എന്ന ആരോപണമുയര്‍ന്ന കേസുകളില്‍ വിട്ടുവീഴ്ച ഇല്ലാതെ പരിശോധന നടത്തി വ്യാജ പട്ടയങ്ങള്‍ കണ്ടുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് റവന്യൂ, വിജിലന്‍സ് ആന്‍ഡ് ആന്റി–കറപ്ഷന്‍ ബ്യൂറോ, ക്രൈംബ്രാഞ്ച് എന്നീ വകുപ്പുകള്‍ മുഖേന അന്വേഷണം നടന്നുവരുന്നതായും വ്യാജമെന്ന് കണ്ടെത്തിയ പട്ടയങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി.

വ്യാജപട്ടയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല റവന്യൂ പൊലീസ് സ്‌ക്വാഡ് രൂപീകരിച്ച് സത്യന്ധമായ അന്വേഷണം നടത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് റവന്യൂ,–പൊലീസ്, സര്‍വേ സംയുക്ത ടീമിനെ നിയോഗിച്ച് വന്‍കിട തോട്ടം ഉള്‍പെടെ കയ്യേറിയത് കണ്ടുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

മൂന്നാമത്തെ ചോദ്യമായാണ് മൂന്നാറില്‍ ഒരു എം.എല്‍.എയുടെ വീട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ, വിശദമാക്കാമോ എന്നും ഇതിനെതിരെ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചത്.

”മൂന്നാറിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി (ക്രൈംബ്രാഞ്ച്, സി.ഐ.ഡി) സംഘം, എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതുപ്രകാരം ഇടുക്കി ജില്ലാ കലക്ടര്‍ രാജേന്ദ്രന്റെ പട്ടയരേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയ പട്ടയ നമ്പര്‍ തിരുത്തിക്കിട്ടണമെന്ന അപേക്ഷ തള്ളിയതാണ്. ഇതിനെതിരെ ലാന്റ് റവന്യൂ കമ്മിഷണര്‍ മുമ്പാകെ ഫയല്‍ ചെയ്ത അപ്പീല്‍ പെറ്റിഷന്‍ മേല്‍വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ നിരസിച്ചിട്ടുള്ളതാണ്” എന്നാണ് റവന്യൂമന്ത്രി മറുപടി നല്‍കിയത്.

രാജേന്ദ്രന്റേത് കയ്യേറ്റഭൂമിയാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും റവന്യൂമന്ത്രിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വാദം. ഭൂമിക്ക് പട്ടയവും രേഖകളുമുണ്ടെന്ന് എം.എല്‍.എയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് രാജേന്ദ്രന്റെ ഭൂമിക്ക് പട്ടയമില്ലെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും നല്ല പട്ടയവും ചീത്ത പട്ടയവും തിരിച്ചറിയാന്‍ സാധിക്കണമെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രതികരിച്ചു. ആരെങ്കിലും എഴുതികൊടുക്കുന്നത് വായിക്കുകയല്ല മന്ത്രി ചെയ്യേണ്ടത്. മന്ത്രി കാര്യങ്ങള്‍ പഠിക്കുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരെകൊണ്ട് ജോലി ചെയ്യിപ്പിക്കണം. ഉദ്യോഗസ്ഥര്‍ പറയുന്ന കള്ളം ആവര്‍ത്തിക്കുകയല്ല മന്ത്രി ചെയ്യേണ്ടത്. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഫയലുകള്‍ എവിടെയാണെന്നു മന്ത്രിയുടെ വകുപ്പ് കണ്ടെത്തണം. ഭൂമി സ്വന്തമെന്നു കാണിക്കുന്ന എല്ലാ രേഖകളും തന്റെ കയ്യിലുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ നിര്‍മാണത്തിന് എം.എ യൂസഫലിയുടെ 10 ലക്ഷം ദിര്‍ഹം

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി

Published

on

അബുദാബി: പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സഹായ ഹസ്തം. 10 ലക്ഷം ദിര്‍ഹമാണ് (2.25 കോടി രൂപ) യൂസഫലി നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ എല്‍ദോ എം.പോള്‍, സഹ വികാരി ഫാദര്‍ മാത്യു ജോണ്‍, ദേവാലയ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കാട്ടൂര്‍, ട്രസ്റ്റി റോയ് മോന്‍ ജോയ്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വിവിധ മത വിശ്വാസങ്ങളിപ്പെട്ടവര്‍ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയാനുള്ള സാഹചര്യമാണ് യുഎഇ ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

ലോകത്ത് തന്നെ ആദ്യമായി സഹിഷ്ണുതാ മന്ത്രലായമുള്ളത് യുഎഇയിലാണ്. അബുദാബി നഗര ഹൃദയത്തിലുള്ള മുസ്‌ലിം പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരാണ് (മര്‍യം ഉമ്മുല്‍ ഈസ മസ്ജിദ് അഥവാ, യേശുവിന്റെ മാതാവ് മര്‍യം പള്ളി) നല്‍കിയത്. യുഎഇ പിന്തുടരുന്ന സഹിഷ്ണുതാ ആശയങ്ങളുടെ ഉത്തമോദാഹരണവും ഇതര മതത്തോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുമണിതെന്നും യൂസഫലി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് യൂസഫലി നല്‍കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. യൂസഫലി നടത്തുന്ന മാനുഷിക പുണ്യ പ്രവൃത്തികള്‍ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വര്‍ഷം മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ദേവാലയം തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നല്‍കി.

യുഎഇ നിലവില്‍ വരുന്നതിനു മുന്‍പ് 1970 ആഗസ്തില്‍ അന്നത്തെ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ തറക്കല്ലിട്ട് നിര്‍മിച്ച ദേവാലയമാണ് ഇപ്പോള്‍ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേവാലയത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യമുണ്ട്.

Continue Reading

crime

കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം

20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു

Published

on

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ചു. സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. മല്ലപ്പള്ളി സ്വ​ദേശിനി നീതുവാണ് അറസ്റ്റിലായത്. 20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Continue Reading

GULF

യുഎഇയില്‍ ചികിത്സയിലുള്ള ഫലസ്തീന്‍ കുട്ടികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ച് ശൈഖ് തിയാബ്

1,000 ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം യുഎഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്

Published

on

അബുദാബി: അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയും ആശ്വാസവുമേകി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് ആന്റ് മാര്‍ട്ടിയേര്‍സ് ഫാമിലി അഫയേഴ്‌സ് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.

1,000 ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം യുഎഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത് ഉന്നതോദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില ചോദിച്ചറിഞ്ഞ ശൈഖ് തിയാബ് മെഡിക്കല്‍ സംഘവുമായി ആശയ വിനിമയം നടത്തി. വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള ആശംസകള്‍ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending